Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാകിസ്ഥാനെ പരിഹസിച്ച്‌ ശിവസേന; പാകിസ്ഥാൻ ഉയർത്തുന്ന പൊള്ളയായ ഭീക്ഷണികളിൽ ഇന്ത്യ ഭയക്കില്ല; സ്വന്തം രാജ്യത്തെ പ്രശ്നങ്ങളിൽ ആശങ്കപ്പെട്ടാൽ മതി; കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ സ്വയം ദോഷം വരുത്തുവാൻ ശ്രമിക്കുകയാണെന്നും ശിവസേന മുഖപത്രം

19 AUGUST 2019 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയ വിഷയത്തിൽ പാകിസ്ഥാനെതിരെ രൂക്ഷമായ വിമർശനവുമായി ശിവസേന . ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മുകശ്മീരിനെ വിഭജിക്കാനുമുള്ള ഇന്ത്യയുടെ നീക്കത്തെ തടയിടാന്‍ പാകിസ്ഥാൻ ശ്രമിച്ചിരുന്നു. യുഎന്‍ രക്ഷാസമിതിയില്‍ പാകിസ്ഥാനും ചൈനയും നടത്തിയ ഈ ശ്രമം പരാജയപ്പെട്ടതിനാലാണ് ശിവസേന മുഖപത്രം പരിഹസിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ പോലുള്ള രാജ്യത്തിന്റെ വാക്കിനെ പിന്താങ്ങിയ ചൈന യുഎന്‍ വേദിയില്‍ ലജ്ജിക്കേണ്ടി വന്നുവെന്ന കാര്യം എടുത്തു കാട്ടുന്നു. പാകിസ്ഥാൻ ഉയർത്തുന്ന ഭീക്ഷണി പൊള്ളയാണെന്നും ഇത്തരത്തിലുള്ള പൊള്ളയായ ഭീഷണിയില്‍ ഇന്ത്യ ഭയക്കില്ലെന്നും ശിവസേന മുഖപത്രമായ സാമ്‌ന വ്യക്തമാക്കിയിരിക്കുന്നു. കശ്മീര്‍ വിഷയം ലോകത്തിനു മുന്നില്‍ ഉയര്‍ത്തി കാട്ടുകയാണ് പാകിസ്ഥാൻ ഇപ്പോൾ ചെയ്യന്നത്. ഇങ്ങനെ ചെയ്യുന്നതിന് മുമ്പ് സ്വന്തം രാജ്യമായ പാകിസ്ഥാനിൽ വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം, ദാരിദ്ര്യം, അരാജകത്വം, മോശം സാമ്പത്തിക സ്ഥിതി എന്നിവയെക്കുറിച്ചാണ് ഇമ്രാന്‍ ഖാന്‍ ആദ്യം ആശങ്കപ്പെടേണ്ടതെന്ന് സാമ്‌ന പത്രത്തിൽ പറയുന്നു. ചൈന നൽകുന്ന “ഓക്സിജൻ” കാരണം മാത്രമാണ് പാകിസ്ഥാൻ നിലനിൽപ്പ് തുടരുന്നതെന്നും ശിവസേന പറഞ്ഞു. ആഭ്യന്തര സാഹചര്യങ്ങൾ കാരണം പാകിസ്ഥാൻ ഇതിനകം തന്നെ “തീവ്രപരിചരണ വിഭാഗത്തിലാണ്. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കശ്മീരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാൾ സ്വന്തം പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും എൻ‌ഡി‌എ ഘടകം അതിന്റെ മുഖപത്രമായ സമനയിൽ പറഞ്ഞിരിക്കുന്നു.

കശ്മീർ വിഭജനത്തിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ നീക്കം നടത്താനായി പാകിസ്ഥാന്‍ എല്ലാ പ്രധാന ലോക ശക്തികളെയും സമീപിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. പാകിസ്ഥാൻ നടത്തിയ ആ നീക്കങ്ങളെല്ലാം തന്നെ പാളിപോയെന്നും സാമ്‌നയിൽ പരിഹസിച്ചിരിക്കുന്നു . പാകിസ്താൻ ഇപ്പോൾ ഐസിയുവില്‍ കഴിയുന്ന അവസ്ഥയാണ്. അങ്ങനത്തെ പാകിസ്ഥാന്‍ കശ്മീരിനെ ഓര്‍ത്ത് ദു:ഖിക്കേണ്ട എന്നാണ് ശിവസേന മുഖപത്രം ഉദ്ദേശിക്കുന്നത്. രാജ്യത്തിന്റെയും കശ്മീര്‍ ജനതയുടെയും താത്പര്യപ്രകാരമാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ആര്‍ട്ടിക്കിള്‍ 370 നിലനിന്നിരുന്ന സമയത്ത് അഴിമതി തടയുന്നതിനോ, ശൈശവ വിവാഹം തടയുന്നതിനോ ഇവിടെ നിയമം ഉണ്ടായിരുന്നില്ല. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് കശ്മീര്‍ ജനതയുടെ വികസനത്തിനായിരുന്നു. എന്നാൽ ആർട്ടിക്കിൾ 370 പിൻവലിച്ചതിനു ശേഷം പാകിസ്ഥാൻ ഇന്ത്യ യയോടുള്ള ശത്രുത മനോഭാവം തുടരുകയാണ്.

ആർട്ടിക്കിൾ 370 റദ്ദാക്കാനും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെതിരെ യുഎൻ‌എസ്‌സിയുടെ ഭൂരിഭാഗം അംഗരാജ്യങ്ങളും ന്യൂഡൽഹിയെ പിന്തുണച്ചിരുന്നു. എന്നാൽ പാകിസ്ഥാനെപ്പോലുള്ള ഒരു രാജ്യത്തിന് പിന്നിൽ അണിനിരന്നുകൊണ്ട് ചൈന അന്താരാഷ്ട്ര വേദിയിൽ ലജ്ജിച്ചുവെന്നും സാമ്‌നയിൽ പറയുന്നു. .പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനത്തിൽ ഇമ്രാൻ ഖാൻ കശ്മീരിലെ ജനങ്ങളെ ഓർത്ത് ദുഃഖിക്കുയാണെന്നും അവർക്കൊപ്പം നമ്മൾ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. കശ്മീരിന്റെ പദവികൾ എടുത്തു മാറ്റിയത് പാകിസ്ഥാന് ഏറ്റ വലിയ തിരിച്ചടിയായിരുന്നു. അതിനു ശേഷം പാകിസ്ഥാൻ അതിർത്തിയിൽ അക്രമങ്ങൾ അഴിച്ചു വിടുകയും അതിർത്തിയിൽ സംഘർഷാവസ്ഥ ഉണ്ടായിരുന്നു. എന്നാൽ കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ സ്വയം ദോഷം വരുത്തുവാൻ ശ്രമിക്കുകയാണെന്ന് ശിവസേന മുഖപത്രം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (25 minutes ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (36 minutes ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (44 minutes ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (1 hour ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (1 hour ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (1 hour ago)

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി ...  (1 hour ago)

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (6 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (6 hours ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (6 hours ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (7 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (7 hours ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (7 hours ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (7 hours ago)

Malayali Vartha Recommends