Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കറാച്ചിയിൽ 5 ഇടത്ത് തീ..അജ്ഞാത കരങ്ങളുണ്ടെന്ന് സംശയം..കറാച്ചിയിൽ ലക്ഷക്കണക്കിനു ആളുകൾക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടു...പാക് അധികൃതർ അന്വേഷിക്കുന്നു..


സൗദി അറേബ്യയിലെ അൽ ഹസ്സയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു


ബാലരാമപുരത്ത് 62കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ...


ഉജ്ജ്വല സ്വീകരണം... മലേഷ്യയിൽ ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി... രണ്ട് ദിവസത്തെ സന്ദർശനത്തിനായി മലേഷ്യയിലെത്തിയ മോദിയെ വിമാനത്താവളത്തിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നേരിട്ടെത്തി സ്വീകരിച്ചു


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ

സിപിഎമ്മിന്റെയും പിണറായി വിജയന്റെയും അടിത്തറ മാന്തി പി.വി. അന്‍വര്‍; പിണറായിയെ തള്ളി കോണ്‍ഗ്രസിലേക്ക് മടങ്ങി വന്നേക്കും?

13 SEPTEMBER 2024 09:02 AM IST
മലയാളി വാര്‍ത്ത

More Stories...

ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ഫോട്ടോ അടൂര്‍ പ്രകാശിന്റേതു മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയന്റേതുമുണ്ട്; അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

അവർക്കെതിരെ കേസെടുക്കണം.. മണിയൻപിള്ള രാജുവിൻ്റെ വാഹനം ഇടിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി മാധവ് സുരേഷ്

കേരളം തകര്‍ച്ച നേരിടുന്ന സംസ്ഥാനമാണ്; സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായ കാലഘട്ടം കേരളത്തിന്റെ ഭരണ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സോളാർ കേസ് ; കെ.ബി. ഗണേഷ്‌കുമാറിന് കുരുക്ക് മുറുകുന്നു.. നിർണായ മൊഴി ഗണേഷ്കുമാറിന്‍റെ പേഴ്സണൽ സ്റ്റാഫ് തെളിവ് നിരത്തുന്നു...

സ്വർണക്കവർച്ചയിലെ അന്വേഷണം ഒരു സ്ഥലത്തും എത്താത്ത അവസ്ഥ ; ശബരിമലയിലെ സ്വർണക്കൊള്ളയിലെ അന്വേഷണം അപകടകരമായ നിലയിലേക്കെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സിപിഎമ്മിന്റെയും പിണറായി വിജയന്റെയും അടിത്തറ മാന്തിയിരിക്കുന്ന  പി.വി. അന്‍വര്‍ പിണറായിയെ തള്ളി  കോണ്‍ഗ്രസിലേക്ക് മടങ്ങിവന്നേക്കുമെന്ന് സൂചന.  പി ശശിക്കും എഡിജിപി എം.ആര്‍. അജിത്കുമാറിനുമെതിരെ  അന്‍വര്‍  ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന  ആക്രമണത്തില്‍ സിപിഎം വിറളിപിടിച്ചിരിക്കുകയാണ്. അന്‍വര്‍ ജനിച്ചതും വളര്‍ന്നതും പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തിലാണെന്നിരിക്കെ കോണ്‍ഗ്രസില്‍ തിരികെയെത്തിക്കാന്‍ മുസ്ലീം ലീഗ് നേതാക്കള്‍ കരുനീക്കം നടക്കുന്നുണ്ട്. കെടി ജലീലും അന്‍വറിനൊപ്പം നില്‍ക്കുന്നതും ഇടതുക്യാമ്പില്‍ വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

സമ്പന്നനും വന്‍ വ്യവസായിയുമായ പിവി അന്‍വറിനെ ഒപ്പം കൂട്ടിയതില്‍ സിപിഎം കടുത്ത ആശങ്കയിലാണ്. ശശിയെയും അജിത്കുമാറിനെയും രക്ഷപ്പെടുത്താന്‍ പിണറായി പെടാപ്പാട് പെടുമ്പോള്‍ ആന്‍വര്‍ വീണ്ടും ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നു. അന്‍വറിനോട് വായ അടയ്ക്കാന്‍  പിണറായിയും ഗോവിന്ദനും ആദ്യം നയപരമായ നീക്കമാണ് നടത്തിയത്. അന്‍വര്‍ അടിങ്ങില്ലെന്നു കണ്ടതോടെ കര്‍ക്കശമായ ഭീഷണിയുടെ തലത്തിലേക്കു നീങ്ങിയെങ്കിലും അന്‍വര്‍ ആ വിരട്ടലില്‍ വീഴുന്നില്ല. സിപിഎം ചേരിയില്‍ നിന്ന്  പുറത്താക്കാന്‍ അന്‍വര്‍  സിപിഎമ്മില്‍ മാമോദീസ മുങ്ങിയ എംഎല്‍എയല്ല, മറിച്ച് സ്വതന്ത്രനായി ജയിച്ചയാളാണ്.  

