Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഞ്ജീവ് ഭട്ടിനോടുള്ള അനീതിക്കെതിരെയുള്ള നിയമ പോരാട്ടത്തിന് പൂർണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; ഫാസിസ്റ്റു വിരുദ്ധരായ എല്ലാ മനുഷ്യരും അവരെ പിന്തുണയ്ക്കണമെന്നും പ്രതിപക്ഷ നേതാവ്

24 JULY 2019 12:03 PM IST
മലയാളി വാര്‍ത്ത

More Stories...

കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുന്നു; കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വം; കോൺഗ്രസിൽ ബോംബ് പൊട്ടിച്ച് കെ. സുധാകരൻ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ

ഒരു വര്‍ഷം വരെ ശോഭയ്ക്ക് തടവുശിക്ഷ ലഭിക്കാവുന്ന സാഹചര്യം; ആലപ്പുഴയിലെ ബിജെപി നേതാവ് ബിന്ദു വിനയകുമാറിനെ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞ ശോഭ ബിജെപിക്കു മാത്രമല്ല പൊതുസമൂഹത്തിനു തന്നെ കളങ്കം

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി

കേന്ദ്ര സർക്കാരിന്‍റെ നടപടിക്കെതിരെയുള്ള പോരാട്ടത്തിൽ ഗുജറാത്ത് ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിൻറെ ഭാര്യ ശ്വേതാ ഭട്ടിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തെ നിയമപരമായി നേരിടാൻ എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. കേന്ദ്ര സർക്കാർ സഞ്ജീവ് ഭട്ടിനോട് കാണിക്കുന്ന അനീതിക്കെതിരെയുള്ള നിയമ പോരാട്ടത്തിന് കേരളത്തിലെ എംഎൽഎ മാരുടെയും എംപിമാരുടെയും പിന്തുണ തേടി എത്തിയതായിരുന്നു ശ്വേത ഭട്ട്. സഞ്ജീവ് ഭട്ടിനെ ബോധപൂർവ്വം ജയിലലടച്ച നരേന്ദ്ര മോദിക്കും, അമിത് ഷായ്ക്കും എതിരെയുള്ള പോരാട്ടമാണ് ഇതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഈ നടപടിയെ നിയമപരമായി നേരിടും, സമൂഹത്തിൽ ജനാധിപത്യത്തിനും മതേതരത്തിനും വേണ്ടി പോരാടുന്നവരുടെ പിന്തുണ തേടിയെത്തിയതാണ് ശ്വേത ഭട്ട് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഭരണകൂടത്തിനെ വിമർശിച്ചതിന്റെ പേരിൽ വലിയ വിലയാണ് സഞ്ജീവ് കൊടുക്കേണ്ടി വന്നത്. ഇരുമ്പഴിക്കുള്ളിലായ സഞ്ജീവിനെ കാണാൻ പോലും അദ്ദേഹത്തിനെ ഭാര്യയെ അനുവദിക്കുന്നില്ല.

ഫാസിസ്റ്റു വിരുദ്ധരായ എല്ലാ മനുഷ്യരും അവരെ പിന്തുണയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എതിർക്കുന്നവരെ അടിച്ചമർത്തുന്ന ഫാസിസ്റ്റു സമീപനത്തിനെതിരെ കേരളം ഒറ്റകെട്ടായി ശബ്ദമുയർത്തുമെന്നും അവർക്കു പിന്തുണയേകിയ രമേശ് ചെന്നിത്തല പറഞ്ഞു. തന്നെ സന്ദർശിക്കാനെത്തിയ സഞ്ജീവ് ഭട്ടിന്‍റെ ഭാര്യ ശ്വേതയ്ക്കും മകൻ ശന്തനുവിനും ഒപ്പമാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളെ കണ്ടത് . അതേ സമയം കേരളത്തിന്‍റെ പിന്തുണയ്ക്ക് നന്ദിയെന്ന് സഞ്ജീവ് ഭട്ടിന്‍റെ ഭാര്യ ശ്വേത ഭട്ട് പ്രതികരിച്ചു. അനീതിയ്ക്കെതിരെയുള്ള തന്റെ പോരാട്ടത്തിൽ എല്ലാവരുടെയും പിന്തുണ ആവശ്യമായി വരും. അതിന് എം.പിമാരുടെയൊക്കെ ധാർമിക പിന്തുണ ആവശ്യമാണെന്നും അത് തേടിയെത്തിയതാണ് താനെന്നും അവർ പറഞ്ഞു. നിയമ പരമായ പോരാട്ടം തുടരുമെന്നും പിന്തുണ തേടി മുഖ്യമന്ത്രിയെയും കാണുമെന്നും ശ്വേത ഭട്ട് അറിയിച്ചു. ജയിൽ ശിക്ഷ അനുഭവിക്കുന്ന സഞ്ജീവിനു വേണ്ടി ശക്തമായ പോരാട്ടവുമായിട്ടാണ് ശ്വേത മുന്നോട്ടു പോകുന്നത്. 2012 ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മണിനഗറിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചായിരുന്നു ശ്വേത പ്രതിഷേധം അറിയിച്ചത്.

22 വര്‍ഷം മുമ്പുള്ള കേസിലാണ്‌ നരേന്ദ്ര മോഡിയുടെ മുഖ്യവിമര്‍ശകനും ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനുമായ സഞ്ജീവ്ഭട്ടിനെ അറസ്റ്റു ചെയ്തതു. ഈ കേസിൽ നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്ന് ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. സഞ്ജീവ്ഭട്ടിന്റെ ഭാര്യ സുപ്രീംകോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സഞ്ജീവ്ഭട്ടിന് എതിരെ ഗുജറാത്ത് പൊലീസ് പ്രതികാര നടപടിയെടുക്കുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു. സഞ്ജീവ് ഭട്ടിന് കോടതിയെ സമീപിക്കാനുള്ള അവകാശംപോലും പൊലീസ് നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യ സുപ്രീംകോടതിയെ സമീപിച്ചത്. വക്കാലത്ത് ഒപ്പിടാന്‍പോലും സഞ്ജീവ്ഭട്ടിനെ അനുവദിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. ഗുജറാത്ത് വംശഹത്യയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവരുടെ പങ്ക് വ്യക്തമാക്കി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതോടെയാണ് സഞ്ജീവ്ഭട്ട് ശ്രദ്ധേയനാകുന്നത്. അനുമതിയില്ലാതെ ലീവെടുത്തുവെന്ന ആരോപണത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന അദ്ദേഹത്തെ 2015ല്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിടുകയായിരുന്നു. തനിക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ കെട്ടിച്ചമച്ച കേസുകളില്‍ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സഞ്ജീവ്ഭട്ട് സമര്‍പ്പിച്ച ഹര്‍ജി 2015 ഒക്ടോബറില്‍ സുപ്രീംകോടതി തള്ളിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (1 hour ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (1 hour ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (1 hour ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (1 hour ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (2 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (2 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (2 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (2 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (2 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (5 hours ago)

കുംഭം രാശി: വിഷുഫലം 2026  (6 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (6 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (6 hours ago)

Malayali Vartha Recommends