ഇനി അവൻ സംസാരിക്കട്ടെ!! ഹാഷ്മിയെ ചൊറിയാൻ വന്ന ലക്ഷ്മി പത്മയെ വലിച്ച് കീറി ഒട്ടിച്ച് ആയിശ

രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനോട് ചില ചോദ്യങ്ങൾ.. രൂക്ഷവിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തകയായ ലക്ഷ്മി പത്മ. സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെയാണ് പ്രതികരണം..
പോസ്റ്റ് ഇങ്ങനെ
മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ 24 മാധ്യമപ്രവർത്തകൻ ഹാഷ്മി താജ് ഇബ്രാഹിം ചോദിക്കാതെപോയ ചില ചോദ്യങ്ങൾ …സമാഹരിക്കാതെ പോയ തെളിവുകൾ
1.മൂന്നാമത്തെ പരാതിക്കാരിയിൽ നിന്നും സാമ്പത്തികവും സമ്മാനങ്ങളും സ്വീകരിച്ചില്ല എങ്കിൽ അവർ നടത്തിയിരിക്കുന്ന ബാങ്ക് ട്രാൻസ്ഫറുകളും ഓൺ ലൈൻ പേർച്ചസുകളും കൊറിയർ ഡിറ്റൈലുകളും എങ്ങനെ ആണ് രാഹുൽ മാങ്കൂട്ടത്തിന്റെ പേരിലേക്ക് ആകുന്നത്.കോടതിസമക്ഷമുള്ള തെളിവുകൾ ആണ്ഞാനിവിടെ പോസ്റ്റ് ചെയ്യുന്നത്
2.അതിജീവിതകൾക്കെതിരെ ദുർബല വാദമുഖങ്ങൾ ഉയർത്താൻ ഒരു മടിയും കാണിക്കാത്ത രാഹുൽ എന്തുകൊണ്ടാണ് ഗർഭഛിദ്രം അടക്കമുള്ള ഗുരുതര പരാതികളെ കുറിച്ച് മിണ്ടാത്തത് ?
3.തനിക്ക് ഉത്തരം ഇല്ലാത്ത കാര്യങ്ങൾ വരുമ്പോൾ അവയല്ലാം കോടതിയുടെ പരിഗണനയിൽ അല്ലേ എന്ന് ഉരുളുന്ന രാഹുൽ കോടതിയുടെ പരിഗണനയിൽ തെളിവുകൾ ആയി ഇരിക്കുന്ന ചാറ്റുകളെ പറ്റി തെറ്റിദ്ധാരണ ജനകമായ കാര്യങ്ങൾ പറയുന്നത് എങ്ങനെ?
4.പാലക്കാട്കാരി അല്ലാത്ത മൂന്നാം പരാതിക്കാരിയെ എന്തിന് രാഹുൽ ഫ്ലാറ്റ് വാങ്ങലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബിൽ ടെക് ഗ്രൂപ്പുമായി സംസാരിക്കാൻ ചുമതലപ്പെടുത്തണം?
5.തന്റെ ഫ്ലാറ്റിലേക്ക് വരുന്നത് സേഫ് ആണെന്ന് കരുതിയാണ് മൂന്നാം പരാതിക്കാരി അവിടേക്ക് വരാമെന്ന് ഏറ്റതെങ്കിൽ എന്തിനാണ് അവർ അവരുടെ സുഹൃത്തിനെയും രാഹുലിന്റെ സുഹൃത്തായ ഫെനിയെയും ഒപ്പം കൂട്ടണം എന്ന് ഈ ചാറ്റുകളിൽ പറയുന്നത്?(കോടതിയിൽ തെളിവായിരിക്കുന്ന ചാറ്റ് ന്റെ സ്ക്രീൻ ഷോട്ട് താഴെ)
6.പരാതിപ്പെട്ട മൂന്ന് പേരുമായും ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധമെന്ന് രാഹുൽ പറയുമ്പോഴും ഒരു രാഷ്ട്രീയ നേതാവിന് ഒരേ സമയം ഇതെങ്ങനെ സാധ്യമാകുമെന്ന ധാർമികമായ ചോദ്യം? ( ഈ കേസുകൾ നേരാംവണ്ണം പഠിച്ചെങ്കിൽ ഹാഷ്മിക്ക് അതിന് ആകുമായിരുന്നു )
അത്യന്തം നിഷ്ഠൂരമായ ലൈംഗിക അതിക്രമങ്ങൾ മാധ്യമമേഖലയിൽ തന്നെയുള്ള മറ്റ് സ്ത്രീകൾക്കെതിരെ ഉണ്ടായി എന്നറിഞ്ഞിട്ടും(ഇതുവരെയും പ്രാതിപ്പെടാത്തവർ)അവയിലെക്കൊന്നും പരോക്ഷമായ ഒരു ചോദ്യമുന പോലും ഹാഷ്മിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തത് എന്ത് കൊണ്ടാണ്?
