Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...

കൊലയാളി ദിവ്യയുടെ അറസ്റ്റ് നാടകത്തിന്റെ നിര്‍മാതാവ് കണ്ണൂരിലെ കാരണഭൂതന്‍; സംവിധാനം പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍; സാങ്കേതിക സഹായം എകെജി സെന്റര്‍; ദാസ്യപ്പണി കണ്ണൂര്‍ പോലീസ്

30 OCTOBER 2024 05:54 PM IST
മലയാളി വാര്‍ത്ത

More Stories...

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു

സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്; ഇത് ധർമ്മ വിജയമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെന്ന് ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങുന്ന സ്ഥിതി ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ മാത്രം കാര്യമല്ല; സംസ്ഥാനത്തെ ഇടതുസര്‍ക്കാരിന്റെ ഭരണ തകര്‍ച്ചയുടെ നേര്‍ചിത്രമാണ് ഈ വെളിപ്പെടുത്തലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

കൊലയാളി ദിവ്യയുടെ അറസ്റ്റ് നാടകത്തിന്റെ നിര്‍മാതാവ് കണ്ണൂരിലെ   കാരണഭൂതന്‍. സംവിധാനം പാര്‍ട്ടി സെക്രട്ടറി  എംവി ഗോവിന്ദന്‍. സാങ്കേതിക സഹായം എകെജി സെന്റര്‍. ദാസ്യപ്പണി  കണ്ണൂര്‍ പോലീസ്.   കേരളത്തിലെ ജനങ്ങള്‍  ഇത്രയേ ചോദിക്കുന്നുള്ളു കേരളാ പോലീസ് കടലാസ് പുലിയോ.  അത്തോ ചത്ത കുതിരയോ എന്ന്.  പിപി ദിവ്യ കഴിഞ്ഞ 14 ദിവസമായി എവിടെ ഉണ്ടായിരുന്നുവെന്ന് കൃത്യമായി അറിയാമായിരുന്നിട്ടും അടിമ പോലീസിന് അറസ്റ്റ് ചെയ്യാനായില്ല. ഇന്ന് കോടതി ജാമ്യം നിഷേധിച്ചതോടെ  ഗോവിന്ദന്‍ സഖാവ് പറഞ്ഞു കീഴടങ്ങാന്‍. പോലീസ് ദിവ്യയുടെ വീട്ടിലെത്തുംമുന്‍പ് ദിവ്യ പോലീസ് സ്‌റ്റേഷനിലേക്ക് വിളിക്കാതെ കടന്നുവരുന്നു.

ദിവ്യയുടെ വീടിനും സഖാക്കളുടെ കാവലും പോലീസിന്റെ കാവലും ഏര്‍പ്പെടുത്തിയത് കാരണഭൂതന്റെ അറിവോടെയായിരുന്നുവെന്ന് ആര്‍ക്കാണ് മനസിലാകാത്തത്. ദിവ്യയെ മയക്കുവെടി വച്ചു പോലീസ് പിടിച്ചുകൊണ്ടുപോയി എന്ന് വൈകാതെ എംവി ഗോവിന്ദന്‍ പറഞ്ഞ് ന്യായീകരണ തൊഴിലാളി സഖാക്കളെ തെറ്റിദ്ധരിപ്പിക്കുമായിരിക്കും. എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി ദിവ്യ പോലീസ് കസ്റ്റഡിയിലായത് ഭയങ്കരമൊരു നാടകമായിരുന്നു.

സര്‍ക്കാരിന്റെ കല്‍പന തൊണ്ട വിഴുങ്ങാതെ വിഴുങ്ങുന്ന കേരള പോലീസിന്റെ അടിമത്തം കാണുമ്പോള്‍ കേരളം ലജ്ജിച്ചു തലതാഴ്ത്തുകയാണ്. ഐപിഎസും കാക്കിയുമൊക്കെ പിണറായിക്ക് അടിയറവ് വച്ചവരോട് അരിയാഹാരം ഉണ്ണുന്ന മലയാളി മനുഷ്യര്‍ക്ക് നാണക്കേടു മാത്രമേയുള്ളു. കണ്ണപുരം പോലീസാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തതുപോലും. പിന്നീട് അറിയുന്നു ഡ്രൈവര്‍ക്കൊപ്പം സ്റ്റേഷനിലേക്കു പോയപ്പോള്‍ പോലീസ് വണ്ടി തടഞ്ഞ് ദിവ്യയെ പിടികൂടിയെന്നാണ്. വഴിയില്‍ വണ്ടിതടഞ്ഞ കേരള പോലീസ് താലപ്പൊലിയും പൂച്ചെണ്ടും ഷാളും കരുതിവച്ചിരുന്നോ എന്നേ അറിയേണ്ടതുള്ളു.

