ഹണിപ്രീത് സിംഗ് മുൻകൂർ ജാമ്യാപേക്ഷയുമായി ഡൽഹി ഹൈക്കോടതിയിൽ

ഗുർമീതിന്റെ വളർത്തുമകളെന്ന് അവകാശപ്പെടുന്ന ഹണിപ്രീത് സിംഗ് ഡൽഹി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതായി ഹണിപ്രീതിന്റെ അഭിഭാഷകൻ പറഞ്ഞു. സംഭവശേഷം ഒളിവിൽ പോയ ഹണിപ്രീതിനും കൂട്ടാളികൾക്കുമെതിരേ ഹരിയാന പോലീസ് സെപ്റ്റംബർ ഒന്നിന് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ജയിലിലേക്കു കൊണ്ടുപോകും വഴി ഗുർമീതിനെ രക്ഷപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ലുക്ക് ഒൗട്ട് നോട്ടീസ്. നേപ്പാൾ അതിർത്തിയിലെ കപിലവസ്തു, മൊഹാന, ഷോഹ്രത്ഗഡ്, ദേബറുവ പോലീസ് സ്റ്റേഷനുകളിൽ ഹണിപ്രീതിന്റെ ചിത്രങ്ങൾ പതിപ്പിച്ചു. ഒളിവിൽ കഴിയുന്ന ഹണിപ്രീത് സിംഗ്, ദേര നടത്തിപ്പു ചുമതലയിലുള്ള ആദിത്യ ഇൻസാൻ, പവൻ ഇൻസാൻ എന്നിവർക്കെതിരേ ഇന്റർനാഷണൽ അലർട്ട് പുറപ്പെടുവിക്കാനൊരുങ്ങുകാണ് ഹരിയാന പോലീസ്.
ഒളിവിൽ കഴിയുന്ന മൂന്നുപേർക്കെതിരേയും രാജ്യദ്രോഹക്കുറ്റമാണു ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ മാസം 25നാണ് ഗുർമീതിനു കോടതി 20 വർഷം തടവുശിക്ഷ വിധിച്ചത്. അനുയായികളായ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിലായിരുന്നു വിധി. ഗുർമീത് കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 38 പേർ മരിച്ചിരുന്നു.
അനുയായികളായ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ കോടതി ഗുർമീത് കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ പിന്നിൽ പ്രവർത്തിച്ച 43 പേരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഹണി പ്രീതിനെ ഹരിയാന പോലീസ് ഉൾപ്പെടുത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha


