അതിജീവിതകൾ (പരാതിയുമായി എത്തിയവരും അല്ലാത്തവരും)സൈബർ ഇടങ്ങളിലും അല്ലാതെയും നേരിടുന്ന ആക്രമണങ്ങൾ നേരിട്ടറിയാവുന്ന ഹാഷ്മി..അവരൊക്കെ മരണക്കയത്തിലേക്ക് പോകാതെ പിടിച്ചു നിൽക്കുന്നതിന്റെ അധ്വാനം കുറെ ഒക്കെ മനസിലാക്കിയ ഹാഷ്മി അവരുടെയെല്ലാം ചങ്ക് തകരുമെന്ന് നല്ല ഉറപ്പുണ്ടായിട്ടും ഇങ്ങനെ ഒരു വേട്ടക്കാരന് സ്പേസ് ഒരുക്കും മുമ്പ് മിനിമം ഹോം വർക്ക് ചെയ്യണമായിരുന്നു.ശ്വാസമെടുക്കാതെ നിങ്ങൾ നടത്തുന്ന ധാർമിക പ്രസംഗങ്ങളിൽ കുറച്ചെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ മുറിവേറ്റ ഈ മനുഷ്യരെക്കൂടി ഒന്ന് കേൾക്കണമായിരുന്നു.
അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ, അവയിൽ ചിലത് ഇങ്ങനെ
Ayisha Hamna- ജാമ്യ പരിഗണനയിരിക്കുന്ന ഒരു കേസിലെ സുപ്രധാന കാര്യങ്ങളിൽ മറുപടി പറയുകയോ അതിനെപ്പറ്റി എന്തെങ്കിലും പരാമർശം നടത്തുകയോ ചെയ്താൽ അദ്ദേഹത്തിൻറെ ജാമ്യം . റദ്ദാക്കുമെന്ന് കേവലം പ്ലസ് ടു കാരിയായ എനിക്കറിയാം.. പിന്നെ ചേച്ചിക്ക് എന്താണ് രാഹുലിനോട് ഇത്ര വിരോധം അതേപോലെ ഒരുപാട് അതിജീവിതകൾ ഉണ്ടെങ്കിൽ പരാതി കൊടുക്കാൻ പറയും മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുക്കാൻ സാധിക്കുന്ന കാര്യമല്ലേ നിങ്ങൾ അത് ചെയ്യൂ അല്ലാതെ പബ്ലിക് പ്ലാറ്റ്ഫോമിൽ വന്ന് ഇങ്ങനെ പറയുകയല്ല ചെയ്യേണ്ടത്.. അതേപോലെ അദ്ദേഹം പരാമർശിച്ച റിനി ആൻ ജോർജ് ഹണി ഭാസ്കർ എം എ ഷാനവാസ് ഇവരുടെ കാര്യങ്ങളൊന്നും എന്താ ചർച്ച ചെയ്യാത്തത് ഈ ആരോപണങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമായി പറയുന്നു അതുപോലെ കളക്ടർ മുൻ എംപിയുടെ മകൾ ഇതിനെക്കുറിച്ച് അദ്ദേഹം വ്യക്തമായി പറയുന്നുണ്ട് അതിൻറെ കൂടെ തന്നെ രണ്ടാം പരാതിയിലെ വ്യക്തമായ കാര്യങ്ങളും പറയുന്നു. ഒന്നാം പരാതിക്കാരിയുടെ കേസ് ഹൈക്കോടതിയിൽ നിൽക്കുന്നതുകൊണ്ട് അദ്ദേഹത്തിന് അതിൽ കൂടുതൽ ഒന്നും പറയാൻ പറ്റില്ല....
