Widgets Magazine
22
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൃശ്ശൂരില്‍ സുരേഷ്‌ഗോപി അല്ലേൽ മെട്രോമാൻ നിന്നേ പറ്റൂ... ടി.പി. സെന്‍കുമാറിന് കൊടുങ്ങല്ലൂരിലും ജേക്കബ് തോമസിന് ഇരിങ്ങാലക്കുടയിലും സാധ്യത കൂടുതൽ...

06 MARCH 2021 07:20 PM IST
മലയാളി വാര്‍ത്ത

More Stories...

ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി തളർത്തി; അനൗചിത്യം ഉണ്ടായെങ്കിൽ പൊതു സമൂഹം സദയം പൊറുക്കണം; സാന്ത്വനമരുളിയവർക്ക് നന്ദിയെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങള്‍ ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണ്‌. അത്‌ ദേശീയ ഗീതമായി സ്വീകരിക്കുന്നത്‌ ബഹുസ്വര സമൂഹത്തിന്‌ അനിയോജ്യമല്ല; വന്ദേമാതര ഗാനം പൂര്‍ണ്ണമായും അവതരിപ്പിച്ചത്‌ തെറ്റായ നടപടിയാണെന്ന്‌ സി.പി.ഐ എം

നവകേരള സദസ്സിൽ സമരക്കാരെ തല്ലിയ അനിൽകുമാറിനും സന്ദീപിനും എതിരായ കേസ് എസ് പി ഷൗക്കത്ത് അലി അന്വേഷിക്കും; മുടക്കോഴി മലയിൽ പോയി ടിപി യെ കൊന്ന കൊടി സുനിയേം സിപിഐഎം ക്രിമിനൽ സംഘത്തെയും പിടികൂടിയ ഷൗക്കത്തലി; നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

യു.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം; സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട കേസുകൾ പരിശോധിച്ച് പിൻവലിക്കുന്നതിനുള്ള ശുപാർശ സർക്കാർ കോടതിയിൽ സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

ഹൈക്കോടതി കടുപ്പിച്ചിട്ടും തോന്നിയപടി ജാമ്യം; ടിപി കേസ് പ്രതികൾക്ക് ഇനി ജയിലിൽ കടുത്ത പൂട്ട്; വിഐപി പരിഗണനകൾക്ക് അന്ത്യം...

തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് കണക്കുകൾ നമ്മൾ ഒന്ന് അവലോകനം നടത്തി നോക്കിയാൽ, ബിജെപിക്ക് കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റ് എന്‍.ഡി.എ.യില്‍ ബി.ഡി.ജെ.എസിന് കിട്ടാന്‍ സാധ്യത വളരെ കുറവാണ്.

2016ലെ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളിലാണ് ബി.ഡി.ജെ.എസ്. മത്സരിച്ചത്. എന്നാല്‍, ഇക്കുറി മൂന്ന് സീറ്റുകള്‍ ബി.ജെ.പി. ഏറ്റെടുക്കാനാണ് സാധ്യതയുള്ളത്.

കൊടുങ്ങല്ലൂര്‍, നാട്ടിക, ഒല്ലൂര്‍ സീറ്റുകളാണ് ബി.ജെ.പി. ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്ഥാനാർത്ഥിത്വത്തിന്റെ അന്തിമരൂപം സംസ്ഥാനതലത്തില്‍ ബി.ജെ.പി.യും ബി.ഡി.ജെ.എസും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കു ശേഷമേ നമുക്ക് വ്യക്തമായി പറയാൻ സാധിക്കൂ.

എന്നാൽ, തൃശ്ശൂരില്‍ ബി.ജെ.പി.യുടെ സ്ഥാനാര്‍ഥിയായി ഒരു ജനപ്രിയവ്യക്തി വരണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായ സമാഹരണത്തിന്റെ റിപ്പോര്‍ട്ടിൽ പരാമർശിക്കുന്നത്.

സുരേഷ്‌ഗോപിയോ ഇ. ശ്രീധരനോ വേണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നതെന്നാണ് ലഭ്യമായ വിവരം. ഇത്തരത്തില്‍ ഒരു സ്ഥാനാര്‍ഥി വന്നാല്‍ നിഷ്പക്ഷ വോട്ടുകള്‍കൂടി അനുകൂലമാവുമെന്നാണ് ഇതിന് ആധാരമായി പറയുന്നത്. ഇതോടൊപ്പം, സംസ്ഥാനവക്താക്കളായ സന്ദീപ് വാര്യയര്‍, ബി. ഗോപാലകൃഷ്ണന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു കേൾക്കുന്നുണ്ട്.

ബി.ഡി.ജെ.എസില്‍ നിന്ന് നാട്ടിക സീറ്റ് ഏറ്റെടുത്താല്‍ ഷാജുമോന്‍ വട്ടേക്കാടാവും സാധ്യതാ സ്ഥാനാര്‍ഥി. പട്ടികജാതി മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റായ അദ്ദേഹം ബി.ജെ.പി.യുടെ മുന്‍നിര നേതാക്കളില്‍ പ്രമുഖനാണ്.

ബി.ജെ.പി. ഭരണം പിടിച്ച തിരുവില്വാമല പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് ബാലകൃഷ്ണനെ ചേലക്കര മണ്ഡലത്തില്‍ രംഗത്തിറക്കാനാണ് പാര്‍ട്ടി ലക്ഷ്യം.

