Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും


കലാശപ്പോര്.... ട്വന്റി-20 ലോകകപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് റൗണ്ട് മത്സരം ഇന്ന് കൊളംബോയിൽ നടക്കും


തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ 65കാരിയെ മർദ്ദിച്ച് 10 പവൻ കവർന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ 4 പേർ പിടിയിൽ...


ഇന്ന് ശിവരാത്രി... ശിവാലയ ഓട്ടത്തിന് തുടക്കമായി.... ശിവക്ഷേത്രങ്ങളിൽ വൻ ഭക്തജനതിരക്ക്, എല്ലാ ശിവക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകൾ നടക്കും, ഭക്തർ ശിവരാത്രി വ്രതം നോറ്റ് ക്ഷേത്രദർശനം നടത്തും  


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....

11 വര്‍ഷത്തിനു ശേഷം ആ മനസു വിതുമ്പുന്നത്‌ ലോകം കണ്ടു, കോടതി വിധിക്കു പിന്നാലെ കലാപത്തിനെ അപലപിച്ച്‌ കൊണ്ട്‌ നരേന്ദ്ര മോഡി

27 DECEMBER 2013 09:35 AM IST
മലയാളി വാര്‍ത്ത.

More Stories...

രാജസ്ഥാനിലെ പൊഖ്റാനിൽ വ്യോമസേനയുടെ കരുത്ത് വിളിച്ചോതുന്ന 'വായുശക്തി 2026' അഭ്യാസപ്രകടനം 27 ന്

സങ്കടക്കാഴ്ചയായി... നെലമംഗലയിൽ കർണാടക ആർടിസി ബസിൽ കാറിടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം

ചൈന അതിർത്തിക്കു സമീപം ഇന്ത്യയുടെ തന്ത്രപ്രധാന ഹൈവേ- കം- റൺവേയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എയർ ഫോഴ്സ് വിമാനത്തിൽ പറന്നിറങ്ങി

ബംഗ്ലാദേശിൽ നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) സർക്കാർ ചൊവ്വാഴ്ച അധികാരത്തിലേറും...

പ്രണയദിനത്തിൽ അരുംകൊല; കാറിൽ വെച്ച് യുവതിയെ വെടിവച്ചുകൊന്ന് 32കാരൻ, ശേഷം ജീവനൊടുക്കി

ഗുജറാത്ത്‌ കലാപം ഇന്ത്യന്‍ മനസാക്ഷിയില്‍ ഏല്‍പ്പിച്ച മുറിവ്‌ ആഴത്തിലായിരുന്നു. അതിന്റെ പാടുകള്‍ ഏതാണ്ട്‌ ഉണങ്ങിയും കഴിഞ്ഞു. അപ്പോഴാണ്‌ 11 വര്‍ഷത്തിനു ശേഷം കലാപത്തെക്കുറിച്ച്‌ വേദനയോടെ നരേന്ദ്രമോഡി എത്തുന്നത്‌. ഗുജറാത്ത്‌ കലാപത്തിന്റെ പേരില്‍ ഏറെ പഴികേട്ട നരേന്ദ്രമോഡി തന്റെ ബ്ലോഗിലൂടെയാണ്‌ അപലപിച്ചിരിക്കുന്നത്‌.

