വീട്, വെള്ളം, വെളിച്ചം തുടങ്ങിയ വിഷയങ്ങളിൽ നേരിടുന്ന പ്രയാസങ്ങൾ പ്രദേശവാസികൾ സ്ഥാനാർത്ഥിയോട് പങ്കുവെച്ചു; അടിസ്ഥാന സൗകര്യ വികസനം പോലും എങ്ങുമെത്തിക്കാൻ സാധിക്കാതെ പോയ ഭരണത്തെ തുറന്നുകാട്ടി എൻ ഡി എ സ്ഥാനാർത്ഥി വി. മുരളീധരൻ

കേരളത്തിലെ IT ഹബ് ആയ കഴക്കൂട്ടത്തിന്റെ സാധ്യതകൾ ഒന്നുംതന്നെ മണ്ഡലത്തിലെ മുൻകാല പ്രതിനിധികൾ കണ്ടില്ലെന്നത് ഉയർത്തിക്കാട്ടിയാണ് BJP - NDA സ്ഥാനാർത്ഥി വി. മുരളീധരൻ പ്രചാരണം ആരംഭിച്ചതും മുന്നോട്ട് കൊണ്ട് പോകുന്നതും.
അടിസ്ഥാന സൗകര്യ വികസനം പോലും എങ്ങുമെത്തിക്കാൻ സാധിക്കാതെ പോയ ഭരണത്തെ തുറന്നുകാട്ടിയാണ് സ്ഥാനാർത്ഥിയുടെ അവസാന ലാപ്പിലെ പ്രചാരണവും പുരോഗമിക്കുന്നത്. പൗണ്ട് കടവ് ഉന്നതിയിലെ അന്തേവാസികളെ സന്ദർശിച്ചായിരുന്നു വെള്ളിയാഴ്ചയിലെ വി.മുരളീധരന്റെ പ്രചാരണ തുടക്കം.
കട്ടൻചായയും നാട്ടുവർത്തമാനവും എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി കുടുംബങ്ങളാണ് പങ്കെടുത്തത്. വീട്, വെള്ളം, വെളിച്ചം തുടങ്ങിയ വിഷയങ്ങളിൽ നേരിടുന്ന പ്രയാസങ്ങൾ പ്രദേശവാസികൾ സ്ഥാനാർത്ഥിയോട് പങ്കുവെച്ചു. ബിജെപിക്ക് അവസരം ലഭിച്ചാൽ പരിഹാരം ഉറപ്പെന്ന് വി.മുരളീധരൻ പറഞ്ഞു.
സ്ഥാനാർത്ഥിയുടെ പൗഡിക്കോണം, ചേങ്കോട്ടുകോണം മേഖല പര്യടനവും വെള്ളിയാഴ്ച നടന്നു. പുല്ലാനിവിള ലൂഥിനാർ ചർച്ചിലും മണ്ണന്തല കുറുങ്കളം ദേവി ക്ഷേത്രത്തിലും വി. മുരളീധരൻ വെള്ളിയാഴ്ച എൻഡിഎ സ്ഥാനാർത്ഥി സന്ദർശനം നടത്തി.
https://www.facebook.com/Malayalivartha























