Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പാലക്കാട് മത്സരിച്ചേക്കും..രാഹുലിന് താഴെ തട്ടില്‍ ശക്തമായ പിന്തുണയുണ്ട്..രണ്ട് വ്യത്യസ്ത വോട്ടര്‍ സര്‍വേകള്‍ സൂചിപ്പിക്കുന്നത്..സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചാലും വിജയം ഉറപ്പ്..


മൈ ഫ്രണ്ട് തീരുമാനിച്ചു... വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വാഷിംഗ്ടണിൽ, വ്യാപാര കരാർ ഉടൻ പ്രാബല്യത്തിൽ, മേക്ക് ഇൻ ഇന്ത്യയെ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി, അപ്രതീക്ഷിത ഇടപെടല്‍


  കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ്... അന്വേഷണം കൂടുതല് പേരിലേക്ക്... റിയൽ എസ്റ്റേറ്റ് മേഖലയിലെ റോയിയുടെ അടുത്ത ഇടപാടുകാരെ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം


ഹൃദയവേദനയോടെ വിട... എസ്.പി. വെങ്കിടേഷ് സംഗീതം നൽകിയ രണ്ട് ഗാനങ്ങൾ പാടാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നും മോഹൻലാൽ...

എബിവിപിയിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ചു; കേന്ദ്ര മന്ത്രി സ്ഥാനത്ത് എത്താൻ ഏറെ വിയര്‍പ്പൊഴുക്കിയ നേതാവ്; ജോര്‍ജ്ജ് കുര്യന്റെ മന്ത്രിസ്ഥാനം മലയാളിക്ക് മോദി നല്‍കിയ അപ്രതീക്ഷിത സമ്മാനം

10 JUNE 2024 11:21 AM IST
മലയാളി വാര്‍ത്ത

More Stories...

കഴിഞ്ഞ 10 വർഷം ലക്ഷക്കണക്കിന് കോടി രൂപയുടെ കേന്ദ്ര പദ്ധതികൾ കേരളത്തിലെത്തി; കേന്ദ്രം അനുവദിച്ച പദ്ധതികള്‍ മിക്കതും നടപ്പിലാക്കാന്‍ കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല; കേന്ദ്ര ബജറ്റ് നടപ്പാക്കാനുള്ള ശേഷിയും ആർജ്ജവവും സംസ്ഥാനത്തിനുണ്ടോ എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

പ്രതികള്‍ പുറത്തിറങ്ങി എല്ലാ തെളിവുകളും നശിപ്പിച്ച് ശബരിമല സ്വര്‍ണക്കൊള്ള എങ്ങും എത്തിക്കാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്; ശബരിമല സ്വര്‍ണക്കൊള്ളയിലെ എസ്.ഐ.ടി അന്വേഷണം നിലച്ചു; ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

അയാളെന്നോടും മോശമായി പെറുമാറി. പാലക്കാട് എംഎൽഎ രാഹുൽമാങ്കൂട്ടത്തിനെതിരെ ആരോപണവുമായി കോൺഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസ്

അടച്ചിട്ട കോടതി മുറിയിൽ വാദം മതിയെന്ന് ആവശ്യപ്പെട്ടത് തന്നെ സംരക്ഷിക്കാൻ അല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ; ആദ്യത്തെ പീഡന പരാതി കേസ് മുന്നോട്ടു പോകുമ്പോൾ കേരളം ഞെട്ടുന്ന ഒരു വാർത്ത പുറത്ത് വരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

സ്വർണ്ണക്കള്ളൻ പിണറായീ.. !!! നിങ്ങൾ കുറിച്ച് വച്ചോ.. കണ്ണീർവാതകം പ്രയോ​ഗിച്ച് പോലീസിന്റെ നരനായട്ട് പൊട്ടിത്തെറിച്ച് സമരക്കാർ

