Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ.... ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ട് മരണം....


ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..

തൃശ്ശൂരില്‍ സുരേഷ്‌ഗോപി അല്ലേൽ മെട്രോമാൻ നിന്നേ പറ്റൂ... ടി.പി. സെന്‍കുമാറിന് കൊടുങ്ങല്ലൂരിലും ജേക്കബ് തോമസിന് ഇരിങ്ങാലക്കുടയിലും സാധ്യത കൂടുതൽ...

06 MARCH 2021 07:20 PM IST
മലയാളി വാര്‍ത്ത

More Stories...

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി

ഗുരുവായൂരില്‍ ഹിന്ദു MLA പരാമര്‍ശം ; എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന് കുരുക്ക്

തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് കണക്കുകൾ നമ്മൾ ഒന്ന് അവലോകനം നടത്തി നോക്കിയാൽ, ബിജെപിക്ക് കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റ് എന്‍.ഡി.എ.യില്‍ ബി.ഡി.ജെ.എസിന് കിട്ടാന്‍ സാധ്യത വളരെ കുറവാണ്.

2016ലെ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളിലാണ് ബി.ഡി.ജെ.എസ്. മത്സരിച്ചത്. എന്നാല്‍, ഇക്കുറി മൂന്ന് സീറ്റുകള്‍ ബി.ജെ.പി. ഏറ്റെടുക്കാനാണ് സാധ്യതയുള്ളത്.

കൊടുങ്ങല്ലൂര്‍, നാട്ടിക, ഒല്ലൂര്‍ സീറ്റുകളാണ് ബി.ജെ.പി. ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്ഥാനാർത്ഥിത്വത്തിന്റെ അന്തിമരൂപം സംസ്ഥാനതലത്തില്‍ ബി.ജെ.പി.യും ബി.ഡി.ജെ.എസും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കു ശേഷമേ നമുക്ക് വ്യക്തമായി പറയാൻ സാധിക്കൂ.

എന്നാൽ, തൃശ്ശൂരില്‍ ബി.ജെ.പി.യുടെ സ്ഥാനാര്‍ഥിയായി ഒരു ജനപ്രിയവ്യക്തി വരണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായ സമാഹരണത്തിന്റെ റിപ്പോര്‍ട്ടിൽ പരാമർശിക്കുന്നത്.

സുരേഷ്‌ഗോപിയോ ഇ. ശ്രീധരനോ വേണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നതെന്നാണ് ലഭ്യമായ വിവരം. ഇത്തരത്തില്‍ ഒരു സ്ഥാനാര്‍ഥി വന്നാല്‍ നിഷ്പക്ഷ വോട്ടുകള്‍കൂടി അനുകൂലമാവുമെന്നാണ് ഇതിന് ആധാരമായി പറയുന്നത്. ഇതോടൊപ്പം, സംസ്ഥാനവക്താക്കളായ സന്ദീപ് വാര്യയര്‍, ബി. ഗോപാലകൃഷ്ണന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു കേൾക്കുന്നുണ്ട്.

ബി.ഡി.ജെ.എസില്‍ നിന്ന് നാട്ടിക സീറ്റ് ഏറ്റെടുത്താല്‍ ഷാജുമോന്‍ വട്ടേക്കാടാവും സാധ്യതാ സ്ഥാനാര്‍ഥി. പട്ടികജാതി മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റായ അദ്ദേഹം ബി.ജെ.പി.യുടെ മുന്‍നിര നേതാക്കളില്‍ പ്രമുഖനാണ്.

ബി.ജെ.പി. ഭരണം പിടിച്ച തിരുവില്വാമല പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് ബാലകൃഷ്ണനെ ചേലക്കര മണ്ഡലത്തില്‍ രംഗത്തിറക്കാനാണ് പാര്‍ട്ടി ലക്ഷ്യം.

വടക്കാഞ്ചേരി മണ്ഡലത്തില്‍ ഒ.ബി.സി. മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പല്‍പ്പുവിനെ പരിഗണിക്കുന്നുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനാണ് റിഷി. മണ്ഡലത്തില്‍ നിറ സാന്നിധ്യമാണ് ഇദ്ദേഹം.

ജില്ലാപഞ്ചായത്ത് വാഴാനി ഡിവിഷനില്‍ ഇദ്ദേഹം സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ഈ മണ്ഡലത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച ഉല്ലാസ്ബാബുവിന്റെ പേരും ഇവിടെ ഉയർന്നു കേൾക്കുന്നു.

മുന്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷായിരിക്കും പുതുക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെന്ന് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണയും ഇദ്ദേഹമായിരുന്നു മത്സരിച്ചത്.

കൊടുങ്ങല്ലൂര്‍ ബി.ജെ.പി. ഏറ്റെടുത്താല്‍ ടി.പി. സെന്‍കുമാറിന്റെ പേരിനാണ് പരിഗണന. ഏറ്റെടുത്തില്ലെങ്കില്‍ ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് ശ്രീലാല്‍ മത്സരിക്കുമെന്നാണ് സൂചന. ഇരിങ്ങാലക്കുടയില്‍ മുന്‍ ഡി.ജി.പി. ജേക്കബ് തോമസോ കഴിഞ്ഞ തവണ മത്സരിച്ച സന്തോഷ് ചെറാക്കുളമോ ആയിരിക്കും മത്സരിക്കുക.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മത്സരിക്കേണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വം തീരുമാനം അറിയിച്ചിരുന്നു. പ്രചാരണത്തിന് നേതൃത്വം നല്‍കാനും മുരളീധരനോട് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്.

 

 

സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കാനാകും സാധ്യത. വിജയ സാധ്യത കുറഞ്ഞതിനാല്‍ മഞ്ചേശ്വരത്ത് മത്സരിക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം.

കഴക്കൂട്ടത്ത് വി. മുരളീധരന്റെ പേരാണ് ഏറ്റവും കൂടുതല്‍ കേട്ടിരുന്നത്. മാത്രവുമല്ല അദ്ദേഹത്തിന്റെ കഴിഞ്ഞ 5 വര്‍ഷമായുള്ള പ്രവര്‍ത്തന മണ്ഡലവും കഴക്കൂട്ടമായിരുന്നു.

അതിനിടെയാണ് മുരളീധരൻ മത്സരിക്കേണ്ടെന്ന് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം പുറത്തു വരുന്നത്. ബി.ജെ.പി.യുടെ പ്രാഥമിക സ്ഥാനാര്‍ഥിപ്പട്ടിക ഉടന്‍ പുറത്തിറങ്ങും. ശനിയാഴ്ച തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ആദ്യപട്ടിക സമർപ്പിക്കും. ഷായുടെ അനുമതിയോടെ അന്നു തന്നെ സ്ഥാനാര്‍ഥികളെ തീരുമാനിക്കുമെന്നാണ് സൂചന. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട്  (44 minutes ago)

പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകും... വോട്ടെടുപ്പിന് ഇനി പതിനേഴ് ദിവസങ്ങൾ മാത്രം.... മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്തനംതിട്ടയിൽ പ്രചാരണം തുടങ്ങും, രാഹുൽ ഗാന്ധി 25ന് കോഴിക്കോട്ട് റാലിയിൽ പങ്കെടു  (1 hour ago)

ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല...  (1 hour ago)

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (8 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (9 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (9 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (9 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (10 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (10 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (10 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (10 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (11 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (11 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (12 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (12 hours ago)

Malayali Vartha Recommends