റെയിൽവേ ട്രാക്കിലിരുന്ന് മൊബൈൽ ഗെയിമായ പബ്ജി കളിച്ചുകൊണ്ടിരുന്ന മൂന്ന് ആൺകുട്ടികൾ ട്രെയിൻ തട്ടി മരിച്ചു... ആൺകുട്ടികൾ ഇയർഫോൺ വച്ച് പബ്ജിയിൽ മുഴുകിയിരുന്നതിനാൽ ട്രെയിൻ വരുന്നത് അറിയാതെ പോയി

എത്രയൊക്കെ ശ്രദ്ധിക്കണം എന്ന് പറഞ്ഞാലും വീണ്ടും വീണ്ടും അപകടങ്ങൾ വിളിച്ചു വരുത്തും. ഇപ്പോഴിതാ റെയിൽവേ ട്രാക്കിലിരുന്ന് മൊബൈൽ ഗെയിമായ പബ്ജി കളിച്ചുകൊണ്ടിരുന്ന മൂന്ന് ആൺകുട്ടികൾ ട്രെയിൻ തട്ടി മരിച്ചു. ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്. മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിലുളള നർതിയാഗഞ്ച്- മുസാഫർപൂർ റെയിൽ സെക്ഷനിലായിരുന്നു അപകടം. ഫുർഖാൻ ആലം, സമീർ ആലം, ഹബീബുളള അൻസാരി എന്നിവരാണ് മരിച്ചത്.
ആൺകുട്ടികൾ ഇയർഫോൺ വച്ച് പബ്ജിയിൽ മുഴുകിയിരുന്നതിനാൽ ട്രെയിൻ വരുന്നത് അറിയാതെ പോയതാണ് അപകടത്തിനിടയാക്കിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകളാണ് ഇവിടെ തടിച്ചുകൂടിയത്. മാതാപിതാക്കൾ എത്തി കുട്ടികളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി. കുട്ടികൾ ഇതുപോലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലിരുന്ന് ഗെയിം കളിക്കുന്നില്ലെന്ന് മാതാപിതാക്കൾ ഉറപ്പാക്കണമെന്നും പൊലീസ് നിർദ്ദേശിച്ചു.
വന്ദേഭാരത് ട്രെയിൻ തട്ടി സ്‌ത്രീ മരിച്ചു കൊയിലാണ്ടിയിലൂടെ ട്രെയിൻകടന്നുപോകുന്നതിനിടെ മേൽപ്പാലത്തിനടിയിൽ വച്ചായിരുന്നു അപകടം.ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഇതിന് മുമ്പും വന്ദേഭാരത് ട്രെയിൻ തട്ടി കോഴിക്കോട്ട് നിരവധിപേർ മരിച്ചിട്ടുണ്ട്. റെയിൽവേ പാളങ്ങൾ മുറിച്ചുകടക്കുന്നത് അപകടമാണെന്ന മുന്നറിയിപ്പ് നൽകിയിട്ടും പലരും സമയം ലാഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്യുന്നത്.
മേൽപ്പാലത്തിലൂടെ നടന്ന് മറുവശത്ത് എത്തുന്നവർ അപൂർവമാണ്. ഈ വർഷം മാത്രം ട്രെയിൻ തട്ടി മരിച്ചത് 500ലധികംപേരാണ്. ട്രെയിനുകളുടെ എണ്ണവും വേഗവും കൂടിയതും എഞ്ചിൻ വൈദ്യുതിയിലേക്ക് മാറിയപ്പോൾ ശബ്ദം കുറഞ്ഞതും അപകടം കൂടാൻ കാരണമായി.
https://www.facebook.com/Malayalivartha
























