Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

സിപിഎമ്മിന്റെയും പിണറായി വിജയന്റെയും അടിത്തറ മാന്തി പി.വി. അന്‍വര്‍; പിണറായിയെ തള്ളി കോണ്‍ഗ്രസിലേക്ക് മടങ്ങി വന്നേക്കും?

13 SEPTEMBER 2024 09:02 AM IST
മലയാളി വാര്‍ത്ത

More Stories...

ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടു; ആവശ്യത്തിന് പൊലീസുകാരെയും ഉദ്യോഗസ്ഥരെയും നിയോഗിക്കാതെ ഉത്തരവാദിത്തരഹിതമായാണ് ദേവസ്വവും സര്‍ക്കാരും പെരുമാറിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് ഭക്തര്‍ക്ക് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു; കൊള്ളനടത്തി പള്ള നിറയ്ക്കാന്‍ മാത്രമാണ് ദേവസ്വം മന്ത്രിക്കും ദേവസ്വം ബോര്‍ഡിനും താല്‍പ്പര്യമെന്ന് കെ.സുധാകരന്‍ എംപി

ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കടുത്ത അനാസ്ഥയാണ് കാട്ടി; ഇത്തരം അനാസ്ഥകള്‍ കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിന് വേണ്ടി താൻ കഠിനാധ്വാനം ചെയ്‌തു; പലരും 'വ്യാജൻ' എന്ന് പറഞ്ഞപ്പോഴും അദ്ദേഹത്തെ ചേർത്തുപിടിച്ചു; രാഹുലിൻ്റെ 'വ്യാജസ്വഭാവം' തെളിഞ്ഞു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി മഹിളാ കോൺഗ്രസ് നേതാവ്

ശബരിമലയിലെ സ്ഥിതി ഭയാനകമാണ്; സർക്കാരിന്റെ കെടുകാര്യസ്ഥത പുറത്തേക്ക്; സർക്കാർ സംവിധാനങ്ങളെല്ലാം പാളിയെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല

സിപിഎമ്മിന്റെയും പിണറായി വിജയന്റെയും അടിത്തറ മാന്തിയിരിക്കുന്ന  പി.വി. അന്‍വര്‍ പിണറായിയെ തള്ളി  കോണ്‍ഗ്രസിലേക്ക് മടങ്ങിവന്നേക്കുമെന്ന് സൂചന.  പി ശശിക്കും എഡിജിപി എം.ആര്‍. അജിത്കുമാറിനുമെതിരെ  അന്‍വര്‍  ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന  ആക്രമണത്തില്‍ സിപിഎം വിറളിപിടിച്ചിരിക്കുകയാണ്. അന്‍വര്‍ ജനിച്ചതും വളര്‍ന്നതും പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തിലാണെന്നിരിക്കെ കോണ്‍ഗ്രസില്‍ തിരികെയെത്തിക്കാന്‍ മുസ്ലീം ലീഗ് നേതാക്കള്‍ കരുനീക്കം നടക്കുന്നുണ്ട്. കെടി ജലീലും അന്‍വറിനൊപ്പം നില്‍ക്കുന്നതും ഇടതുക്യാമ്പില്‍ വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

സമ്പന്നനും വന്‍ വ്യവസായിയുമായ പിവി അന്‍വറിനെ ഒപ്പം കൂട്ടിയതില്‍ സിപിഎം കടുത്ത ആശങ്കയിലാണ്. ശശിയെയും അജിത്കുമാറിനെയും രക്ഷപ്പെടുത്താന്‍ പിണറായി പെടാപ്പാട് പെടുമ്പോള്‍ ആന്‍വര്‍ വീണ്ടും ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നു. അന്‍വറിനോട് വായ അടയ്ക്കാന്‍  പിണറായിയും ഗോവിന്ദനും ആദ്യം നയപരമായ നീക്കമാണ് നടത്തിയത്. അന്‍വര്‍ അടിങ്ങില്ലെന്നു കണ്ടതോടെ കര്‍ക്കശമായ ഭീഷണിയുടെ തലത്തിലേക്കു നീങ്ങിയെങ്കിലും അന്‍വര്‍ ആ വിരട്ടലില്‍ വീഴുന്നില്ല. സിപിഎം ചേരിയില്‍ നിന്ന്  പുറത്താക്കാന്‍ അന്‍വര്‍  സിപിഎമ്മില്‍ മാമോദീസ മുങ്ങിയ എംഎല്‍എയല്ല, മറിച്ച് സ്വതന്ത്രനായി ജയിച്ചയാളാണ്.  

