പാകിസ്ഥാനെ പരിഹസിച്ച് ശിവസേന; പാകിസ്ഥാൻ ഉയർത്തുന്ന പൊള്ളയായ ഭീക്ഷണികളിൽ ഇന്ത്യ ഭയക്കില്ല; സ്വന്തം രാജ്യത്തെ പ്രശ്നങ്ങളിൽ ആശങ്കപ്പെട്ടാൽ മതി; കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ സ്വയം ദോഷം വരുത്തുവാൻ ശ്രമിക്കുകയാണെന്നും ശിവസേന മുഖപത്രം
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയ വിഷയത്തിൽ പാകിസ്ഥാനെതിരെ രൂക്ഷമായ വിമർശനവുമായി ശിവസേന . ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മുകശ്മീരിനെ വിഭജിക്കാനുമുള്ള ഇന്ത്യയുടെ നീക്കത്തെ തടയിടാന്‍ പാകിസ്ഥാൻ ശ്രമിച്ചിരുന്നു. യുഎന്‍ രക്ഷാസമിതിയില്‍ പാകിസ്ഥാനും ചൈനയും നടത്തിയ ഈ ശ്രമം പരാജയപ്പെട്ടതിനാലാണ് ശിവസേന മുഖപത്രം പരിഹസിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ പോലുള്ള രാജ്യത്തിന്റെ വാക്കിനെ പിന്താങ്ങിയ ചൈന യുഎന്‍ വേദിയില്‍ ലജ്ജിക്കേണ്ടി വന്നുവെന്ന കാര്യം എടുത്തു കാട്ടുന്നു. പാകിസ്ഥാൻ ഉയർത്തുന്ന ഭീക്ഷണി പൊള്ളയാണെന്നും ഇത്തരത്തിലുള്ള പൊള്ളയായ ഭീഷണിയില്‍ ഇന്ത്യ ഭയക്കില്ലെന്നും ശിവസേന മുഖപത്രമായ സാമ്‌ന വ്യക്തമാക്കിയിരിക്കുന്നു. കശ്മീര്‍ വിഷയം ലോകത്തിനു മുന്നില്‍ ഉയര്‍ത്തി കാട്ടുകയാണ് പാകിസ്ഥാൻ ഇപ്പോൾ ചെയ്യന്നത്. ഇങ്ങനെ ചെയ്യുന്നതിന് മുമ്പ് സ്വന്തം രാജ്യമായ പാകിസ്ഥാനിൽ വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം, ദാരിദ്ര്യം, അരാജകത്വം, മോശം സാമ്പത്തിക സ്ഥിതി എന്നിവയെക്കുറിച്ചാണ് ഇമ്രാന്‍ ഖാന്‍ ആദ്യം ആശങ്കപ്പെടേണ്ടതെന്ന് സാമ്‌ന പത്രത്തിൽ പറയുന്നു. ചൈന നൽകുന്ന “ഓക്സിജൻ” കാരണം മാത്രമാണ് പാകിസ്ഥാൻ നിലനിൽപ്പ് തുടരുന്നതെന്നും ശിവസേന പറഞ്ഞു. ആഭ്യന്തര സാഹചര്യങ്ങൾ കാരണം പാകിസ്ഥാൻ ഇതിനകം തന്നെ “തീവ്രപരിചരണ വിഭാഗത്തിലാണ്. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കശ്മീരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാൾ സ്വന്തം പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും എൻഡിഎ ഘടകം അതിന്റെ മുഖപത്രമായ സമനയിൽ പറഞ്ഞിരിക്കുന്നു.
കശ്മീർ വിഭജനത്തിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ നീക്കം നടത്താനായി പാകിസ്ഥാന്‍ എല്ലാ പ്രധാന ലോക ശക്തികളെയും സമീപിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. പാകിസ്ഥാൻ നടത്തിയ ആ നീക്കങ്ങളെല്ലാം തന്നെ പാളിപോയെന്നും സാമ്‌നയിൽ പരിഹസിച്ചിരിക്കുന്നു . പാകിസ്താൻ ഇപ്പോൾ ഐസിയുവില്‍ കഴിയുന്ന അവസ്ഥയാണ്. അങ്ങനത്തെ പാകിസ്ഥാന്‍ കശ്മീരിനെ ഓര്‍ത്ത് ദു:ഖിക്കേണ്ട എന്നാണ് ശിവസേന മുഖപത്രം ഉദ്ദേശിക്കുന്നത്. രാജ്യത്തിന്റെയും കശ്മീര്‍ ജനതയുടെയും താത്പര്യപ്രകാരമാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ആര്‍ട്ടിക്കിള്‍ 370 നിലനിന്നിരുന്ന സമയത്ത് അഴിമതി തടയുന്നതിനോ, ശൈശവ വിവാഹം തടയുന്നതിനോ ഇവിടെ നിയമം ഉണ്ടായിരുന്നില്ല. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് കശ്മീര്‍ ജനതയുടെ വികസനത്തിനായിരുന്നു. എന്നാൽ ആർട്ടിക്കിൾ 370 പിൻവലിച്ചതിനു ശേഷം പാകിസ്ഥാൻ ഇന്ത്യ യയോടുള്ള ശത്രുത മനോഭാവം തുടരുകയാണ്.
ആർട്ടിക്കിൾ 370 റദ്ദാക്കാനും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെതിരെ യുഎൻഎസ്‌സിയുടെ ഭൂരിഭാഗം അംഗരാജ്യങ്ങളും ന്യൂഡൽഹിയെ പിന്തുണച്ചിരുന്നു. എന്നാൽ പാകിസ്ഥാനെപ്പോലുള്ള ഒരു രാജ്യത്തിന് പിന്നിൽ അണിനിരന്നുകൊണ്ട് ചൈന അന്താരാഷ്ട്ര വേദിയിൽ ലജ്ജിച്ചുവെന്നും സാമ്‌നയിൽ പറയുന്നു. .പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനത്തിൽ ഇമ്രാൻ ഖാൻ കശ്മീരിലെ ജനങ്ങളെ ഓർത്ത് ദുഃഖിക്കുയാണെന്നും അവർക്കൊപ്പം നമ്മൾ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. കശ്മീരിന്റെ പദവികൾ എടുത്തു മാറ്റിയത് പാകിസ്ഥാന് ഏറ്റ വലിയ തിരിച്ചടിയായിരുന്നു. അതിനു ശേഷം പാകിസ്ഥാൻ അതിർത്തിയിൽ അക്രമങ്ങൾ അഴിച്ചു വിടുകയും അതിർത്തിയിൽ സംഘർഷാവസ്ഥ ഉണ്ടായിരുന്നു. എന്നാൽ കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ സ്വയം ദോഷം വരുത്തുവാൻ ശ്രമിക്കുകയാണെന്ന് ശിവസേന മുഖപത്രം പറയുന്നു.
https://www.facebook.com/Malayalivartha