സിപിഎമ്മിന്റെ അടിപറിക്കുക മാത്രമല്ല ഏറെ വൈകാതെ അന്‍വര്‍ കോണ്‍ഗ്രസില്‍ തിരികെ ചേക്കേറാനുള്ള അണിയറ നീക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ നടക്കുന്നുണ്ട്. മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസിന്റെ ഏക ശക്തികേന്ദ്രമായിരുന്ന നിലമ്പൂര്‍ നഷ്ടമായതില്‍ കോണ്‍ഗ്രസിന് ഇന്നും അതിയായ ആശങ്കയുണ്ട്. കോളജ് ജീവിതകാലത്ത് കെഎസ്‌യുവിന്റെ കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്ന അന്‍വര്‍ അപ്രതീക്ഷിതമായാണ് 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്  നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിലെ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തി അന്‍വര്‍  കേരളത്തില്‍  വാര്‍ത്ത സൃഷ്ടിച്ചു. വീണ്ടും  2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, അന്‍വര്‍ വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് കോണ്‍ഗ്രസിലെ വി.വി പ്രകാശിനെ പരാജയപ്പെടുത്തി. ഇത്തരത്തില്‍ സിപിഎം തുറുപ്പു ചീട്ടാക്കി ഉപയോഗിച്ചെങ്കിലും മന്ത്രിസഭയില്‍ ഇടം നല്‍കാത്തതില്‍ അന്‍വറിനുള്ള അമര്‍ഷമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഇന്നോ ഇന്നലയോ തുടങ്ങിയതല്ല അന്‍വറുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങള്‍.  ഭൂമി കയ്യേറ്റം, അനധികൃത നിര്‍മാണം തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴൊക്കെ പിണറായി വിജയും സിപിഎമ്മുമാണ് അന്‍വറിനെ രക്ഷിച്ചത്. രണ്ടാം പിണറായി സര്‍ക്കാരില്‍ അന്‍വര്‍ ഒരു മന്ത്രിസ്ഥാനം ആത്മാര്‍ഥമായി  പ്രതീക്ഷിച്ചിരുന്നു. അത്തരത്തില്‍ പിണറായി വിജയന്‍ അന്‍വറിനെ ഏറെക്കാലം  പ്രലോഭിപ്പിക്കുകയും ചെയ്തിരുന്നു. ഇടതുമുന്നണിയിലുണ്ടായ മോഹഭംഗങ്ങള്‍ക്കൂടിയാണ് ഇന്ന് ഇത്തരത്തില്‍ കളത്തിലിറങ്ങി പോരാടാന്‍ അന്‍വറിനെ നിര്‍ബന്ധിതനാക്കുന്നത്.

എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെ ആരോപണങ്ങളുമായി  ഇന്ന് അന്‍വര്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ കാണുമ്പോള്‍ അതുമൊരു വിവാദമായിത്തീരും. മാത്രവുമല്ല പി.ശശിക്കെതിരെ ദര്‍വേഷ് സാഹിബിനു പരാതി കൊടുക്കാനും സാധ്യത തെളിഞ്ഞിരിക്കുന്നു.  ഇത്തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ പിണറായി വിജയനും ഇടതു സര്‍ക്കാരും ഭരണത്തില്‍ തീര്‍ന്നതുതന്നെ. സിനിമാ വിവാദത്തില്‍ സിപിഎം എംഎല്‍എ മുകേഷ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഇമേജ് തകര്‍ത്തതിനു പിന്നാലെയാണ് അന്‍വറിന്റെ വക പാളയത്തില്‍ പട. കേരളത്തെ ഞെട്ടിക്കുന്ന വേറെയും ബോംബുകള്‍ അന്‍വറിന്റെ കൈവശമുണ്ടെന്ന് പിണറായി വിജയന് വിജയനറിയാം.