സിപിഎമ്മിന്റെ അടിപറിക്കുക മാത്രമല്ല ഏറെ വൈകാതെ അന്‍വര്‍ കോണ്‍ഗ്രസില്‍ തിരികെ ചേക്കേറാനുള്ള അണിയറ നീക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ നടക്കുന്നുണ്ട്. മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസിന്റെ ഏക ശക്തികേന്ദ്രമായിരുന്ന നിലമ്പൂര്‍ നഷ്ടമായതില്‍ കോണ്‍ഗ്രസിന് ഇന്നും അതിയായ ആശങ്കയുണ്ട്. കോളജ് ജീവിതകാലത്ത് കെഎസ്‌യുവിന്റെ കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്ന അന്‍വര്‍ അപ്രതീക്ഷിതമായാണ് 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്  നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിലെ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തി അന്‍വര്‍  കേരളത്തില്‍  വാര്‍ത്ത സൃഷ്ടിച്ചു. വീണ്ടും  2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, അന്‍വര്‍ വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് കോണ്‍ഗ്രസിലെ വി.വി പ്രകാശിനെ പരാജയപ്പെടുത്തി. ഇത്തരത്തില്‍ സിപിഎം തുറുപ്പു ചീട്ടാക്കി ഉപയോഗിച്ചെങ്കിലും മന്ത്രിസഭയില്‍ ഇടം നല്‍കാത്തതില്‍ അന്‍വറിനുള്ള അമര്‍ഷമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഇന്നോ ഇന്നലയോ തുടങ്ങിയതല്ല അന്‍വറുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങള്‍.  ഭൂമി കയ്യേറ്റം, അനധികൃത നിര്‍മാണം തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴൊക്കെ പിണറായി വിജയും സിപിഎമ്മുമാണ് അന്‍വറിനെ രക്ഷിച്ചത്. രണ്ടാം പിണറായി സര്‍ക്കാരില്‍ അന്‍വര്‍ ഒരു മന്ത്രിസ്ഥാനം ആത്മാര്‍ഥമായി  പ്രതീക്ഷിച്ചിരുന്നു. അത്തരത്തില്‍ പിണറായി വിജയന്‍ അന്‍വറിനെ ഏറെക്കാലം  പ്രലോഭിപ്പിക്കുകയും ചെയ്തിരുന്നു. ഇടതുമുന്നണിയിലുണ്ടായ മോഹഭംഗങ്ങള്‍ക്കൂടിയാണ് ഇന്ന് ഇത്തരത്തില്‍ കളത്തിലിറങ്ങി പോരാടാന്‍ അന്‍വറിനെ നിര്‍ബന്ധിതനാക്കുന്നത്.

എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെ ആരോപണങ്ങളുമായി  ഇന്ന് അന്‍വര്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ കാണുമ്പോള്‍ അതുമൊരു വിവാദമായിത്തീരും. മാത്രവുമല്ല പി.ശശിക്കെതിരെ ദര്‍വേഷ് സാഹിബിനു പരാതി കൊടുക്കാനും സാധ്യത തെളിഞ്ഞിരിക്കുന്നു.  ഇത്തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ പിണറായി വിജയനും ഇടതു സര്‍ക്കാരും ഭരണത്തില്‍ തീര്‍ന്നതുതന്നെ. സിനിമാ വിവാദത്തില്‍ സിപിഎം എംഎല്‍എ മുകേഷ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഇമേജ് തകര്‍ത്തതിനു പിന്നാലെയാണ് അന്‍വറിന്റെ വക പാളയത്തില്‍ പട. കേരളത്തെ ഞെട്ടിക്കുന്ന വേറെയും ബോംബുകള്‍ അന്‍വറിന്റെ കൈവശമുണ്ടെന്ന് പിണറായി വിജയന് വിജയനറിയാം.

മലപ്പുറം പൊലീസില്‍ കൂട്ട സ്ഥാനചലനം നടപ്പാക്കിയെങ്കിലും താന്‍ പ്രധാനമായും ആരോപണം ഉന്നയിച്ച എഡിജിപിയെ ക്രമസമാധാന ചുമതലയില്‍നിന്നു മാറ്റാത്തതില്‍ അന്‍വറിനു കടുത്ത അമര്‍ഷമുണ്ട്. നീതി കിട്ടിയില്ലെങ്കില്‍ അതു കിട്ടുംവരെ പോരാടുമെന്നും അതിന് ഇനി ദിവസക്കണക്കൊക്കെ റെക്കോര്‍ഡ് ചെയ്യപ്പെട്ടാലും അതൊന്നും കാര്യമാക്കുന്നില്ല എന്നും അന്‍വര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചതോടെ അന്‍വറിന്റെ പോരാട്ടം ഉടനെയൊന്നും തീരില്ലെന്നു വ്യക്തമാണ്.
അന്‍വര്‍  മിണ്ടരുതെന്നാണ് സിപിഎം കല്‍പന ഇറക്കിയെങ്കിലും  വായ അടയ്ക്കാന്‍ തന്നെകിട്ടില്ലെന്ന് അന്‍വര്‍ മറുപടി പറഞ്ഞുകഴിഞ്ഞു.

ഇനിയും മറുപടി പറയുകയും ചെയ്യും.അന്‍വര്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കൂടി മങ്ങലേല്‍ക്കുന്ന തരത്തിലേക്ക് മാറുന്ന സാഹചര്യമാണുണ്ടാക്കിയിരിക്കുന്നത്. അടിക്കടി പാരകളും ദുരന്തങ്ങളുമാണ് പിണറായി വിജയനെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ലോക് സഭാ തെരഞ്ഞടുപ്പിലെ തോല്‍വി മുതല്‍ അന്‍വര്‍ വിവാദം വരെ ദുരന്തങ്ങളുടെ ആവര്‍ത്തനമാണ് പിണറായി സര്‍ക്കാര്‍ നേരിടുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ എംവി ഗോവിന്ദനും വന്‍ പരാജയമായി എന്നതാണ് സിപിഎമ്മിന്റെ അടിത്തറ ഇളകാന്‍ കാരണമായിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല  (5 hours ago)

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (5 hours ago)

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (5 hours ago)

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (6 hours ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (6 hours ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (8 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (8 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (8 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (9 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (9 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (9 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (9 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (9 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (10 hours ago)

Malayali Vartha Recommends