Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

സിപിഎമ്മിന്റെയും പിണറായി വിജയന്റെയും അടിത്തറ മാന്തി പി.വി. അന്‍വര്‍; പിണറായിയെ തള്ളി കോണ്‍ഗ്രസിലേക്ക് മടങ്ങി വന്നേക്കും?

13 SEPTEMBER 2024 09:02 AM IST
മലയാളി വാര്‍ത്ത

More Stories...

ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി സൽക്കാരം സ്വീകരിക്കാൻ പോയതിൻ്റെയും ഉദ്ഘാടനം നടത്താൻ നടന്നതിൻ്റെയും പരിണിതഫലം ജനങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണ്; സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ ഏകോപനക്കുറവും അനാസ്ഥയും പ്രകടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കാപ്പ പ്രതിയുടെ കൗൺസിലർ സ്ഥാനം രക്ഷിക്കാൻ സ്വന്തം ജോലി പണയം വച്ച പെണ്ണൊരുത്തി!! ചിത്രയുടെ ജോലി തെറിച്ചു... വീഴൂരേക്ക് സു​ഗതനെ തേടിയെത്തിയ കത്തിൽ ട്വിസ്റ്റ്

മുഖ്യമന്ത്രി അൽപ്പം അന്തസ്സ് കാട്ടണം; അമ്മായി അപ്പനെ കാണാൻ ഹെലിക്കോപ്റ്ററിൽ പറന്നിട്ട് വിവാദമായപ്പോൾ കഥയിറക്കുന്നു.. മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി CPI സംസ്ഥാന സെക്രട്ടറി

തൃഷയുടെ പേര് പരാമർശിച്ച് ദ്വയാർഥ പ്രയോഗം ; പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ കടുത്ത വിമർശനവുമായി ടിവികെ, ബിജെപി നേതാക്കൾ

ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല;റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സിപിഎമ്മിന്റെയും പിണറായി വിജയന്റെയും അടിത്തറ മാന്തിയിരിക്കുന്ന  പി.വി. അന്‍വര്‍ പിണറായിയെ തള്ളി  കോണ്‍ഗ്രസിലേക്ക് മടങ്ങിവന്നേക്കുമെന്ന് സൂചന.  പി ശശിക്കും എഡിജിപി എം.ആര്‍. അജിത്കുമാറിനുമെതിരെ  അന്‍വര്‍  ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന  ആക്രമണത്തില്‍ സിപിഎം വിറളിപിടിച്ചിരിക്കുകയാണ്. അന്‍വര്‍ ജനിച്ചതും വളര്‍ന്നതും പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തിലാണെന്നിരിക്കെ കോണ്‍ഗ്രസില്‍ തിരികെയെത്തിക്കാന്‍ മുസ്ലീം ലീഗ് നേതാക്കള്‍ കരുനീക്കം നടക്കുന്നുണ്ട്. കെടി ജലീലും അന്‍വറിനൊപ്പം നില്‍ക്കുന്നതും ഇടതുക്യാമ്പില്‍ വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

സമ്പന്നനും വന്‍ വ്യവസായിയുമായ പിവി അന്‍വറിനെ ഒപ്പം കൂട്ടിയതില്‍ സിപിഎം കടുത്ത ആശങ്കയിലാണ്. ശശിയെയും അജിത്കുമാറിനെയും രക്ഷപ്പെടുത്താന്‍ പിണറായി പെടാപ്പാട് പെടുമ്പോള്‍ ആന്‍വര്‍ വീണ്ടും ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നു. അന്‍വറിനോട് വായ അടയ്ക്കാന്‍  പിണറായിയും ഗോവിന്ദനും ആദ്യം നയപരമായ നീക്കമാണ് നടത്തിയത്. അന്‍വര്‍ അടിങ്ങില്ലെന്നു കണ്ടതോടെ കര്‍ക്കശമായ ഭീഷണിയുടെ തലത്തിലേക്കു നീങ്ങിയെങ്കിലും അന്‍വര്‍ ആ വിരട്ടലില്‍ വീഴുന്നില്ല. സിപിഎം ചേരിയില്‍ നിന്ന്  പുറത്താക്കാന്‍ അന്‍വര്‍  സിപിഎമ്മില്‍ മാമോദീസ മുങ്ങിയ എംഎല്‍എയല്ല, മറിച്ച് സ്വതന്ത്രനായി ജയിച്ചയാളാണ്.  

