ആ കാര്യത്തിൽ എനിക്ക് പിഴച്ചു; ഇത്രയും കാലം മൗനം പാലിച്ചത് ആ ഒരൊറ്റ കാരണത്താൽ; ജയിലിൽ കിടക്കരുതെന്നത് എന്റെ വാശിയായിരുന്നു; തുറന്നടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ

ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ട്വൻ്റി ഫോർ ന്യൂസ് ചാനലിൽ മാധ്യമപ്രവർത്തകൻ ഹാഷ്മി താജ് ഇബ്രാഹിം നടത്തിയ അഭിമുഖത്തിൽ എന്തുകൊണ്ട് വിവാദങ്ങളോട് നേരത്തെ പ്രതികരിച്ചില്ല എന്നതിന് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നൽകുന്ന മറുപടി ശ്രദ്ധേയം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;-
ഈ കാര്യത്തിൽ സംസാരിക്കാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. ഞാനായി തന്നെ വിഷയത്തിൽ സംസാരിച്ചു തുടങ്ങുന്നത് ശരിയല്ല. അപ്പുറത്ത് നിൽക്കുന്ന ആൾക്കാർ പറഞ്ഞതെല്ലാം വൈകാരികമായി കേട്ട ഒരു വ്യക്തിയാണ് താൻ. അവർ ആദ്യം പറയട്ടെ എന്ന് തന്നെയായിരുന്നു താൻ കരുതിയത്. അവർ പറഞ്ഞത് വിശ്വസിക്കാനാണ് താൻ ആഗ്രഹിച്ചത് അവർ പറഞ്ഞതിനു ശേഷം മാത്രമേ ഞാൻ സംസാരിക്കുകയുള്ളൂ എന്ന് തീരുമാനിച്ചത് അതിന്റെ അടിസ്ഥാനത്തിലാണ്.
അതുകൊണ്ടാണ് താൻ ഇത്രയും കാലം മൗനം പാലിച്ചത്. തനിക്ക് ഒരിടത്തും പിഴച്ചിട്ടില്ല. താൻ അവർ സംസാരിക്കട്ടെ എന്ന് കരുതി മിണ്ടാതിരുന്നിടത്ത് എനിക്ക് ചെറുതായി പിഴച്ചു.എന്റെ ജീവിതത്തിൽ ഒരു ചിരി എങ്കിലും കടന്നു പോയവരെ ഒരുകാലത്തും അവർ എന്നോട് എത്ര ദ്രോഹം ചെയ്താലും അവരെ വേദനിപ്പിക്കില്ല എന്നത് എന്റെ ഒരു ശൈലിയാണ്. ഈ ദിവസങ്ങളിൽ അസത്യങ്ങളുടെ വലിയൊരു ഘോഷയാത്രയാണ് ഉണ്ടായിരിക്കുന്നത്.
ധാർമികതയ്ക്ക് ഉപരി വ്യക്തിപരമായ ബന്ധങ്ങൾക്ക് വലിയ മൂല്യം നൽകുന്ന വ്യക്തിയാണ് താൻ. വ്യക്തിപരമായിട്ട് ഒരുപാട് ബന്ധങ്ങൾ ഉള്ള ആളാണ് അവരെ എന്നിൽ നിന്നും തെറ്റിപ്പോയാൽ അവരെപ്പറ്റി പറഞ്ഞു നടക്കുന്ന സ്വഭാവം എനിക്കില്ല. അതുകൊണ്ടുതന്നെ അവർ ആദ്യം പറയട്ടെ എന്നാണ് താൻ കരുതിയത്. എന്തുകൊണ്ട് ഓഗസ്റ്റിൽ ഈ ആരോപണങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ താൻ പ്രതികരിച്ചില്ല എന്നതിന് രാഹുൽ നൽകുന്ന മറുപടി ഇപ്രകാരമാണ്. അന്ന് താൻ പ്രതികരിച്ചിരുന്നെങ്കിൽ ആ വിഷയങ്ങൾ അവിടെ കഴിയുമായിരുന്നു പക്ഷേ എതിർവശത്ത് നിൽക്കുന്ന ആളുകൾ തന്നോട് പറഞ്ഞ ചില കാര്യങ്ങളുണ്ട്.
അവർ പറഞ്ഞ കാര്യങ്ങൾ അത് അങ്ങനെയല്ല എന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു എങ്കിൽ പോലും ഞാൻ കരുതിയത് അവർ പറയട്ടെ എന്നായിരുന്നു. അവർ പറഞ്ഞതിനുശേഷം മാത്രം താൻ പ്രതികരിക്കാം എന്നതായിരുന്നു തന്റെ ചിന്ത. എനിക്ക് വേണമെങ്കിൽ ആദ്യം തന്നെ നിയമ നടപടികളിലേക്ക് കടക്കാമായിരുന്നു പക്ഷേ താനത് ചെയ്തില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ പറഞ്ഞു.
ഈ സർക്കാറിന്റെ കാലത്ത് ഏറ്റവും കൂടുതൽ അതികം ജയിലിൽ കിടന്നിട്ടുള്ള ഒരാളാണ് താൻ. എന്നെക്കാൾ കൂടുതൽ ജയിലിൽ കിടന്നിട്ടുള്ള ഒരു വ്യക്തി ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ജയിലിൽ എനിക്ക് ഒരു പേടിയല്ല എന്നെ പേടിപ്പെടുത്തുന്ന ഒരു കാര്യമല്ല. നിലവിൽ തനിക്കെതിരെ ഉണ്ടായ ആരോപണങ്ങൾ ഇത്തരത്തിലുള്ള ബലാത്സംഗം പരാതികൾ ഇതിന്റെ പേരിൽ ജയിലിൽ താൻ പോകില്ല എന്ന് താൻ ആഗ്രഹിച്ചിരുന്നു താൻ ഉറപ്പിച്ചിരുന്നു. കാരണം ജയിലിൽ പോകേണ്ട തെറ്റ് ഞാൻ ചെയ്തിട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.
https://www.facebook.com/Malayalivartha























