Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൃശ്ശൂരില്‍ സുരേഷ്‌ഗോപി അല്ലേൽ മെട്രോമാൻ നിന്നേ പറ്റൂ... ടി.പി. സെന്‍കുമാറിന് കൊടുങ്ങല്ലൂരിലും ജേക്കബ് തോമസിന് ഇരിങ്ങാലക്കുടയിലും സാധ്യത കൂടുതൽ...

06 MARCH 2021 07:20 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരത്തെ കഴക്കൂട്ടം മണ്ഡലത്തിൽ ബിജെപി ജയം നേടും; അയ്യന്റെ പൊന്ന് കട്ട കടകംപള്ളിയെ ജനം വിജയിപ്പിക്കില്ലെന്ന് ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ

എൽ.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോയെന്ന് ഗാഢമായി ചിന്തിക്കണം; കോൺഗ്രസ് വിട്ടവരെ തിരിച്ചു വിളിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ദുര്‍ഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിലെ ജനങ്ങള്‍ പുതുയുഗ പിറവിയ്ക്ക് തുടക്കമിടും; നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ ടീം യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ശബരിമല സ്ത്രീപ്രവേശന വിഷയം; അടിയന്തരമായി സുപ്രീം കോടതിയിൽ നൽകിയ ഈ റിട്ടൺ സബ്മിഷൻ പിൻവലിക്കണം; മുൻ ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം പൂർണ്ണമായും അംഗീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ തെരെഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തിന്റെയോ അമിത ആത്മവിശ്വാസത്തിന്റെയോ പ്രശ്‌നമില്ല; തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ്പൂര്‍ണ്ണ സജ്ജമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് കണക്കുകൾ നമ്മൾ ഒന്ന് അവലോകനം നടത്തി നോക്കിയാൽ, ബിജെപിക്ക് കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റ് എന്‍.ഡി.എ.യില്‍ ബി.ഡി.ജെ.എസിന് കിട്ടാന്‍ സാധ്യത വളരെ കുറവാണ്.

2016ലെ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളിലാണ് ബി.ഡി.ജെ.എസ്. മത്സരിച്ചത്. എന്നാല്‍, ഇക്കുറി മൂന്ന് സീറ്റുകള്‍ ബി.ജെ.പി. ഏറ്റെടുക്കാനാണ് സാധ്യതയുള്ളത്.

കൊടുങ്ങല്ലൂര്‍, നാട്ടിക, ഒല്ലൂര്‍ സീറ്റുകളാണ് ബി.ജെ.പി. ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്ഥാനാർത്ഥിത്വത്തിന്റെ അന്തിമരൂപം സംസ്ഥാനതലത്തില്‍ ബി.ജെ.പി.യും ബി.ഡി.ജെ.എസും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കു ശേഷമേ നമുക്ക് വ്യക്തമായി പറയാൻ സാധിക്കൂ.

എന്നാൽ, തൃശ്ശൂരില്‍ ബി.ജെ.പി.യുടെ സ്ഥാനാര്‍ഥിയായി ഒരു ജനപ്രിയവ്യക്തി വരണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായ സമാഹരണത്തിന്റെ റിപ്പോര്‍ട്ടിൽ പരാമർശിക്കുന്നത്.

സുരേഷ്‌ഗോപിയോ ഇ. ശ്രീധരനോ വേണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നതെന്നാണ് ലഭ്യമായ വിവരം. ഇത്തരത്തില്‍ ഒരു സ്ഥാനാര്‍ഥി വന്നാല്‍ നിഷ്പക്ഷ വോട്ടുകള്‍കൂടി അനുകൂലമാവുമെന്നാണ് ഇതിന് ആധാരമായി പറയുന്നത്. ഇതോടൊപ്പം, സംസ്ഥാനവക്താക്കളായ സന്ദീപ് വാര്യയര്‍, ബി. ഗോപാലകൃഷ്ണന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു കേൾക്കുന്നുണ്ട്.

ബി.ഡി.ജെ.എസില്‍ നിന്ന് നാട്ടിക സീറ്റ് ഏറ്റെടുത്താല്‍ ഷാജുമോന്‍ വട്ടേക്കാടാവും സാധ്യതാ സ്ഥാനാര്‍ഥി. പട്ടികജാതി മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റായ അദ്ദേഹം ബി.ജെ.പി.യുടെ മുന്‍നിര നേതാക്കളില്‍ പ്രമുഖനാണ്.

ബി.ജെ.പി. ഭരണം പിടിച്ച തിരുവില്വാമല പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് ബാലകൃഷ്ണനെ ചേലക്കര മണ്ഡലത്തില്‍ രംഗത്തിറക്കാനാണ് പാര്‍ട്ടി ലക്ഷ്യം.

