കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ വലിയ മുന്നേറ്റം സാധ്യമാക്കിയ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കിയ സർക്കാരാണ് എൽ ഡി ഫ് സർക്കാർ; ഔട്ടർ റിംഗ് റോഡിനു അടിയന്തിരമായി അനുമതി നൽകണം; കേന്ദ്രത്തിന് കത്തയക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഔട്ടർ റിംഗ് റോഡിനു അടിയന്തിരമായി അനുമതി നൽകണം എന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് , ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിനു വീണ്ടും കത്തയക്കുമെന്നും മന്ത്രി പറഞ്ഞു . നിയമസഭയില്‍ വി.ജോയി എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇക്കാര്യം അറിയിച്ചത്. കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ വലിയ മുന്നേറ്റം സാധ്യമാക്കിയ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കിയ സർക്കാരാണ് എൽ ഡി ഫ് സർക്കാർ. അതിന്റെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു.
വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നത്തോടെ കേരളത്തിൽ പ്രത്യേകിച്ചും തെക്കൻ കേരളത്തിൽ സാധ്യമാകാൻ പോകുന്ന വികസന വിപ്ലവം മുന്നിൽ കണ്ട് ദീർഘവീക്ഷണത്തോടെ ആവിഷ്കരിച്ച പദ്ധതി ആണ് വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിംഗ് റോഡ്. വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള ചരക്കു നീക്കം വേഗത്തിലാക്കാനും അതിന്റെ ഭാഗമായി സാധ്യമാക്കാൻ ഇടയുള്ള വ്യവസായ - വ്യാപാര മുന്നേറ്റങ്ങൾക്ക് വേഗം പകരാനും ഉള്ള പദ്ധതി എന്ന നിലയിൽ ആണ് ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിൽ ഉള്ള ldf സർക്കാർ ഈ പദ്ധതിയെ സമീപിച്ചത് എന്നും മന്ത്രി പറഞ്ഞു .
ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിന് മുന്നിൽ പദ്ധതി നിർദേശം മുന്നോട്ടുവെക്കുകയും ഔട്ടർ റിംഗ് റോഡ് ദേശീയപാത പദ്ധതിയായി നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു. 28.04.2018-ല്‍ ബഹു. മുഖ്യമന്ത്രി, ബഹുമാനപ്പെട്ട കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പദ്ധതി ദേശീയപാത അതോറിറ്റി ഏറ്റെടുക്കുന്നതിനു തത്വത്തിൽ തീരുമാനിച്ചു.
കേന്ദ്രം ആവശ്യപ്പെട്ടത് അനുസരിച്ച് സംസ്ഥാനത്തിന്റെ ധനപരമായ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കുവാൻ സംസ്ഥാന സർക്കാരും തീരുമാനിച്ചു. പദ്ധതിക്ക് കേന്ദ്രഉപരിതല ഗതാഗത വകുപ്പിന്റെ അംഗീകാരം ലഭിക്കുന്നതിന് തുടർന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇടപെടലുകൾ നടത്തികൊണ്ടിരുന്നു. കേരളത്തിന്റെ തുടർച്ചയായ ആവശ്യം അംഗീകരിച്ച് nhai, അലൈൻമെന്റിന് അന്തിമ രൂപം നൽകി. ഇതേ തുടർന്ന് സംസ്ഥാനത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനം എടുത്തുവെന്നും മന്ത്രി പറഞ്ഞു ..
https://www.facebook.com/Malayalivartha

