മോദിയുടെ ലേഖനത്തിന്റെ പൂര്‍ണരൂപം

പ്രിയ സഹോദരീ സഹോദരന്മാരെ,

സത്യം എക്കാലവും വിജയിക്കുമെന്നതാണ് ലോകനിയമം. ഒടുവില്‍ നമ്മുടെ നീതിന്യായവ്യവസ്ഥ ശബ്ദിച്ചിരിക്കുന്നു, ഈ വേളയില്‍ എന്റെ ചില അഭിപ്രായങ്ങളും ചിന്തകളും രാജ്യത്തോട് പങ്കുവെക്കുന്നത് ആവശ്യമാണെന്ന് കരുതുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചില ഓര്‍മ്മകളെക്കുറിച്ചാണ് പറയാനുള്ളത്. ഗുജറാത്തിനെ തകര്‍ത്തുകളഞ്ഞ ഒന്നായിരുന്നു 2001ലെ ഭൂകമ്പം. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ലക്ഷങ്ങള്‍ ഭവനരഹിതരായി. അതിലേറെ പേര്‍ക്ക് അതിജീവന മാര്‍ഗ്ഗങ്ങള്‍ ഇല്ലാതായി. ഗുജറാത്തിനെ പുനര്‍നിര്‍മ്മിക്കാനുള്ള ഉത്തരവാദിത്വം എനിക്കായിരുന്നു. എല്ലാത്തരത്തിലും ഗുജറാത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള ശ്രമങ്ങള്‍ നടന്നു.

അഞ്ച് മാസങ്ങള്‍ക്ക് ശേഷം 2002ല്‍ ഉണ്ടായ കണ്ണില്ലാത്ത അക്രമങ്ങള്‍ക്കും നമുക്ക് സാക്ഷിയാകേണ്ടിവന്നു. നിരപരാധികള്‍ കൊല്ലപ്പെട്ടു. നിരവധി കുടുംബങ്ങള്‍ നിരാലംബരായി. വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്തതെല്ലാം തകര്‍ക്കപ്പെട്ടു. അന്ന് ഏറ്റ ആഘാതത്തില്‍ നിന്നും മുക്തമാകാന്‍ ഇപ്പോഴും ഗുജറാത്തിന് പൂര്‍ണ്ണമായും കഴിഞ്ഞിട്ടില്ല.

ദുഖം, വേദന, ക്രോധം, ദുരിതാനുഭവം, കഠിന വേദന തുടങ്ങിയ വാക്കുകള്‍ കൊണ്ടൊന്നും ഈ അക്രമങ്ങളെ വിവരിക്കാനാവില്ല.

ഒരു ഭാഗത്ത് ഭൂകമ്പത്തിന്റെ ഇരകളും മറുഭാഗത്ത് കലാപത്തിന്റെ ഇരകളുമായിരുന്നു. സമാധാനവും നീതിയും പുനരധിവാസവും സാധ്യമാക്കുകയെന്ന ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടിവന്നു. വ്യക്തിപരമായി ഏറെ ആഘാതമേറ്റ സമയമായിരുന്നു ഇത്.

അധികാരത്തിന്റെ ഉന്നതങ്ങളിലുള്ളവര്‍ക്ക് ഇത്തരം സമയങ്ങളില്‍ പ്രതികരിക്കാന്‍ കഴിയാറില്ല. ഏകാന്തതയില്‍ എരിഞ്ഞു തീരാനായിരിക്കും അവരുടെ വിധി. കഠിനമായി വേദനിപ്പിക്കുന്ന ഇത്തരം അനുഭവങ്ങള്‍ മറ്റൊരു വ്യക്തിക്കോ സമൂഹത്തിനോ സംസ്ഥാനത്തിനോ രാജ്യത്തിനോ നല്‍കരുതെന്നു മാത്രമാണ് പ്രാര്‍ഥന.

ആ മോശം കാലത്തെക്കുറിച്ചുള്ള വ്യക്തിപരമായുള്ള അനുഭവങ്ങളെക്കുറിച്ച് ഞാന്‍ ആദ്യമായാണ് മനസ് തുറക്കുന്നത്.

ഗോധ്രയില്‍ ട്രയിന്‍ കത്തിച്ച സംഭവമുണ്ടായപ്പോള്‍ സമാധാനം നിലനിര്‍ത്താനായിരുന്നു ഞാന്‍ ആഹ്വാനം ചെയ്തത്. 2002 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ മാധ്യമങ്ങളെ കാണേണ്ടിവന്നപ്പോഴെല്ലാം തനിക്ക് പറയാനുള്ളതും ഇത് മാത്രമായിരുന്നു. ഞാന്‍ എക്കാലത്തും ഒത്തൊരുമക്ക് വേണ്ടി വാദിച്ചയാളാണ്.