വടക്കാഞ്ചേരി മണ്ഡലത്തില്‍ ഒ.ബി.സി. മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പല്‍പ്പുവിനെ പരിഗണിക്കുന്നുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനാണ് റിഷി. മണ്ഡലത്തില്‍ നിറ സാന്നിധ്യമാണ് ഇദ്ദേഹം.

ജില്ലാപഞ്ചായത്ത് വാഴാനി ഡിവിഷനില്‍ ഇദ്ദേഹം സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ഈ മണ്ഡലത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച ഉല്ലാസ്ബാബുവിന്റെ പേരും ഇവിടെ ഉയർന്നു കേൾക്കുന്നു.

മുന്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷായിരിക്കും പുതുക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെന്ന് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണയും ഇദ്ദേഹമായിരുന്നു മത്സരിച്ചത്.

കൊടുങ്ങല്ലൂര്‍ ബി.ജെ.പി. ഏറ്റെടുത്താല്‍ ടി.പി. സെന്‍കുമാറിന്റെ പേരിനാണ് പരിഗണന. ഏറ്റെടുത്തില്ലെങ്കില്‍ ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് ശ്രീലാല്‍ മത്സരിക്കുമെന്നാണ് സൂചന. ഇരിങ്ങാലക്കുടയില്‍ മുന്‍ ഡി.ജി.പി. ജേക്കബ് തോമസോ കഴിഞ്ഞ തവണ മത്സരിച്ച സന്തോഷ് ചെറാക്കുളമോ ആയിരിക്കും മത്സരിക്കുക.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മത്സരിക്കേണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വം തീരുമാനം അറിയിച്ചിരുന്നു. പ്രചാരണത്തിന് നേതൃത്വം നല്‍കാനും മുരളീധരനോട് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്.

 

 

സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കാനാകും സാധ്യത. വിജയ സാധ്യത കുറഞ്ഞതിനാല്‍ മഞ്ചേശ്വരത്ത് മത്സരിക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം.

കഴക്കൂട്ടത്ത് വി. മുരളീധരന്റെ പേരാണ് ഏറ്റവും കൂടുതല്‍ കേട്ടിരുന്നത്. മാത്രവുമല്ല അദ്ദേഹത്തിന്റെ കഴിഞ്ഞ 5 വര്‍ഷമായുള്ള പ്രവര്‍ത്തന മണ്ഡലവും കഴക്കൂട്ടമായിരുന്നു.

അതിനിടെയാണ് മുരളീധരൻ മത്സരിക്കേണ്ടെന്ന് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം പുറത്തു വരുന്നത്. ബി.ജെ.പി.യുടെ പ്രാഥമിക സ്ഥാനാര്‍ഥിപ്പട്ടിക ഉടന്‍ പുറത്തിറങ്ങും. ശനിയാഴ്ച തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ആദ്യപട്ടിക സമർപ്പിക്കും. ഷായുടെ അനുമതിയോടെ അന്നു തന്നെ സ്ഥാനാര്‍ഥികളെ തീരുമാനിക്കുമെന്നാണ് സൂചന. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് നിന്നുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..  (2 hours ago)

ഡൽഹിയിൽ നടന്ന നാടകനീക്കങ്ങൾക്കൊടുവിൽ കണ്ണൂരിൽ സുധാകരന് സീറ്റ് നൽകി പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് തീരുമാനം....  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...  (3 hours ago)

മകനെ വിളിച്ചിരുന്ന പിതാവ് അന്ന് ഫോൺ വിളിച്ചപ്പോൾ മകൻ എടുത്തില്ല, ...  (3 hours ago)

അർജന്റീന സൂപ്പർ താരം ലയണൽ മെസി  (4 hours ago)

നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ...  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തതിന് പിന്നാലെ പുതിയ നീക്കവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ രം​ഗത്ത്...  (4 hours ago)

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു....  (4 hours ago)

അവശ്യസേവന വിഭാഗത്തിൽപ്പെട്ട വകുപ്പുകളിൽ നിന്ന്‌ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായവർക്ക്‌ തപാൽ വോട്ട്‌ ആവശ്യമുണ്ടെങ്കിൽ 21 വരെ അപേക്ഷിക്കാം...  (5 hours ago)

ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കാണ് കാലാവധി  (5 hours ago)

യുവേഫ ചാമ്പ്യൻസ് ലീഗ്... ബയേൺ മ്യൂണിക്കും അത്‌ലറ്റിക്കോ മാഡ്രിഡും ക്വാർട്ടർ ഫൈനലിലേക്ക്....  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന്  (5 hours ago)

ഗോവ യാത്രയുമായി കെഎസ്ആർടിസി  (6 hours ago)

സുധാകരന്‍ ഔട്ട്... കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു  (6 hours ago)

മികച്ച നടൻ ജോജു ജോർജ്, മികച്ച നടി ലിജോ മോൾ  (6 hours ago)

Malayali Vartha Recommends