തലശ്ശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ദിവ്യ പിടിയിലായത്. എ.ഡി.എം മരിച്ച് പതിനാലാം ദിവസമാണ് ദിവ്യ കസ്റ്റഡിയിലാവുന്നത്. അതുവരെ വീട്ടിലോ പാര്‍ട്ടി ഗ്രാമത്തിലോ ദിവ്യ സുഖവാസത്തിലായിരുന്നുവെന്ന് തീര്‍ച്ചയാണ്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ദിവ്യയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നേരത്തെ കണ്ടെത്തിയിരുന്നു. പക്ഷെ ഗതികേടുകൊണ്ടു പിടിക്കാന്‍ പറ്റിയില്ലെന്നാണ് പോലീസിലെ പുങ്കവന്‍മാര്‍ പറയുന്നത്. അപാരം ഇവരുടെ തൊലിക്കട്ടിയെന്നേ കേരളത്തിനു പറയാനുള്ളു.  

ദിവ്യയ്ക്ക് കോടതി ജാമ്യം നിഷേധിച്ചതോടെ ഗതികേടുമൂലം  അറസ്റ്റു ചെയ്യുക മാത്രമായിരുന്നു പോലീസിനു  മുന്നിലെ മാര്‍ഗം. ദിവ്യയും പോലീസും തമ്മില്‍ നടത്തിയ ആശയവിനിമയം പുറത്തുവന്നാല്‍ കേരളം ലജ്ജിച്ചു തല താഴ്‌ത്തേണ്ടിവന്നേക്കാം. കോടതിവിധിക്ക് പിന്നാലെ ഇവരുടെ വീട്ടില്‍ പോലീസ് എത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ ദിവ്യ പയ്യന്നൂരിലാണുള്ളതെന്ന വിവരവും പുറത്തുവന്നിരുന്നു. ചേലക്കര, പാലക്കാട്, വയനാട് ഉപതിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ സാഹചര്യത്തില്‍ ഇനിയും കീഴടങ്ങല്‍ നീട്ടിക്കൊണ്ട് പോവുന്നത് സര്‍ക്കാരിന് തിരിച്ചടിയാവുമെന്ന് കണ്ടതോടെയാണ് ദിവ്യയ്‌ക്കെതിരേ നടപടിയെടുക്കാന്‍ പോലീസ് നിര്‍ബന്ധിതമായതെന്നു വ്യക്തമാണ്.

കഴിഞ്ഞ  മാസം 15നായിരുന്നു പത്തനംതിട്ട മലയാലപ്പുഴ താഴംകാരുവള്ളില്‍ നവീന്‍ ബാബുവിനെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കണൂരില്‍ നിന്ന് സ്ഥലംമാറ്റം ലഭിച്ച് ചൊവ്വാഴ്ച പത്തനംതിട്ടയില്‍ ചുമതലയേല്‍ക്കാനിരിക്കെയാണ് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ശ്രീകണ്ഠാപുരത്തിനടുത്ത് നിടുവാലൂര്‍ ചേരന്മൂലയില്‍ പെട്രോള്‍ പമ്പ് അനുവദിക്കുന്നതിന് നിരാക്ഷേപപത്രം നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ പി പി ദിവ്യ ആരോപണം ഉന്നയിച്ചിരുന്നു.

വേദിയില്‍ പരസ്യമായി നടത്തിയ ആക്ഷേപമാണ് ആത്മഹത്യയിലേക്ക് വഴി തെളിച്ചത്. തലേന്ന് കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തില്‍ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ആത്മഹത്യ പ്രേരണ വകുപ്പ് ചുമത്തി കേസെടുത്തതിനെ തുടര്‍ന്ന് പി.പി. ദിവ്യ ഒളിവില്‍ പോവുകയായിരുന്നു. ദിവ്യയെ കസ്റ്റഡിയിലെടുത്ത പൊലീസ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്. മെഡിക്കല്‍ പരിശോധനക്ക് ശേഷം ദിവ്യയെ കോടതിയില്‍ ഹാജരാക്കിയാലും രോഗം നടിച്ചും ക്ഷീണം നടിച്ച ദിവ്യതാരം ആശുപത്രിയില്‍ ചേക്കാറാനാണ് സാധ്യതയേറെയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് നിലപാട് പാടില്ലെന്ന് പ്രധാനമന്ത്രി  (20 minutes ago)

അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തര  (30 minutes ago)

ബസുകളുടെ തത്സമയ യാത്രാവിവരങ്ങളാണ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ...  (49 minutes ago)

റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കറുമായി കൂടിക്കാ  (1 hour ago)

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (1 hour ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (2 hours ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (2 hours ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (3 hours ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (10 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (10 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (10 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (11 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (11 hours ago)

Malayali Vartha Recommends