വടക്കാഞ്ചേരി മണ്ഡലത്തില്‍ ഒ.ബി.സി. മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പല്‍പ്പുവിനെ പരിഗണിക്കുന്നുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനാണ് റിഷി. മണ്ഡലത്തില്‍ നിറ സാന്നിധ്യമാണ് ഇദ്ദേഹം.

ജില്ലാപഞ്ചായത്ത് വാഴാനി ഡിവിഷനില്‍ ഇദ്ദേഹം സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ഈ മണ്ഡലത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച ഉല്ലാസ്ബാബുവിന്റെ പേരും ഇവിടെ ഉയർന്നു കേൾക്കുന്നു.

മുന്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷായിരിക്കും പുതുക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെന്ന് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണയും ഇദ്ദേഹമായിരുന്നു മത്സരിച്ചത്.

കൊടുങ്ങല്ലൂര്‍ ബി.ജെ.പി. ഏറ്റെടുത്താല്‍ ടി.പി. സെന്‍കുമാറിന്റെ പേരിനാണ് പരിഗണന. ഏറ്റെടുത്തില്ലെങ്കില്‍ ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് ശ്രീലാല്‍ മത്സരിക്കുമെന്നാണ് സൂചന. ഇരിങ്ങാലക്കുടയില്‍ മുന്‍ ഡി.ജി.പി. ജേക്കബ് തോമസോ കഴിഞ്ഞ തവണ മത്സരിച്ച സന്തോഷ് ചെറാക്കുളമോ ആയിരിക്കും മത്സരിക്കുക.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മത്സരിക്കേണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വം തീരുമാനം അറിയിച്ചിരുന്നു. പ്രചാരണത്തിന് നേതൃത്വം നല്‍കാനും മുരളീധരനോട് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്.

 

 

സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കാനാകും സാധ്യത. വിജയ സാധ്യത കുറഞ്ഞതിനാല്‍ മഞ്ചേശ്വരത്ത് മത്സരിക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം.

കഴക്കൂട്ടത്ത് വി. മുരളീധരന്റെ പേരാണ് ഏറ്റവും കൂടുതല്‍ കേട്ടിരുന്നത്. മാത്രവുമല്ല അദ്ദേഹത്തിന്റെ കഴിഞ്ഞ 5 വര്‍ഷമായുള്ള പ്രവര്‍ത്തന മണ്ഡലവും കഴക്കൂട്ടമായിരുന്നു.

അതിനിടെയാണ് മുരളീധരൻ മത്സരിക്കേണ്ടെന്ന് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം പുറത്തു വരുന്നത്. ബി.ജെ.പി.യുടെ പ്രാഥമിക സ്ഥാനാര്‍ഥിപ്പട്ടിക ഉടന്‍ പുറത്തിറങ്ങും. ശനിയാഴ്ച തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ആദ്യപട്ടിക സമർപ്പിക്കും. ഷായുടെ അനുമതിയോടെ അന്നു തന്നെ സ്ഥാനാര്‍ഥികളെ തീരുമാനിക്കുമെന്നാണ് സൂചന. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കും... സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. മോഡൽ ഹൈസ്കൂളിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും  (19 minutes ago)

പിണറായി സർക്കാർ ഒപ്പിട്ട പി എം ശ്രീ വീണ്ടും നടപ്പാക്കാൻ നീക്കം....  (45 minutes ago)

സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 320 രൂപയുടെ കുറവ്  (1 hour ago)

ചലച്ചിത്ര സംവിധായകനും അസി. എക്സൈസ് ഇൻസ്പെക്ടറുമായ ശ്രീജി ബാലകൃഷ്ണൻ കുഴഞ്ഞുവീണ്‌ മരിച്ചു  (1 hour ago)

കന്നഡ സിനിമാ-സീരിയൽ പ്രവർത്തകൻ ടി.ജി. നന്ദിഷ് അന്തരിച്ചു...  (2 hours ago)

നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റംകൊണ്ടുവരാനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ  (2 hours ago)

ഇടുക്കി കട്ടപ്പന ടൗണിലുണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രക്കാരന് ദാരുണാന്ത്യം...  (2 hours ago)

പതിനാറാം കേരള നിയമസഭാ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ...  (2 hours ago)

മലവെള്ളപ്പാച്ചിൽ.... മുത്തപ്പൻപുഴ പാലം ഒലിച്ചുപോയി, വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കടന്നുപോകാൻ കഴിയാത്ത സ്ഥിതി  (3 hours ago)

പതിനാറാം കേരള നിയമസഭയുടെ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പ് ആരംഭിച്ചു...  (3 hours ago)

പ്രതിപക്ഷ നേതാവായതോടെ പിണറായി വിജയന് നല്‍കിയിരുന്ന z+ സുരക്ഷ ഒഴിവാക്കി...  (3 hours ago)

എല്ലാം കൊണ്ടും മേളം... സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിക്കായി മുദ്രാവാക്യം വിളിച്ച് എംഎൽഎ; എംഎൽഎയെ തിരുത്തി ഗവർണർ  (3 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്....  (4 hours ago)

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ച കേസ് ... വ്യോമയാന വകുപ്പ് കുറവ് ചെയ്ത് പോലീസ് കുറ്റം കുറവ് ചെയ്ത റിപ്പോർട്ട് സമർപ്പിച്ചു, കേന്ദ്ര സർക്കാർ പ്രോസിക്യൂഷൻ അനുമതി ലഭിച്ചില്ലെന്ന  (4 hours ago)

  22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചാമ്പ്യൻപട്ടമണിഞ്ഞത് ഈസ്റ്റ് ബംഗാൾ ഫുട്ബാൾ ടീം  (4 hours ago)

Malayali Vartha Recommends