സിപിഎമ്മിന്റെ അടിപറിക്കുക മാത്രമല്ല ഏറെ വൈകാതെ അന്‍വര്‍ കോണ്‍ഗ്രസില്‍ തിരികെ ചേക്കേറാനുള്ള അണിയറ നീക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ നടക്കുന്നുണ്ട്. മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസിന്റെ ഏക ശക്തികേന്ദ്രമായിരുന്ന നിലമ്പൂര്‍ നഷ്ടമായതില്‍ കോണ്‍ഗ്രസിന് ഇന്നും അതിയായ ആശങ്കയുണ്ട്. കോളജ് ജീവിതകാലത്ത് കെഎസ്‌യുവിന്റെ കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്ന അന്‍വര്‍ അപ്രതീക്ഷിതമായാണ് 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്  നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിലെ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തി അന്‍വര്‍  കേരളത്തില്‍  വാര്‍ത്ത സൃഷ്ടിച്ചു. വീണ്ടും  2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, അന്‍വര്‍ വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് കോണ്‍ഗ്രസിലെ വി.വി പ്രകാശിനെ പരാജയപ്പെടുത്തി. ഇത്തരത്തില്‍ സിപിഎം തുറുപ്പു ചീട്ടാക്കി ഉപയോഗിച്ചെങ്കിലും മന്ത്രിസഭയില്‍ ഇടം നല്‍കാത്തതില്‍ അന്‍വറിനുള്ള അമര്‍ഷമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഇന്നോ ഇന്നലയോ തുടങ്ങിയതല്ല അന്‍വറുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങള്‍.  ഭൂമി കയ്യേറ്റം, അനധികൃത നിര്‍മാണം തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴൊക്കെ പിണറായി വിജയും സിപിഎമ്മുമാണ് അന്‍വറിനെ രക്ഷിച്ചത്. രണ്ടാം പിണറായി സര്‍ക്കാരില്‍ അന്‍വര്‍ ഒരു മന്ത്രിസ്ഥാനം ആത്മാര്‍ഥമായി  പ്രതീക്ഷിച്ചിരുന്നു. അത്തരത്തില്‍ പിണറായി വിജയന്‍ അന്‍വറിനെ ഏറെക്കാലം  പ്രലോഭിപ്പിക്കുകയും ചെയ്തിരുന്നു. ഇടതുമുന്നണിയിലുണ്ടായ മോഹഭംഗങ്ങള്‍ക്കൂടിയാണ് ഇന്ന് ഇത്തരത്തില്‍ കളത്തിലിറങ്ങി പോരാടാന്‍ അന്‍വറിനെ നിര്‍ബന്ധിതനാക്കുന്നത്.

എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെ ആരോപണങ്ങളുമായി  ഇന്ന് അന്‍വര്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ കാണുമ്പോള്‍ അതുമൊരു വിവാദമായിത്തീരും. മാത്രവുമല്ല പി.ശശിക്കെതിരെ ദര്‍വേഷ് സാഹിബിനു പരാതി കൊടുക്കാനും സാധ്യത തെളിഞ്ഞിരിക്കുന്നു.  ഇത്തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ പിണറായി വിജയനും ഇടതു സര്‍ക്കാരും ഭരണത്തില്‍ തീര്‍ന്നതുതന്നെ. സിനിമാ വിവാദത്തില്‍ സിപിഎം എംഎല്‍എ മുകേഷ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഇമേജ് തകര്‍ത്തതിനു പിന്നാലെയാണ് അന്‍വറിന്റെ വക പാളയത്തില്‍ പട. കേരളത്തെ ഞെട്ടിക്കുന്ന വേറെയും ബോംബുകള്‍ അന്‍വറിന്റെ കൈവശമുണ്ടെന്ന് പിണറായി വിജയന് വിജയനറിയാം.

മലപ്പുറം പൊലീസില്‍ കൂട്ട സ്ഥാനചലനം നടപ്പാക്കിയെങ്കിലും താന്‍ പ്രധാനമായും ആരോപണം ഉന്നയിച്ച എഡിജിപിയെ ക്രമസമാധാന ചുമതലയില്‍നിന്നു മാറ്റാത്തതില്‍ അന്‍വറിനു കടുത്ത അമര്‍ഷമുണ്ട്. നീതി കിട്ടിയില്ലെങ്കില്‍ അതു കിട്ടുംവരെ പോരാടുമെന്നും അതിന് ഇനി ദിവസക്കണക്കൊക്കെ റെക്കോര്‍ഡ് ചെയ്യപ്പെട്ടാലും അതൊന്നും കാര്യമാക്കുന്നില്ല എന്നും അന്‍വര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചതോടെ അന്‍വറിന്റെ പോരാട്ടം ഉടനെയൊന്നും തീരില്ലെന്നു വ്യക്തമാണ്.
അന്‍വര്‍  മിണ്ടരുതെന്നാണ് സിപിഎം കല്‍പന ഇറക്കിയെങ്കിലും  വായ അടയ്ക്കാന്‍ തന്നെകിട്ടില്ലെന്ന് അന്‍വര്‍ മറുപടി പറഞ്ഞുകഴിഞ്ഞു.

ഇനിയും മറുപടി പറയുകയും ചെയ്യും.അന്‍വര്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കൂടി മങ്ങലേല്‍ക്കുന്ന തരത്തിലേക്ക് മാറുന്ന സാഹചര്യമാണുണ്ടാക്കിയിരിക്കുന്നത്. അടിക്കടി പാരകളും ദുരന്തങ്ങളുമാണ് പിണറായി വിജയനെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ലോക് സഭാ തെരഞ്ഞടുപ്പിലെ തോല്‍വി മുതല്‍ അന്‍വര്‍ വിവാദം വരെ ദുരന്തങ്ങളുടെ ആവര്‍ത്തനമാണ് പിണറായി സര്‍ക്കാര്‍ നേരിടുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ എംവി ഗോവിന്ദനും വന്‍ പരാജയമായി എന്നതാണ് സിപിഎമ്മിന്റെ അടിത്തറ ഇളകാന്‍ കാരണമായിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (8 minutes ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (14 minutes ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (23 minutes ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (32 minutes ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (40 minutes ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (58 minutes ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (1 hour ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (1 hour ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (3 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (3 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (3 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (3 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (3 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends