Widgets Magazine
04
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാകിസ്ഥാനെ പരിഹസിച്ച്‌ ശിവസേന; പാകിസ്ഥാൻ ഉയർത്തുന്ന പൊള്ളയായ ഭീക്ഷണികളിൽ ഇന്ത്യ ഭയക്കില്ല; സ്വന്തം രാജ്യത്തെ പ്രശ്നങ്ങളിൽ ആശങ്കപ്പെട്ടാൽ മതി; കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ സ്വയം ദോഷം വരുത്തുവാൻ ശ്രമിക്കുകയാണെന്നും ശിവസേന മുഖപത്രം

19 AUGUST 2019 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

സബ് ഇന്‍സ്പക്ടര്‍ റാങ്ക് ലിസ്റ്റില്‍പ്പെടുന്ന 43 പേര്‍ക്ക് നിയമനം ലഭ്യമാക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശം; കാലാവധിതീരാന്‍ കേവലം ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഉത്തരവ്

പാർട്ടിക്ക് വേണ്ടി നിസ്വാർത്ഥം പൊരുതുന്ന ഏതൊരു സഖാവിന്റെയും ഹൃദയം തൊട്ടറിയുന്ന ഒരു നേതാവുണ്ടായിരുന്നു; പാർട്ടിക്കും സഖാക്കൾക്കും നേരെയുള്ള അക്രമങ്ങളെ ഉയിര് കൊടുത്ത് പ്രതിരോധിക്കാൻ സഖാക്കൾക്ക് ആവേശവും ഊർജ്ജവും ധൈര്യവും നൽകിയിരുന്നു നേതാവ്; പി ജയരാജനെ വാഴ്ത്തി അർജുൻ ആയങ്കി

“പാർട്ടി പാർട്ടി” എന്ന് പറഞ്ഞു തല്ല് കൊള്ളാൻ നടന്നാൽ ആരും കൂടെ കാണില്ല എന്ന് പരിഹസിക്കുന്നവരോട്, പാർട്ടിക്ക് വേണ്ടി തല്ല് കൊണ്ടാൽ ചോദിക്കാൻ ഇവിടെ ഒരു പാർട്ടിയും പാർട്ടിയുടെ സർക്കാരും ഉണ്ട്; തുറന്നടിച്ച് മുൻ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ

BJP ഫണ്ട് വാങ്ങി ശിവൻകുട്ടിയെ തോൽപ്പിച്ചത് പാർട്ടി പ്രവർത്തകർ തന്നെ,, നേമത്തെ സിപിഎം തോൽവിയ്ക്ക് യത്ഥാർത്ഥ കാരണമിത്

മുഖ്യമന്ത്രിയെ കൈവിട്ട് കെസി വേണു​ഗോപാൽ; വരുത്തി വച്ചവൻ അനുഭവിക്കട്ടേ എന്ന പോലെ... ഡോ. രത്തൻ ഖേൽക്കർ നിയമനം വിവാദത്തിൽ

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയ വിഷയത്തിൽ പാകിസ്ഥാനെതിരെ രൂക്ഷമായ വിമർശനവുമായി ശിവസേന . ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മുകശ്മീരിനെ വിഭജിക്കാനുമുള്ള ഇന്ത്യയുടെ നീക്കത്തെ തടയിടാന്‍ പാകിസ്ഥാൻ ശ്രമിച്ചിരുന്നു. യുഎന്‍ രക്ഷാസമിതിയില്‍ പാകിസ്ഥാനും ചൈനയും നടത്തിയ ഈ ശ്രമം പരാജയപ്പെട്ടതിനാലാണ് ശിവസേന മുഖപത്രം പരിഹസിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ പോലുള്ള രാജ്യത്തിന്റെ വാക്കിനെ പിന്താങ്ങിയ ചൈന യുഎന്‍ വേദിയില്‍ ലജ്ജിക്കേണ്ടി വന്നുവെന്ന കാര്യം എടുത്തു കാട്ടുന്നു. പാകിസ്ഥാൻ ഉയർത്തുന്ന ഭീക്ഷണി പൊള്ളയാണെന്നും ഇത്തരത്തിലുള്ള പൊള്ളയായ ഭീഷണിയില്‍ ഇന്ത്യ ഭയക്കില്ലെന്നും ശിവസേന മുഖപത്രമായ സാമ്‌ന വ്യക്തമാക്കിയിരിക്കുന്നു. കശ്മീര്‍ വിഷയം ലോകത്തിനു മുന്നില്‍ ഉയര്‍ത്തി കാട്ടുകയാണ് പാകിസ്ഥാൻ ഇപ്പോൾ ചെയ്യന്നത്. ഇങ്ങനെ ചെയ്യുന്നതിന് മുമ്പ് സ്വന്തം രാജ്യമായ പാകിസ്ഥാനിൽ വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം, ദാരിദ്ര്യം, അരാജകത്വം, മോശം സാമ്പത്തിക സ്ഥിതി എന്നിവയെക്കുറിച്ചാണ് ഇമ്രാന്‍ ഖാന്‍ ആദ്യം ആശങ്കപ്പെടേണ്ടതെന്ന് സാമ്‌ന പത്രത്തിൽ പറയുന്നു. ചൈന നൽകുന്ന “ഓക്സിജൻ” കാരണം മാത്രമാണ് പാകിസ്ഥാൻ നിലനിൽപ്പ് തുടരുന്നതെന്നും ശിവസേന പറഞ്ഞു. ആഭ്യന്തര സാഹചര്യങ്ങൾ കാരണം പാകിസ്ഥാൻ ഇതിനകം തന്നെ “തീവ്രപരിചരണ വിഭാഗത്തിലാണ്. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കശ്മീരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാൾ സ്വന്തം പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും എൻ‌ഡി‌എ ഘടകം അതിന്റെ മുഖപത്രമായ സമനയിൽ പറഞ്ഞിരിക്കുന്നു.

കശ്മീർ വിഭജനത്തിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ നീക്കം നടത്താനായി പാകിസ്ഥാന്‍ എല്ലാ പ്രധാന ലോക ശക്തികളെയും സമീപിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. പാകിസ്ഥാൻ നടത്തിയ ആ നീക്കങ്ങളെല്ലാം തന്നെ പാളിപോയെന്നും സാമ്‌നയിൽ പരിഹസിച്ചിരിക്കുന്നു . പാകിസ്താൻ ഇപ്പോൾ ഐസിയുവില്‍ കഴിയുന്ന അവസ്ഥയാണ്. അങ്ങനത്തെ പാകിസ്ഥാന്‍ കശ്മീരിനെ ഓര്‍ത്ത് ദു:ഖിക്കേണ്ട എന്നാണ് ശിവസേന മുഖപത്രം ഉദ്ദേശിക്കുന്നത്. രാജ്യത്തിന്റെയും കശ്മീര്‍ ജനതയുടെയും താത്പര്യപ്രകാരമാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ആര്‍ട്ടിക്കിള്‍ 370 നിലനിന്നിരുന്ന സമയത്ത് അഴിമതി തടയുന്നതിനോ, ശൈശവ വിവാഹം തടയുന്നതിനോ ഇവിടെ നിയമം ഉണ്ടായിരുന്നില്ല. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് കശ്മീര്‍ ജനതയുടെ വികസനത്തിനായിരുന്നു. എന്നാൽ ആർട്ടിക്കിൾ 370 പിൻവലിച്ചതിനു ശേഷം പാകിസ്ഥാൻ ഇന്ത്യ യയോടുള്ള ശത്രുത മനോഭാവം തുടരുകയാണ്.

ആർട്ടിക്കിൾ 370 റദ്ദാക്കാനും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെതിരെ യുഎൻ‌എസ്‌സിയുടെ ഭൂരിഭാഗം അംഗരാജ്യങ്ങളും ന്യൂഡൽഹിയെ പിന്തുണച്ചിരുന്നു. എന്നാൽ പാകിസ്ഥാനെപ്പോലുള്ള ഒരു രാജ്യത്തിന് പിന്നിൽ അണിനിരന്നുകൊണ്ട് ചൈന അന്താരാഷ്ട്ര വേദിയിൽ ലജ്ജിച്ചുവെന്നും സാമ്‌നയിൽ പറയുന്നു. .പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനത്തിൽ ഇമ്രാൻ ഖാൻ കശ്മീരിലെ ജനങ്ങളെ ഓർത്ത് ദുഃഖിക്കുയാണെന്നും അവർക്കൊപ്പം നമ്മൾ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. കശ്മീരിന്റെ പദവികൾ എടുത്തു മാറ്റിയത് പാകിസ്ഥാന് ഏറ്റ വലിയ തിരിച്ചടിയായിരുന്നു. അതിനു ശേഷം പാകിസ്ഥാൻ അതിർത്തിയിൽ അക്രമങ്ങൾ അഴിച്ചു വിടുകയും അതിർത്തിയിൽ സംഘർഷാവസ്ഥ ഉണ്ടായിരുന്നു. എന്നാൽ കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ സ്വയം ദോഷം വരുത്തുവാൻ ശ്രമിക്കുകയാണെന്ന് ശിവസേന മുഖപത്രം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്  (52 minutes ago)

മാളവ്യ നഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ഹോട്ടലുടമ അറസ്റ്റില്‍  (1 hour ago)

ഗുവാഹത്തിയില്‍ 15 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍  (1 hour ago)

മാനന്തവാടിയില്‍ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം  (1 hour ago)

സ്റ്റാറ്റസോ, പണമോ, പദവിയോ നോക്കിയട്ടല്ല പൊലീസ് പ്രവര്‍ത്തിക്കാന്‍ പോകുന്നത്; ഇന്നോട് കൂടി ലഹരി കച്ചവടം നിര്‍ത്തുന്നതാണ് നല്ലതെന്ന് ചെന്നിത്തല  (1 hour ago)

മാളവ്യ നഗറിലെ തീപിടിത്തത്തില്‍ മരച്ച 21 പേരില്‍ 18 പേരും വിദേശികള്‍ : അന്വേഷണം ആരംഭിച്ച ഫയര്‍ഫോഴ്‌സ് ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയത്  (1 hour ago)

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം; ധവളപത്രം നാളെ നിയമസഭയില്‍  (1 hour ago)

പാച്ചല്ലൂര്‍ സുകുമാരന്‍ സ്മാരക വിദ്യാഭ്യാസ പുരസ്‌കാരം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ വന്‍ വിജയം; ഓപ്പറേഷന്‍ തൂഫാനില്‍ സാമ്പത്തിക സ്രോതസ്സും പരിശോധനയില്‍  (1 hour ago)

ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ കടുത്ത നടപടിയുമായി കുവൈറ്റ്  (1 hour ago)

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ യാത്രയെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍  (2 hours ago)

അന്‍സിബയുടെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ച് താര സംഘടനയായ അമ്മ  (2 hours ago)

റെയില്‍വേ ജീവനക്കാരെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കണമെന്ന് സുപ്രീംകോടതി  (5 hours ago)

ഓട്ടോറിക്ഷയില്‍ കളിക്കുന്നതിനിടെ വാഹനം ഓണ്‍ ആയി ; വണ്ടിയുമായി നാലുവയസുകാരി കിണറ്റില്‍ വീണു  (5 hours ago)

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം  (5 hours ago)

Malayali Vartha Recommends