ജോര്‍ജ്ജ് കുര്യന്റെ മന്ത്രിസ്ഥാനം മലയാളിക്ക് മോദി നല്‍കിയ അപ്രതീക്ഷിത സമ്മാനമാണെങ്കിലും ആ സ്ഥാനത്തെത്താന്‍ ഏറെ വിയര്‍പ്പൊഴുക്കിയ നേതാവാണ് കോട്ടയം കാരനായ കുര്യച്ചന്‍. ബിജെപി കേരളത്തിന്റെ ഭൂപടത്തില്‍ ഒരു കാവിപ്പൊട്ടുപോലുമല്ലാതിരുന്ന കാലത്ത് എബിവിപിയിലൂടെയാണ് കുര്യച്ചന്‍ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. കര്‍ഷക കുടുംബത്തിലായിരുന്നു ജനനം. മാന്നാനവും നാട്ടകവുമായിരുന്നു ആദ്യകാല പ്രവര്‍ത്തന കേന്ദ്രം. പ്രിഡിഗ്രി കാലത്ത് പയ്യന്‍ ആവേശത്തിന് ബിജെപിക്കൊപ്പം ചേര്‍ന്നതാണെന്നാണ് ആദ്യം വീട്ടുകാര്‍ കരുതിയത്. കോട്ടയത്ത് കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും മാത്രമേ വേരോടൂ എന്നായിരുന്നു അന്നത്തെ ചിന്താഗതി.

അതുകൊണ്ട് ബന്ധുക്കളെല്ലാം ഉപദേശിച്ചു, വെറുതേ ജീവിതം പാഴാക്കരുത്. എന്നാല്‍ സ്വന്തം ഭാവി പോലും നോക്കാതെയാണ് കുര്യച്ചന്‍ ബിജെപിക്കൊപ്പം കട്ടയ്ക്ക് നിന്നത്. ഏറ്റുമാനൂര്‍ രാധാകൃഷ്ണനാണ് രാഷ്ട്രീയ ഗുരു. മധ്യകേരളത്തില്‍ ബിജെപിയുടെ ക്രൈസ്തവ മുഖമായി കുര്യന്‍ വളര്‍ന്നു. പലപ്പോഴും വലിയ പദവികളോ, സ്ഥാനമാനങ്ങളോ ലഭിച്ചില്ല. എങ്കിലും അദ്ദേഹം ആരോടും പരിഭവം പറഞ്ഞില്ല. ജോര്‍ജ് കുര്യനൊപ്പം പിജെ തോമസും ചേര്‍ന്നാണ് കോട്ടയത്ത് ബിജെപി വളര്‍ത്തിക്കൊണ്ട് വന്നത്. വളരെ സൗമ്യമായ പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.

ചാനല്‍ ചര്‍ച്ചകളില്‍ ബിജപി നയം കൃത്യമായി അവതരിപ്പിച്ച മറ്റൊരു നേതാവില്ലെന്ന് മറ്റ് നേതാക്കളും സമ്മതിക്കും. എത്രയോ കൊല്ലത്തെ അദ്വാനത്തിന് ശേഷമാണ് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്റെ കസേര അദ്ദേഹത്തെ തേടിയെത്തിയത്. ബിജെപിയും കേരളത്തിലെ സഭകളും തമ്മില്‍ അടുപ്പമായത് ജോര്‍ജ് കുര്യന്‍ ചെയര്‍മാനായ ശേഷമാണ്. ദേശീയനേതൃത്വം അത് മറന്നില്ല. അതിനുള്ള അംഗീകാരം കൂടിയാണ് മന്ത്രിസ്ഥാനം. തൃശൂരില്‍ സുരേഷ് ഗോപിയുടെ പ്രവര്‍ത്തനത്തിനായി ജോര്‍ജ് കുര്യന്‍ മുന്നിലുണ്ടായിരുന്നു. സഭാ നേതൃത്വവുമായുള്ള ആശയവിനിമയത്തിന് മുന്നിട്ടിറങ്ങി.