എന്റെ പ്രിയപ്പെട്ടവര്‍ കൊല്ലപ്പെട്ടപ്പോഴും കുറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങേണ്ടിവന്നു. അത്തരം അവസരങ്ങളില്‍ അനുഭവിക്കേണ്ടിവരുന്ന മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ?

ഒരിക്കല്‍ പോലും തിരിച്ചുപറഞ്ഞില്ലെങ്കിലും വര്‍ഷങ്ങളായി എന്റെ രാഷ്ട്രീയ എതിരാളികള്‍ ഇക്കാര്യം പറഞ്ഞ് എന്നെ വിമര്‍ശിക്കുകയാണ്. വ്യക്തിപരമായി മാത്രമല്ല ഗുജറാത്തിനേയും രാജ്യത്തേയും മാനംകെടുത്തും വിധമായിരുന്നു പല വിമര്‍ശനങ്ങളും. മുറിവുണക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ഹൃദയശൂന്യരായ വിമര്‍ശകര്‍ ആവര്‍ത്തിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടായിരുന്നു. ഇത് പലപ്പോഴും നീതി വൈകിപ്പിക്കാന്‍ പോലും കാരണമായി.

ഗുജറാത്ത് സ്വന്തം വഴി തെരഞ്ഞെടുത്തു. നമ്മള്‍ അക്രമത്തെ അവഗണിച്ച് സമാധാനത്തിന്റെ പാതയിലൂടെ മുന്നേറി. ഭിന്നിപ്പിക്കലിനെ അതിജീവിച്ച് ഒത്തൊരുമിച്ച് മുന്നേറി. വിദ്വേഷത്തെ സൗമനസോടെ നേരിട്ടു. ഇത് പറയുംപോലെ എളുപ്പമായിരുന്നില്ലെങ്കിലും നമ്മള്‍ ആ വഴി തന്നെ തെരഞ്ഞെടുത്തു. ഇന്ന് ഞാന്‍ ഏറെ കൃതാര്‍ഥനായ വ്യക്തിയാണ്. ഇതിന് കാരണക്കാരായത് ഓരോ ഗുജറാത്തികളുമാണ്.

രാജ്യത്ത് മുമ്പ് നടന്ന ഏതൊരു കലാപത്തോടും സര്‍ക്കാരുകള്‍ പ്രതികരിച്ചതിനേക്കാള്‍ മെച്ചമായാണ് ഗുജറാത്ത് സര്‍ക്കാര്‍ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ കോടതി വിധി അതി നിര്‍ണ്ണായകമാണ്. തീക്കട്ടയിലൂടെ 12 വര്‍ഷം നീണ്ട ഗുജറാത്തിന്റെ സഞ്ചാരം അവസാനിച്ചിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ സമാധാനമാണ് ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നത്.

ഒരു ദശാബ്ദത്തോളം നീണ്ട പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നിന്നവര്‍ക്ക് നന്ദിയുണ്ട്. മറ്റുള്ളവരെ വേദനിപ്പിച്ച് ആനന്ദം കണ്ടെത്തുന്നവര്‍ ഇനിയെങ്കിലും എനിക്കെതിരായ ഒളിയാക്രമണം നിര്‍ത്തണം. അവര്‍ അങ്ങനെ ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ഇനിയും കുറ്റപ്പെടുത്തലുകള്‍ തുടര്‍ന്നാല്‍ അത് ഗുജറാത്തിലെ ആറ് കോടി ജനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിന് തുല്യമായിരിക്കും.