5,6 മാസം ആയി വലിച്ച് കീറി ഒട്ടിക്കുന്നില്ലേ അവനെ അവന് പറയൻ ഉള്ളത് കൂടി ജനം അറിയട്ടെ...pine. ബഹുമാനപ്പെട്ട കോടതി തന്നെ ഇതിലൊന്നും റേപ്പ് നിലനിൽക്കില്ലെന്ന് പറയുന്നു പിന്നെ എങ്ങനെയാണ് അദ്ദേഹം ബലാത്സംഗ വീരൻ ആവുന്നത് അത് പറഞ്ഞു തരാമോ.
കോടതി മുന്നിൽ നിൽക്കുന്ന കേസിലെ സുപ്രധാന തെളിവുകൾ നിങ്ങളുടെ കയ്യിൽ എങ്ങനെ കിട്ടി....???? എനിക്ക് അറിയില്ലാ അറിയാത്തത് കൊണ്ട് ചോദിക്കുന്ന നമ്മുക്ക് കോടതിയിൽ നിന്നും ഇങ്ങനെ കിട്ടുമോ.... കോടതിയുടെ പരിഗണനയുള്ള കേസിന്റെ പ്രധാനപ്പെട്ട തെളിവുകൾ സമൂഹമാധ്യമങ്ങളിലൂടെ . പ്രചരിപ്പിക്കാൻ പാടുണ്ടോ...???
(നമ്മുടെ പാപങ്ങൾ നമ്മുടെ കുട്ടികളുടെ മേലെ വരുമെന്ന് ഒരു പഴമൊഴി ഉണ്ട് കള്ളം വിറ്റ് ജീവിക്കുന്നവർ ഇതിൽ ആരാണെങ്കിലും ഒന്ന് alojichoo... അവനവൻ്റെ കർമ്മ ഫലം അടുത്ത തലമുറയ്ക്ക് കിട്ടാതെ ഇരിക്കട്ടെ)
മറ്റൊരു കമന്റ് ചേച്ചി എന്തിനു വേണ്ടി ആണ് ഇതൊക്കെ പറയുന്നത് അതും ഒരു PR വർക്ക് അല്ലെ... ഇവിടെ നീതി ന്യായ വ്യവസ്ഥകൾ ഉണ്ട് അവർ പൊട്ടന്മാർ ആയിട്ട് അവിടെ ഇരിക്കുന്നത് അല്ല.. അപ്പോൾ നിങ്ങൾ മാപ്രകൾ അവരെക്കാൾ വലിയവർ ആകുന്നത് ആരോ ഉന്തി വിട്ടത് എഴുന്നള്ളിക്കാൻ അല്ലെ... ഇതിലും വലിയ എത്രയോ കാര്യം കേരളത്തിൽ നടക്കുന്നു അതിൽ ഒന്നും നിങ്ങൾ വായ തുറക്കാത്തത് നിങ്ങളെ ആരോ ബന്ധിച്ചിരുന്നു എന്നുള്ളത് അല്ലെ... രാഹുൽ തെറ്റ് ചെയ്തു എങ്കിൽ ഇവിടുത്തെ നീതി വ്യവസ്ഥ ശിക്ഷിക്കും... നിങ്ങൾക്ക് അതിന് യാതൊരു യോഗ്യത ഇല്ല
..Faisal Ibrahim Mohd രാഹുൽ മാങ്കൂട്ടത്തിൽ ശരിയാണോ തെറ്റാണോ എന്നതല്ല വിഷയം.രാഹുലിനെ കുറ്റവാളി ആയി ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ വിധിച്ചിട്ടുമില്ല.വിധി പറയുന്ന ദിവസം വരെ അയാൾ കുറ്റാരോപിതൻ മാത്രമാണ്.വ്യക്തിപരമായി രാഹുൽ മാങ്കൂട്ടത്തിൽ ഒരു തെറ്റാണ് എന്ന അഭിപ്രായം ഉണ്ട് താനും..!!
