Widgets Magazine
14
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു

സിപിഎമ്മിന്റെയും പിണറായി വിജയന്റെയും അടിത്തറ മാന്തി പി.വി. അന്‍വര്‍; പിണറായിയെ തള്ളി കോണ്‍ഗ്രസിലേക്ക് മടങ്ങി വന്നേക്കും?

13 SEPTEMBER 2024 09:02 AM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാ വാർഡുകളിലും എസ് ഡി പി ഐ നേതാക്കൾ പരസ്യമായി എൽഡിഎഫിനായി പ്രചരണം നടത്തുകയാണ്; രാജ്യം നിരോധിച്ച സംഘടനകളെ കൂട്ട് പിടിച്ചാണ് ഇരു മുന്നണികൾ രംഗത്ത് ഇറങ്ങുന്നതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

ബിജെപി പ്രവർത്തകരെ സിപിഎമ്മുകാർ ഭീഷണിപ്പെടുത്തിയ സംഭവം; ഡിജിപിക്ക് പരാതി നൽകി ബിജെപി

ജനാധിപത്യ സംവിധാനത്തെ ഇത്തരം മത തീവ്രവാദ സംഘടനകൾ നിയന്ത്രിക്കുന്നത് അപകടകരം; ജമാഅത്തെ ഇസ്ലാമി സിപിഎമ്മിനും കോൺ​ഗ്രസിനും രാഷ്ട്രീയ പിന്തുണ നൽകിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

അയ്യന്റെ പൊന്ന് കട്ടവരിൽ കള്ളക്കടത്ത് സംഘവും !! നിർണായക ഇടപെടലിൽ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല

ആരും എടുത്തിട്ടില്ലാത്തത്ര ധീരമായ നടപടിയാണ് കോൺഗ്രസ് പാർട്ടി സ്വീകരിച്ചത്; പൊതുജനങ്ങൾക്ക് പാർട്ടിയോടുള്ള വിശ്വാസം നിലനിർത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

സിപിഎമ്മിന്റെയും പിണറായി വിജയന്റെയും അടിത്തറ മാന്തിയിരിക്കുന്ന  പി.വി. അന്‍വര്‍ പിണറായിയെ തള്ളി  കോണ്‍ഗ്രസിലേക്ക് മടങ്ങിവന്നേക്കുമെന്ന് സൂചന.  പി ശശിക്കും എഡിജിപി എം.ആര്‍. അജിത്കുമാറിനുമെതിരെ  അന്‍വര്‍  ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന  ആക്രമണത്തില്‍ സിപിഎം വിറളിപിടിച്ചിരിക്കുകയാണ്. അന്‍വര്‍ ജനിച്ചതും വളര്‍ന്നതും പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തിലാണെന്നിരിക്കെ കോണ്‍ഗ്രസില്‍ തിരികെയെത്തിക്കാന്‍ മുസ്ലീം ലീഗ് നേതാക്കള്‍ കരുനീക്കം നടക്കുന്നുണ്ട്. കെടി ജലീലും അന്‍വറിനൊപ്പം നില്‍ക്കുന്നതും ഇടതുക്യാമ്പില്‍ വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

സമ്പന്നനും വന്‍ വ്യവസായിയുമായ പിവി അന്‍വറിനെ ഒപ്പം കൂട്ടിയതില്‍ സിപിഎം കടുത്ത ആശങ്കയിലാണ്. ശശിയെയും അജിത്കുമാറിനെയും രക്ഷപ്പെടുത്താന്‍ പിണറായി പെടാപ്പാട് പെടുമ്പോള്‍ ആന്‍വര്‍ വീണ്ടും ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നു. അന്‍വറിനോട് വായ അടയ്ക്കാന്‍  പിണറായിയും ഗോവിന്ദനും ആദ്യം നയപരമായ നീക്കമാണ് നടത്തിയത്. അന്‍വര്‍ അടിങ്ങില്ലെന്നു കണ്ടതോടെ കര്‍ക്കശമായ ഭീഷണിയുടെ തലത്തിലേക്കു നീങ്ങിയെങ്കിലും അന്‍വര്‍ ആ വിരട്ടലില്‍ വീഴുന്നില്ല. സിപിഎം ചേരിയില്‍ നിന്ന്  പുറത്താക്കാന്‍ അന്‍വര്‍  സിപിഎമ്മില്‍ മാമോദീസ മുങ്ങിയ എംഎല്‍എയല്ല, മറിച്ച് സ്വതന്ത്രനായി ജയിച്ചയാളാണ്.  

