മകള്‍ക്ക് നരേന്ദ്ര മോദി പേരുവിളിച്ചപ്പോള്‍ യുപിയിലെ യുവ ദമ്പതിമാര്‍ താരങ്ങളായി; ഒപ്പം വൈഭവിയും

ഉത്തര്‍ പ്രദേശിലെ കിഴക്കന്‍ ജില്ലയായ മിര്‍സാപൂരിലെ യുവ ദമ്പതിമാര്‍ ഇപ്പോള്‍ നാട്ടിലെ താരങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി മകള്‍ക്ക് പേര് വിളിച്ചതോടെയാണ് വിഭയും ഭാരതിയും പ്രശസ്തരായത്. വൈഭവി എന്നാണ് മോദി കുഞ്ഞിനെ വിളിച്ചത്. അച്ചന്റേയും അമ്മയുടേയും പേര് ചേര്‍ത്താണ് വൈഭവി എന്ന പേരില്‍ എത്തിയത്.
മകള്‍ ജനിക്കുന്നതിന് രണ്ട് മാസം മുമ്പാണ് ദമ്പതിമാര്‍ പ്രധാനമന്ത്രിക്ക് മകള്‍ ജനിച്ചതു മായി ബന്ധപ്പെട്ട് ഒരു കത്ത് എഴുതാന്‍ തീരുമാനിച്ചത്. ഞങ്ങള്‍ ഒരു പെണ്‍കുഞ്ഞിനു വേണ്ടി എപ്പോഴും ആഗ്രഹിക്കുന്നു. എനിക്കൊരു സഹോദരിയില്ല. അതു കൊണ്ടു തന്നെ എങ്ങനെയാണ് അവരെ കെയര്‍ ചെയ്യേണ്ടതെന്നും അറിയില്ല. എനിക്ക് പിറക്കാന്‍ പോകുന്നത് ഒരു പെണ്‍കുഞ്ഞാകണം എന്നായിരുന്നു. വിഭ എഴുതിയ കത്തിലുണ്ടായിരുന്നത്.
അവരുടെ ആഗ്രഹം പോലെ തന്നെ പെണ്‍കുഞ്ഞ് തന്നെ പിറന്നു. മകള്‍ പിറന്നതിനു ശേഷം മകള്‍ക്ക് ഒരു പേര് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഭാരതി മോദിക്ക് ഒരു കത്തെഴുതി. പെണ്‍കുഞ്ഞുങ്ങള്‍ അഭിമാനമാണ്. അവരെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയതുള്‍പെടെ സ്ത്രീകള്‍ വലിയ നേട്ടം കരസ്ഥമാക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ളൊരു ക്യാം പെയിനായി കാണാനും കത്തില്‍ ഭാരതി പരാമര്‍ശിച്ചിരുന്നു.
ഓഗസ്റ്റ് 13നാണ് പ്രധാനമന്ത്രിയുടെ ഒഫീസിലേക്ക് ഭാരതി കത്ത് അയച്ചത്. ഓഗസ്റ്റ് 20 രാത്രി 10 മണിയോടെ അവര്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നു. പ്രധാനമനത്രിക്ക് നിങ്ങളോട് സംസാരിക്കണം എന്നായിരുന്നു ഫോണിലൂടെ പറഞ്ഞത്. പിന്നീട് മോദി ലൈനില്‍ എത്തി. രണ്ടര മിനുട്ട് അവരുമായി സംസാരിച്ചു.
അടുത്ത ദിവസം തന്നെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഫോണ്‍വന്നത് എല്ലാവരോടും പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല. ഓഗസ്റ്റ് അവര്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചു. എന്നിട്ടു പറഞ്ഞു. കത്തിന്റെ പ്രതികരണം ഒരു കത്തിന്റെ രൂപത്തില്‍ അയക്കാന്‍ സാധിക്കുമോ എന്ന്.
ഓഗസ്റ്റ് 30 ന് അവര്‍ക്ക് പ്രധാനമന്ത്രിയുടെ കൈയൊപ്പോടുകൂടിയ കത്ത് ലഭിച്ചു. മകള്‍ ജനിച്ചതില്‍ അല്ലാവിധ ആശംസകളും നിങ്ങളുടെ മകള്‍ നിങ്ങള്‍ക്ക് എല്ലാവിധ ഐശ്വര്യങ്ങളും കൊണ്ടു തരുമെന്നും മോദി കത്തില്‍ പരാമര്‍ശിച്ചു. കത്ത് ലഭിച്ചപ്പോള്‍ ഭാരതി അത് എല്ലാവരേയും കാണിച്ചു. കത്ത് ഒരു മാസത്തോളം ഞങ്ങളുടെ കയ്യില്‍ തന്നെ വച്ചു. പക്ഷേ, ഇത്രയും നല്ലൊരു കാര്യം കൂടിതല്‍ ആളുകളെ അറിയിക്കണം എന്ന ഉദ്ദേശത്തില്‍ നിന്നാണ് പത്രക്കാരെ വിളിച്ചു പറഞ്ഞത്. ബാരതി പറയുന്നു..
https://www.facebook.com/Malayalivartha



