രാഹുലിന്റെ അഭിമുഖം നടത്തിയതിന്റെ പേരിൽ ഹാഷ്മിയോട് റെസ്‌പെക്ട് തോന്നുകയല്ല മറിച്ച് ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയ്ക്ക് രാഹുലിന് ജനങ്ങളോട് പറയാനുള്ളത് ജനങ്ങൾക്ക് മുന്നിലെത്തിക്കുക എന്ന ധർമ്മം നിർവഹിച്ചതിന് ഒരു കയ്യടി ഉണ്ട്..!!
രാഹുൽ എന്നല്ല ഏത് കുറ്റാരോപിതനും അതിപ്പോൾ ആണായാലും പെണ്ണായാലും ഞാനായാലും നിങ്ങളായാലും അയാളുടെ അല്ലെങ്കിൽ അവളുടെ ഭാഗം ജനങ്ങൾക്ക് മുന്നിൽ പറയാനൊരു സ്‌പേസ് ഒരിക്കലെങ്കിലും ഇവിടെ മാധ്യമങ്ങൾ നൽകുന്നു എന്നത് നല്ല കാര്യം തന്നെയാണ്..!!
സംവാദത്തിൽ എവിടെയും രാഹുലിന്റെ ഭാഗം നിന്ന് കൊണ്ട് സംസാരിക്കാത്ത സ്ഥിതിക്ക് ഹാഷ്മി വിമർശനം അർഹിക്കുന്നില്ല ഈ കാര്യത്തിൽ...!!
അതേ സമയം അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞത്: ഫ്‌ലാറ്റ് വാങ്ങി നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടു എന്ന ആരോപണം തെറ്റാണെന്നാണ് രാഹുല്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഒരു ബില്‍ഡര്‍ തനിക്ക് നല്‍കിയ ഡിസ്‌കൗണ്ട് നിരക്കിനെക്കുറിച്ച് അന്വേഷിക്കാന്‍ സുഹൃത്തെന്ന നിലയില്‍ പരാതിക്കാരിയോട് ആവശ്യപ്പെടുകയാണ് ചെയ്തത്. ആ സംഭാഷണത്തിന്റെ മുകളിലെയും താഴെയും ഉള്ള മെസ്സേജുകള്‍ പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടും. താന്‍ ലോണ്‍ എടുത്ത് സ്വന്തം പണം ഉപയോഗിച്ചാണ് ഫ്‌ലാറ്റ് വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നത്. വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുമ്പോള്‍ വലിയ ഫ്‌ലാറ്റ് വേണമെന്ന് അവര്‍ തന്നെ പറയുന്ന ചാറ്റുകള്‍ പുറത്തുവിട്ടാല്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതി നിലനില്‍ക്കില്ലെന്നും രാഹുല്‍ ചുണ്ടിക്കാട്ടി. ചെരുപ്പ്, സണ്‍സ്‌ക്രീന്‍ ലോഷന്‍ തുടങ്ങിയവ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടു എന്ന പരാതികളെയും രാഹുല്‍ പരിഹസിച്ചുരിന്നു. ഒരു ചെരുപ്പിന്റെ ലിങ്ക് അവര്‍ അയച്ചു തരികയും പിന്നീട് താന്‍ അത് സ്വന്തം പണം നല്‍കി വാങ്ങുകയുമാണ് ചെയ്തത്. ഇത്തരം നിസ്സാരമായ കാര്യങ്ങള്‍ വലിയ ആരോപണങ്ങളായി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ പരാതികളില്‍ പറയുന്നതിനേക്കാള്‍ വലിയ സത്യങ്ങള്‍ കോടതിയിലൂടെ പുറത്തുവരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അഭിമുഖത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