ഇത്രയേറെ വൈഷമ്യങ്ങള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും ഹൃദയത്തിനുള്ളില്‍ വിദ്വേഷത്തിന് ഇടം നല്‍കരുതേ എന്നു മാത്രമായിരുന്നു പ്രാര്‍ഥന. കോടതിയുടെ വിധി വ്യക്തിപരമായ നേട്ടമായോ തിരിച്ചടിയായോ ഞാന്‍ കരുതുന്നില്ല. അതുപോലെ തന്നെ എന്റെ അനുയായികളും എതിരാളികളും കരുതണമെന്ന് അപേക്ഷിക്കുന്നു. ഗുജറാത്ത് കലാപം സംബന്ധിച്ച് 2011ല്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധിയെ പോലെ തന്നെയാണ് ഇപ്പോഴത്തെ വിധിയും കരുതുന്നത്.

ഐക്യത്തോടെ മാത്രമേ ഏതൊരു സമൂഹത്തിനും രാജ്യത്തിനും മുന്നേറാനാകൂ എന്നാണ് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്. ഐക്യമെന്ന അടിച്ചറയില്‍ മാത്രമെ വികസനത്തെ കെട്ടിപ്പടുക്കാനാകൂ. അന്യരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാന്‍ ഓരോരുത്തരും കൈകോര്‍ക്കണമെന്നാണ് എനിക്ക് അവസാനമായി പറയാനുള്ളത്.

ഒരിക്കല്‍ കൂടി സത്യമേവ ജയതേ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിന്റെ തിളപ്പ് മാറിയോ..അടിയടാ..! മാളിൽ കേറി പോലീസുകാരനെ അടിച്ച് ഉരുട്ടി SFIക്കാരന്മാർ..! MOT-യിലെ ദൃശ്യങ്ങൾ വൈറൽ..!  (26 minutes ago)

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍...  (53 minutes ago)

സര്‍ജിക്കല്‍ ബ്ലോക്ക്, സ്‌കിന്‍ബാങ്ക്, കാത്ത്‌ലാബ്, ഹോസ്റ്റല്‍, മദര്‍ ന്യൂബോണ്‍ കെയര്‍, ക്രഷ്, ലാക്‌ടേഷന്‍ മാനേജ്‌മെന്റ് സെന്റര്‍  (1 hour ago)

ഇന്ത്യൻ വിദ്യാർത്ഥിയെ യുഎസിൽ മരിച്ചനിലയിൽ കണ്ടെത്തി...  (1 hour ago)

വ്യോമസേനയുടെ കരുത്ത് വിളിച്ചോതുന്ന 'വായുശക്തി 2026' അഭ്യാസപ്രകടനം 27 ന്  (1 hour ago)

സിഎസ്ഐ ബിഷപ്പ് പാലത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ...  (1 hour ago)

ബസിൽ കാറിടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക...  (2 hours ago)

 ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ 'കുംഭഭരണി' ഈ മാസം 23 ന്... കെട്ടുകാഴ്ച ഒരുക്കുന്ന ജോലികള്‍ 13 കരകളിലും ആചാരപരമായി ഇന്ന് ആരംഭിക്കും  (3 hours ago)

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെറുപുഴ സ്വദേശി ആത്മഹത്യ ചെയ്തു  (3 hours ago)

ഇന്ത്യയുടെ തന്ത്രപ്രധാന ഹൈവേ- കം- റൺവേയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എയർ ഫോഴ്സ് വിമാനത്തിൽ പറന്നിറങ്ങി  (3 hours ago)

ജാ​ഗ്രതയോടെ.... കടലാക്രമണത്തിന് സാധ്യത  (3 hours ago)

ഡോക്ടർമാർ അനിശ്ചിതകാല ഒ.പി ബഹിഷ്കരണ സമരം ആരംഭിക്കും  (4 hours ago)

എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും  (4 hours ago)

പതിനെട്ടു വയസാകുന്നതിനു മുമ്പേ മോട്ടോർ വാഹനങ്ങളിൽ കറങ്ങല്ലേ...  (4 hours ago)

Malayali Vartha Recommends