സുരേഷ് ഗോപിക്കൊപ്പം ക്രൈസ്തവ സഭയും കൂടെ നിന്നു. അങ്ങനെ കുര്യനിലൂടെ സഭാംഗങ്ങളെ കൂടുതല്‍ ആകര്‍ഷിക്കാനും അവരില്‍ നിന്ന് കൂടുതല്‍ പ്രവര്‍ത്തകരെയും നേതാക്കളെയും വളര്‍ത്തിക്കൊണ്ടുവരാനും ബിജെപി ലക്ഷ്യമിടുന്നു. കെ.എം മാണിയുടെ മരണത്തോടെ കോട്ടയത്ത് കേരളാ കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടിയുടെ കാലശേഷം കോണ്‍ഗ്രസും കോട്ടയത്ത് മുരടിച്ചുകൊണ്ടിരിക്കുകയാണ്. ഇത് മുതലെടുക്കാന്‍ സിപിഎം പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിലും വേഗത്തില്‍ ബിജെപിയെ വളര്‍ത്തിക്കൊണ്ടുവരണമെന്നാണ് നേതാക്കളുടെ ആഗ്രഹം. എന്‍ഡിഎയുടെ വളര്‍ച്ചയും പാര്‍ട്ടി ലക്ഷ്യമിടുന്നു. അതുകൊണ്ടാണ് തുഷാര്‍ വെള്ളാപ്പള്ളിയെ കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിപ്പിച്ചത്.



രാജസ്ഥാനില്‍ നിന്ന് രാജ്യസഭാ എംപിയായിട്ടായിരിക്കും കുര്യന്‍ സഭയിലെത്തുക. കുര്യനും സുരേഷ് ഗോപിയും ബിജെപിയുടെ കേന്ദ്രമുഖമാകും. ശോഭാസുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷയാകാനും സാധ്യതയുണ്ട്. സുരേന്ദ്രന്റെ കാലാവധി കഴിയാറായി. അങ്ങനെയെങ്കില്‍ സംസ്ഥാന ബിജെപിയുടെ മുഖം തന്നെ മാറും. ദേശീയ വൈസ്പ്രസിഡന്റായ അബ്ദുള്ളക്കുട്ടിക്കും പ്രധാനപ്പെട്ട സ്ഥാനം നല്‍കാന്‍ സാധ്യതയുണ്ട്. അതുവഴി മുസ്ലിം സമുദായത്തെയും കൂടെ നിര്‍ത്തുകയാണ് ലക്ഷ്യം. മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള സ്ത്രീകളടക്കം ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിച്ചിട്ടുണ്ട്. എല്ലാവിഭാഗം ജനങ്ങളെയും ആകര്‍ഷിക്കാനായി വലിയ വികസന പദ്ധതികള്‍ കേരളത്തിലേക്ക് കൊണ്ടുവരും. അതേസമയം വയനാട്ടില്‍ മത്സരിച്ച കെ. സുരേന്ദ്രന്‍ അടക്കം 9 ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടമായിരിക്കുകയാണ്. ഇത് വലിയ തിരിച്ചടിയായാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

സംസ്ഥാന അധ്യക്ഷന്‍ ഇത്രയും വലിയ തകര്‍ച്ച നേരിട്ടത് പാര്‍ട്ടി പ്രവര്‍ത്തകരെയും ദേശീയ നേതൃത്വത്തെയും ഞെട്ടിച്ചിരിക്കുകയാണ്. ശോഭാ സുരേന്ദ്രന്‍, വി.മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ വലിയ മുന്നേറ്റം നടത്തിയപ്പോഴാണ് അധ്യക്ഷന്റെ ദയനീയ പരാജയം. ബിജെപിക്ക് ഏറെ കരുത്തുള്ള കാസര്‍കോടും കണ്ണൂരും കാര്യമായ വോട്ട് വിഹിതം കൂട്ടാനായിട്ടില്ല. ഇതിലൊക്കെ മാറ്റംവരണമെങ്കില്‍ ക്രൈസ്തവ സഭകളെ ഒപ്പം നിര്‍ത്തണം. അതിന് ജോര്‍ജ് കുര്യനെയും പിസി ജോര്‍ജിനെയും ഷോണ്‍ ജോര്‍ജിനെയും പോലുള്ളവരുടെ നേതൃത്വം വേണം. അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയിരുന്നെങ്കിലും അതൊന്നും കാര്യമായ നേട്ടമായില്ല. ജോര്‍ജ് കുര്യന്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ്.

അദ്ദേഹം അടിസ്ഥാനപരമായി ബിജെപി പ്രവര്‍ത്തകനാണ്. അല്ലാതെ ഇന്നലെ വലിഞ്ഞ് കേറി വന്നവനല്ല. ആ ബഹുമാനം പാര്‍ട്ടിക്കാര്‍ക്കും നേതാക്കള്‍ക്കുമുണ്ട്. കോട്ടയത്തെ ബിജെപി നേതാവ് നാരായണന്‍ നമ്പൂതിരിയാണ് ജോര്‍ജ് കുര്യന്റെ അടുത്തസുഹൃത്ത്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ച കുര്യന്‍ ചേട്ടന്റെ തണലിലാണ് വളര്‍ന്നത്. ഒരുപാട് കഷ്ടപ്പാടും ബുദ്ധിമുട്ടുകളും സഹിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയത്. ഒരു ക്രിസ്ത്യാനി ബിജെപിയില്‍ ചേരുക എന്നത് വളരെ മോശമായി സഭനേതൃത്വം കണ്ടിരുന്ന കാലത്താണ് കുര്യന്‍ സംഘടനയുടെ ഭാഗമായത്. ഉമ്മന്‍ചാണ്ടിക്കെതിരെ ഒരു തവണ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു.

അതൊഴിച്ചാല്‍ തെരഞ്ഞെടുപ്പ് ഗോദകളിലൊന്നും കുര്യനെ കണ്ടിട്ടില്ല. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനം ചിട്ടയായി നടത്തിയിരുന്നു. കുര്യന്റെ മന്ത്രിസഭാ പ്രവേശനം സിപിഎമ്മിനും കോണ്‍ഗ്രസിനും ഒരേ പോലെ വെല്ലുവിളിയാണ്. ക്രൈസ്തവ നേതൃത്വവുമായി നല്ല ബന്ധമുണ്ടാക്കിയെടുത്താല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കാനാകും. സഭകളുടെയും ഹിന്ദുക്കളുടെയും വോട്ടാണ് ഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങളിലുമുള്ളത്. അത് പെട്ടിയിലാക്കിയാല്‍ ഭരണം വരെ പിടിക്കാനാകും. അതിനുള്ള ശ്രമമാണ് ബിജെപി കേന്ദ്രനേതൃത്വം നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിനെ വിമർശിക്കാൻ നോക്കി പുറത്തുവിട്ട ചാറ്റിൽ ക്യാനഡക്കാരിയെ പറപ്പിച്ച് നീക്കം...! കോൺഗ്രസിൽ രാഹുലിന് സപ്പോർട്ട്  (3 minutes ago)

ഭക്തജനസുരക്ഷ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം...  (8 minutes ago)

കെഎസ്ആര്‍ടിസി ആശുപത്രി തുടങ്ങുന്നുവെന്ന് ഗതാഗതമന്ത്രി  (43 minutes ago)

വ്യാപാരത്തിന്റെ തുടക്കത്തിൽ 22 പൈസയുടെ നഷ്ടമാണ്  (1 hour ago)

ബിറ്റ്കോയിൻ വിലയിൽ വൻ ഇടിവ്.  (1 hour ago)

മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

പോസ്റ്റിട്ട് പണി ഇരന്ന് വാങ്ങി പത്മ...!കോൺഗ്രസിൽ രാഹുലിന് മുട്ടൻ സപ്പോർട്ട്...!രാഹുലിനെ 'രക്ഷിച്ചതിന് ലക്ഷ്മി പദ്മയ്ക്ക് നന്ദി'  (1 hour ago)

ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു....  (2 hours ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്...  (2 hours ago)

ഉന്നത വ്യക്തികളുടെ സൗഹൃദം, സമ്മാനങ്ങൾ! ഈ രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (2 hours ago)

ശബരിമല സ്വർണക്കൊള്ള; അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പ്രതിഷേധം; പ്രതിപക്ഷം സഭ വിട്ടിറങ്ങി പോയി  (2 hours ago)

ചരിത്രംകുറിച്ച മഹാമാഘമഹോത്സവത്തിന് ഭക്തിനിർഭരമായ സമാപനം..  (2 hours ago)

പാലക്കാട് മത്സരിച്ചേക്കും  (2 hours ago)

സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ്  (2 hours ago)

ചർച്ചയിൽ ഉയർന്നുവന്ന ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും ഇന്ന് ധനമന്ത്രി മറുപടി നൽകും  (2 hours ago)

Malayali Vartha Recommends