Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ.... ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ട് മരണം....


ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..

സഞ്ജീവ് ഭട്ടിനോടുള്ള അനീതിക്കെതിരെയുള്ള നിയമ പോരാട്ടത്തിന് പൂർണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; ഫാസിസ്റ്റു വിരുദ്ധരായ എല്ലാ മനുഷ്യരും അവരെ പിന്തുണയ്ക്കണമെന്നും പ്രതിപക്ഷ നേതാവ്

24 JULY 2019 12:03 PM IST
മലയാളി വാര്‍ത്ത

More Stories...

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി

ഗുരുവായൂരില്‍ ഹിന്ദു MLA പരാമര്‍ശം ; എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന് കുരുക്ക്

കേന്ദ്ര സർക്കാരിന്‍റെ നടപടിക്കെതിരെയുള്ള പോരാട്ടത്തിൽ ഗുജറാത്ത് ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിൻറെ ഭാര്യ ശ്വേതാ ഭട്ടിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തെ നിയമപരമായി നേരിടാൻ എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. കേന്ദ്ര സർക്കാർ സഞ്ജീവ് ഭട്ടിനോട് കാണിക്കുന്ന അനീതിക്കെതിരെയുള്ള നിയമ പോരാട്ടത്തിന് കേരളത്തിലെ എംഎൽഎ മാരുടെയും എംപിമാരുടെയും പിന്തുണ തേടി എത്തിയതായിരുന്നു ശ്വേത ഭട്ട്. സഞ്ജീവ് ഭട്ടിനെ ബോധപൂർവ്വം ജയിലലടച്ച നരേന്ദ്ര മോദിക്കും, അമിത് ഷായ്ക്കും എതിരെയുള്ള പോരാട്ടമാണ് ഇതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഈ നടപടിയെ നിയമപരമായി നേരിടും, സമൂഹത്തിൽ ജനാധിപത്യത്തിനും മതേതരത്തിനും വേണ്ടി പോരാടുന്നവരുടെ പിന്തുണ തേടിയെത്തിയതാണ് ശ്വേത ഭട്ട് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഭരണകൂടത്തിനെ വിമർശിച്ചതിന്റെ പേരിൽ വലിയ വിലയാണ് സഞ്ജീവ് കൊടുക്കേണ്ടി വന്നത്. ഇരുമ്പഴിക്കുള്ളിലായ സഞ്ജീവിനെ കാണാൻ പോലും അദ്ദേഹത്തിനെ ഭാര്യയെ അനുവദിക്കുന്നില്ല.

ഫാസിസ്റ്റു വിരുദ്ധരായ എല്ലാ മനുഷ്യരും അവരെ പിന്തുണയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എതിർക്കുന്നവരെ അടിച്ചമർത്തുന്ന ഫാസിസ്റ്റു സമീപനത്തിനെതിരെ കേരളം ഒറ്റകെട്ടായി ശബ്ദമുയർത്തുമെന്നും അവർക്കു പിന്തുണയേകിയ രമേശ് ചെന്നിത്തല പറഞ്ഞു. തന്നെ സന്ദർശിക്കാനെത്തിയ സഞ്ജീവ് ഭട്ടിന്‍റെ ഭാര്യ ശ്വേതയ്ക്കും മകൻ ശന്തനുവിനും ഒപ്പമാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളെ കണ്ടത് . അതേ സമയം കേരളത്തിന്‍റെ പിന്തുണയ്ക്ക് നന്ദിയെന്ന് സഞ്ജീവ് ഭട്ടിന്‍റെ ഭാര്യ ശ്വേത ഭട്ട് പ്രതികരിച്ചു. അനീതിയ്ക്കെതിരെയുള്ള തന്റെ പോരാട്ടത്തിൽ എല്ലാവരുടെയും പിന്തുണ ആവശ്യമായി വരും. അതിന് എം.പിമാരുടെയൊക്കെ ധാർമിക പിന്തുണ ആവശ്യമാണെന്നും അത് തേടിയെത്തിയതാണ് താനെന്നും അവർ പറഞ്ഞു. നിയമ പരമായ പോരാട്ടം തുടരുമെന്നും പിന്തുണ തേടി മുഖ്യമന്ത്രിയെയും കാണുമെന്നും ശ്വേത ഭട്ട് അറിയിച്ചു. ജയിൽ ശിക്ഷ അനുഭവിക്കുന്ന സഞ്ജീവിനു വേണ്ടി ശക്തമായ പോരാട്ടവുമായിട്ടാണ് ശ്വേത മുന്നോട്ടു പോകുന്നത്. 2012 ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മണിനഗറിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചായിരുന്നു ശ്വേത പ്രതിഷേധം അറിയിച്ചത്.

22 വര്‍ഷം മുമ്പുള്ള കേസിലാണ്‌ നരേന്ദ്ര മോഡിയുടെ മുഖ്യവിമര്‍ശകനും ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനുമായ സഞ്ജീവ്ഭട്ടിനെ അറസ്റ്റു ചെയ്തതു. ഈ കേസിൽ നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്ന് ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. സഞ്ജീവ്ഭട്ടിന്റെ ഭാര്യ സുപ്രീംകോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സഞ്ജീവ്ഭട്ടിന് എതിരെ ഗുജറാത്ത് പൊലീസ് പ്രതികാര നടപടിയെടുക്കുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു. സഞ്ജീവ് ഭട്ടിന് കോടതിയെ സമീപിക്കാനുള്ള അവകാശംപോലും പൊലീസ് നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യ സുപ്രീംകോടതിയെ സമീപിച്ചത്. വക്കാലത്ത് ഒപ്പിടാന്‍പോലും സഞ്ജീവ്ഭട്ടിനെ അനുവദിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. ഗുജറാത്ത് വംശഹത്യയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവരുടെ പങ്ക് വ്യക്തമാക്കി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതോടെയാണ് സഞ്ജീവ്ഭട്ട് ശ്രദ്ധേയനാകുന്നത്. അനുമതിയില്ലാതെ ലീവെടുത്തുവെന്ന ആരോപണത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന അദ്ദേഹത്തെ 2015ല്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിടുകയായിരുന്നു. തനിക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ കെട്ടിച്ചമച്ച കേസുകളില്‍ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സഞ്ജീവ്ഭട്ട് സമര്‍പ്പിച്ച ഹര്‍ജി 2015 ഒക്ടോബറില്‍ സുപ്രീംകോടതി തള്ളിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ രാഷ്ട്രീയത്തിൽ ചരിത്ര നാഴികക്കല്ല് പിന്നിട്ടു...    (26 minutes ago)

പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (37 minutes ago)

ആക്രമണത്തിൽ കാറിന്റെ പിൻഭാ​ഗത്തെ ചില്ലുകൾ തകർന്നു...  (48 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിക്കും  (1 hour ago)

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും...  (1 hour ago)

ആക്രമണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നെന്ന് ഇസ്രയേൽ  (1 hour ago)

ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട്  (2 hours ago)

പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകും... വോട്ടെടുപ്പിന് ഇനി പതിനേഴ് ദിവസങ്ങൾ മാത്രം.... മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്തനംതിട്ടയിൽ പ്രചാരണം തുടങ്ങും, രാഹുൽ ഗാന്ധി 25ന് കോഴിക്കോട്ട് റാലിയിൽ പങ്കെടു  (2 hours ago)

ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല...  (2 hours ago)

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (10 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (10 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (11 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (11 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (12 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (12 hours ago)

Malayali Vartha Recommends