പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുക തന്നെ ചെയ്യും; വടി വച്ച് അടിച്ചെന്ന് പറഞ്ഞത് അസംബന്ധമാണ്; നിയമസഭയിൽ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

നിയമസഭയില്‍ പല രീതിയിലുള്ള പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സഭയില്‍ ചാടിക്കയറിയെന്നാണ് പാര്‍ലമെന്ററികര്യ മന്ത്രി പറഞ്ഞത്. എന്നാൽ ഞങ്ങള്‍ ചാടിക്കയറിയതേയുള്ളൂ. കമ്പ്യൂട്ടര്‍ വലിച്ചെറിഞ്ഞില്ലല്ലോ. സ്പീക്കറുടെ കസേര തഴേയ്ക്ക് വലിച്ചെറിഞ്ഞ ആളെയും ഒപ്പമിരുത്തിയാണ് എങ്ങനെ നിയമസഭയില്‍ പെരുമാറണമെന്ന് മന്ത്രിമാര്‍ ഞങ്ങള്‍ക്ക് ക്ലാസെടുക്കുന്നത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുക തന്നെ ചെയ്യും. ടൈഡല്‍ 7 എന്ന ബോംബെയിലെ പി.ആര്‍ ഏജന്‍സിക്ക് കോടികള്‍ നല്‍കി.
കൊണ്ടു വന്നാണല്ലോ മുഖ്യമന്ത്രി പ്രചരണം നടത്തിയത്. സുനില്‍ കനഗോലു കോണ്‍ഗ്രസ് അംഗമാണ്. അദ്ദേഹം രാജ്യത്ത് എല്ലായിടത്തും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിക്കാറുണ്ട്. കേരളത്തില്‍ യു.ഡി.എഫ് ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് പരിപാടികള്‍ തീരുമാനിക്കുന്നത്. നിയമസഭയില്‍ സമരം ചെയ്യാന്‍ കനഗോലുവിന്റെ ഉപദേശം വേണോ? ആസൂത്രിതമായി ഒരു വ്യക്തിയെ അധിക്ഷേപിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു .
കനകോലു എന്നൊക്കെ പറയുന്ന മന്ത്രിയാണ് അദ്ദേഹത്തെ അധിക്ഷേപിച്ചെന്നു പറയുന്നത്. മന്ത്രി രാജീവ് എന്നെക്കുറിച്ച് അദ്ദേഹത്തിന്റെ മനസിലുള്ള കാര്യങ്ങളൊക്കെ ഇന്ന് പറഞ്ഞു. ചിലര്‍ക്ക് ചിലരെ ഇഷ്ടമാകില്ലല്ലോ. ഉള്ളിലുള്ള വ്യക്തിപരമായ വിരോധമൊക്കെ അറിയാതെ പുറത്തു വന്നു.
ചീഫ് ജസ്റ്റിസ് ബാലിയെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ സമരം സംഘടിപ്പിച്ചത് പി. രാജീവായിരുന്നു. ഒരു മന്ത്രിയുടെ വകുപ്പ് മാറി പറഞ്ഞതിന് എന്റെ സമനില തെറ്റി, ഭ്രാന്താണ് എന്നാണ് പറഞ്ഞത്. എത്രമാത്രം വിരോധവും ശത്രുതയും ഉണ്ടെന്നാണ് അവിടെ കാണിച്ചത്. കാരണം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കുറെക്കാലമായി എന്നെ ലക്ഷ്യമിടുകയാണ്. അത് ഞാന്‍ ആസ്വദിക്കുകയാണ്. എല്ലാവരും എന്നെ സഹായിക്കാന്‍ ഇറങ്ങിയാല്‍ ഞാന്‍ എന്തു ചെയ്യും? സി.പി.എമ്മിലെ രണ്ടാം നിര മുഴുവന്‍ മുഖ്യമന്ത്രിക്ക് പഠിക്കുകയാണെന്ന് വേണമെങ്കില്‍ എനിക്കും പറയാമല്ലോ. പക്ഷെ പറഞ്ഞില്ല. എന്നെ ഇത്രയും ഭയപ്പെടുന്നുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. വടി വച്ച് അടിച്ചെന്ന് പറഞ്ഞത് അസംബന്ധമാണ്.
സ്പീക്കര്‍ കണ്ടില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. സ്പീക്കറുടെ ചേംമ്പറില്‍ വിളിച്ച് ചര്‍ച്ച ചെയ്യേണ്ട ഒരു സാഹചര്യവും ഉണ്ടായില്ലെന്നാണ് സ്പീക്കര്‍ ഇന്നലെ പറഞ്ഞത്. മുഖ്യമന്ത്രിയെ ഭയന്നാണ് ചര്‍ച്ചയ്ക്ക് വിളിക്കാത്തത്. ചര്‍ച്ച ചെയ്യാന്‍ ഗൗരവമുള്ള ഒരു കുഴപ്പവും ഇല്ലെന്നാണ് സ്പീക്കര്‍ പറഞ്ഞത്. എന്നിട്ടാണ് ഇന്ന് മാറ്റിപ്പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha


