മലപ്പുറം പൊലീസില്‍ കൂട്ട സ്ഥാനചലനം നടപ്പാക്കിയെങ്കിലും താന്‍ പ്രധാനമായും ആരോപണം ഉന്നയിച്ച എഡിജിപിയെ ക്രമസമാധാന ചുമതലയില്‍നിന്നു മാറ്റാത്തതില്‍ അന്‍വറിനു കടുത്ത അമര്‍ഷമുണ്ട്. നീതി കിട്ടിയില്ലെങ്കില്‍ അതു കിട്ടുംവരെ പോരാടുമെന്നും അതിന് ഇനി ദിവസക്കണക്കൊക്കെ റെക്കോര്‍ഡ് ചെയ്യപ്പെട്ടാലും അതൊന്നും കാര്യമാക്കുന്നില്ല എന്നും അന്‍വര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചതോടെ അന്‍വറിന്റെ പോരാട്ടം ഉടനെയൊന്നും തീരില്ലെന്നു വ്യക്തമാണ്.
അന്‍വര്‍  മിണ്ടരുതെന്നാണ് സിപിഎം കല്‍പന ഇറക്കിയെങ്കിലും  വായ അടയ്ക്കാന്‍ തന്നെകിട്ടില്ലെന്ന് അന്‍വര്‍ മറുപടി പറഞ്ഞുകഴിഞ്ഞു.

ഇനിയും മറുപടി പറയുകയും ചെയ്യും.അന്‍വര്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കൂടി മങ്ങലേല്‍ക്കുന്ന തരത്തിലേക്ക് മാറുന്ന സാഹചര്യമാണുണ്ടാക്കിയിരിക്കുന്നത്. അടിക്കടി പാരകളും ദുരന്തങ്ങളുമാണ് പിണറായി വിജയനെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ലോക് സഭാ തെരഞ്ഞടുപ്പിലെ തോല്‍വി മുതല്‍ അന്‍വര്‍ വിവാദം വരെ ദുരന്തങ്ങളുടെ ആവര്‍ത്തനമാണ് പിണറായി സര്‍ക്കാര്‍ നേരിടുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ എംവി ഗോവിന്ദനും വന്‍ പരാജയമായി എന്നതാണ് സിപിഎമ്മിന്റെ അടിത്തറ ഇളകാന്‍ കാരണമായിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിച്ച് വീണ്ടും പോറ്റിക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്: പുറത്ത് വന്നത് പോറ്റിയുടെ കുടുംബവുമൊത്തുളള ചിത്രങ്ങൾ...  (13 minutes ago)

PAKISTAN അട്ടിമറി ആശങ്കയിൽ പാക്കിസ്ഥാൻ  (26 minutes ago)

അടൂർ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യും... ശബരിമല സ്വ‍ർണക്കൊള്ള; അടൂർ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത, രണ്ടരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ എല്ലാത്തിനും ഉത്തരം നൽകിയെന്ന് പ്രതികരണം  (3 hours ago)

കാഞ്ഞങ്ങാട് കടന്നൽ കുത്തേറ്റ് ഭാര്യ പിടയുന്നതു കണ്ട് ഗൃഹനാഥൻ ഹൃദയാഘാതം മൂലം മരിച്ചു  (3 hours ago)

കുടുംബത്തിൽ സമാധാനവും സ്വസ്ഥതയും നിലനിൽക്കുന്ന ദിവസമാണിത്.  (3 hours ago)

ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു  (3 hours ago)

23 മുതൽ മാർച്ച് 4 വരെ നടക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്...  (3 hours ago)

കേരളത്തിന്റെ മാതൃകാപരമായ ഇടപെടലാണ് അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നതിലൂടെ സാദ്ധ്യമാകുന്നതെന്ന് മുഖ്യമന്ത്രി  (4 hours ago)

62കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ...  (4 hours ago)

ആരോഗ്യ പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

വിനോദസഞ്ചാരികൾ കയറിയ 'സുനാമി' യന്ത്ര ഊഞ്ഞാലാണു പ്രവർത്തിക്കുന്നതിനിടെ തകർന്നു വീണത്....  (4 hours ago)

ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെ ഇന്ത്യക്ക് 29 റൺസിൻറെ  (4 hours ago)

ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് നൽകിയ സ്വീകരണ ചടങ്ങിലും ....  (5 hours ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ട് പോകുമെന്ന് രോഹിത് റോയ്  (11 hours ago)

ട്വന്റി 20 ലോകകപ്പിന് ആദ്യജയം ഇന്ത്യയ്ക്ക്; അമേരിക്കയെ 29 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ  (12 hours ago)

Malayali Vartha Recommends