സിപിഎമ്മിന്റെ അടിപറിക്കുക മാത്രമല്ല ഏറെ വൈകാതെ അന്‍വര്‍ കോണ്‍ഗ്രസില്‍ തിരികെ ചേക്കേറാനുള്ള അണിയറ നീക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ നടക്കുന്നുണ്ട്. മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസിന്റെ ഏക ശക്തികേന്ദ്രമായിരുന്ന നിലമ്പൂര്‍ നഷ്ടമായതില്‍ കോണ്‍ഗ്രസിന് ഇന്നും അതിയായ ആശങ്കയുണ്ട്. കോളജ് ജീവിതകാലത്ത് കെഎസ്‌യുവിന്റെ കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്ന അന്‍വര്‍ അപ്രതീക്ഷിതമായാണ് 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്  നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിലെ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തി അന്‍വര്‍  കേരളത്തില്‍  വാര്‍ത്ത സൃഷ്ടിച്ചു. വീണ്ടും  2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, അന്‍വര്‍ വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് കോണ്‍ഗ്രസിലെ വി.വി പ്രകാശിനെ പരാജയപ്പെടുത്തി. ഇത്തരത്തില്‍ സിപിഎം തുറുപ്പു ചീട്ടാക്കി ഉപയോഗിച്ചെങ്കിലും മന്ത്രിസഭയില്‍ ഇടം നല്‍കാത്തതില്‍ അന്‍വറിനുള്ള അമര്‍ഷമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഇന്നോ ഇന്നലയോ തുടങ്ങിയതല്ല അന്‍വറുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങള്‍.  ഭൂമി കയ്യേറ്റം, അനധികൃത നിര്‍മാണം തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴൊക്കെ പിണറായി വിജയും സിപിഎമ്മുമാണ് അന്‍വറിനെ രക്ഷിച്ചത്. രണ്ടാം പിണറായി സര്‍ക്കാരില്‍ അന്‍വര്‍ ഒരു മന്ത്രിസ്ഥാനം ആത്മാര്‍ഥമായി  പ്രതീക്ഷിച്ചിരുന്നു. അത്തരത്തില്‍ പിണറായി വിജയന്‍ അന്‍വറിനെ ഏറെക്കാലം  പ്രലോഭിപ്പിക്കുകയും ചെയ്തിരുന്നു. ഇടതുമുന്നണിയിലുണ്ടായ മോഹഭംഗങ്ങള്‍ക്കൂടിയാണ് ഇന്ന് ഇത്തരത്തില്‍ കളത്തിലിറങ്ങി പോരാടാന്‍ അന്‍വറിനെ നിര്‍ബന്ധിതനാക്കുന്നത്.

എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെ ആരോപണങ്ങളുമായി  ഇന്ന് അന്‍വര്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ കാണുമ്പോള്‍ അതുമൊരു വിവാദമായിത്തീരും. മാത്രവുമല്ല പി.ശശിക്കെതിരെ ദര്‍വേഷ് സാഹിബിനു പരാതി കൊടുക്കാനും സാധ്യത തെളിഞ്ഞിരിക്കുന്നു.  ഇത്തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ പിണറായി വിജയനും ഇടതു സര്‍ക്കാരും ഭരണത്തില്‍ തീര്‍ന്നതുതന്നെ. സിനിമാ വിവാദത്തില്‍ സിപിഎം എംഎല്‍എ മുകേഷ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഇമേജ് തകര്‍ത്തതിനു പിന്നാലെയാണ് അന്‍വറിന്റെ വക പാളയത്തില്‍ പട. കേരളത്തെ ഞെട്ടിക്കുന്ന വേറെയും ബോംബുകള്‍ അന്‍വറിന്റെ കൈവശമുണ്ടെന്ന് പിണറായി വിജയന് വിജയനറിയാം.

മലപ്പുറം പൊലീസില്‍ കൂട്ട സ്ഥാനചലനം നടപ്പാക്കിയെങ്കിലും താന്‍ പ്രധാനമായും ആരോപണം ഉന്നയിച്ച എഡിജിപിയെ ക്രമസമാധാന ചുമതലയില്‍നിന്നു മാറ്റാത്തതില്‍ അന്‍വറിനു കടുത്ത അമര്‍ഷമുണ്ട്. നീതി കിട്ടിയില്ലെങ്കില്‍ അതു കിട്ടുംവരെ പോരാടുമെന്നും അതിന് ഇനി ദിവസക്കണക്കൊക്കെ റെക്കോര്‍ഡ് ചെയ്യപ്പെട്ടാലും അതൊന്നും കാര്യമാക്കുന്നില്ല എന്നും അന്‍വര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചതോടെ അന്‍വറിന്റെ പോരാട്ടം ഉടനെയൊന്നും തീരില്ലെന്നു വ്യക്തമാണ്.
അന്‍വര്‍  മിണ്ടരുതെന്നാണ് സിപിഎം കല്‍പന ഇറക്കിയെങ്കിലും  വായ അടയ്ക്കാന്‍ തന്നെകിട്ടില്ലെന്ന് അന്‍വര്‍ മറുപടി പറഞ്ഞുകഴിഞ്ഞു.

ഇനിയും മറുപടി പറയുകയും ചെയ്യും.അന്‍വര്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കൂടി മങ്ങലേല്‍ക്കുന്ന തരത്തിലേക്ക് മാറുന്ന സാഹചര്യമാണുണ്ടാക്കിയിരിക്കുന്നത്. അടിക്കടി പാരകളും ദുരന്തങ്ങളുമാണ് പിണറായി വിജയനെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ലോക് സഭാ തെരഞ്ഞടുപ്പിലെ തോല്‍വി മുതല്‍ അന്‍വര്‍ വിവാദം വരെ ദുരന്തങ്ങളുടെ ആവര്‍ത്തനമാണ് പിണറായി സര്‍ക്കാര്‍ നേരിടുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ എംവി ഗോവിന്ദനും വന്‍ പരാജയമായി എന്നതാണ് സിപിഎമ്മിന്റെ അടിത്തറ ഇളകാന്‍ കാരണമായിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശത്തില്‍ വീണത് അംഗീകരിക്കാതെ കണ്ണൂരിലെ സി പി എം ഗുണ്ടകള്‍ വെറിപിടിച്ച് ആക്രമണം അഴിച്ചുവിടുന്നു ; പഞ്ചായത്തുകളും കൈവിട്ടതോടെ അടിത്തറ ഇളകിയെന്ന് ഭയപ്പെട്ട് സി പി എം ; നിന്നെയൊക്കെ ഭരിപ്പിക്കാം ഭരിക  (2 hours ago)

ഗുരുതര പരിക്ക്  (5 hours ago)

നിലപാട് തിരുത്തി , പക്ഷെ യോജിക്കാനാകില്ല  (5 hours ago)

അമ്മയെ പീഡിപ്പിക്കുമെന്ന് ഭീഷണിയെ തുടർന്ന്  (6 hours ago)

പരസ്യമായി മീശവടിച്ച് നേതാവ്  (6 hours ago)

അർജുൻ രാംപാലിന്റെ വിവാഹനിശ്ചയം  (6 hours ago)

ചിലന്തി പോലുള്ള പോറൽ വിശദീകരിച്ച് ശാസ്ത്രജ്ഞർ  (6 hours ago)

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനം  (7 hours ago)

ശബരിമല സന്നിധാനത്ത് അപകടം പൊലീസ് കേസെടുത്തു  (7 hours ago)

അമേരിക്കക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം  (7 hours ago)

മസൂദ് അസ്ഹർ ഓർമ്മിക്കുന്നു  (8 hours ago)

ചാരവൃത്തി നടത്തിയതിന് അറസ്റ്റിൽ  (8 hours ago)

ഒളിവിലിരുന്നു മത്സരിച്ച്‌ മിന്നും ജയം  (8 hours ago)

യുഎസിലെ ബ്രൗൺ സർവകലാശാലയിൽ വെടിവയ്പ്  (8 hours ago)

പരാജയത്തിന് പിന്നാലെ വ്യാപക അക്രമം  (9 hours ago)

Malayali Vartha Recommends