ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എന്തൊക്കെ ചെയ്യണമെന്ന നിര്‍ദ്ദേശങ്ങളും ഗവേഷണതുല്യമായ പ്രവര്‍ത്തനങ്ങളും നടത്തി നല്ല തയാറെടുപ്പോടെയാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്; ഒരു വിശ്വാസ്യതയുമില്ലാത്ത സർവ്വെകളാണ് പുറത്ത് വരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തട്ടിക്കൂട്ടിയ സര്‍വെകളാണ് പുറത്തുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . ഭൂരിഭാഗവും പെയ്ഡ് സര്‍വെകളാണ്. ഒരു വിശ്വാസ്യതയുമില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്തും ഇതു തന്നെയായിരുന്നു. പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠന്‍ മൂന്നാം സ്ഥാനത്ത് പോകുമെന്നാണ് സര്‍വെയില്‍ പറഞ്ഞത്. രണ്ടു തവണയായി അദ്ദേഹം എം.പിയാണ് ഇത്തവണ 85000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2019-ല്‍ ഹൈബി ഈഡന്‍ പരാജയപ്പെടുമെന്നും പി രാജീവ് വിജയിക്കുമെന്നും പറഞ്ഞു.
160000 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഷാഫി പറമ്പില്‍ വടകരയില്‍ തോറ്റു പോകുമെന്ന് പറഞ്ഞു. 125000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷാഫി വിജയിച്ചത്. ഈ സര്‍വെകളില്‍ പലതും തട്ടിക്കൂട്ടിയതാണ്. അതിലൊന്നും ജനവികാരം പ്രതിഫലിക്കുന്നില്ല. ജനവികാരം കൃത്യമാണ്. എല്ലാ തിരഞ്ഞെടുപ്പുകളിലും ഞങ്ങള്‍ മുന്‍കൂട്ടി പറഞ്ഞിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനിടെ ഒരു തിരഞ്ഞെടുപ്പുകളിലും ഞങ്ങള്‍ പറഞ്ഞത് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിട്ടില്ല. ഈ തിരഞ്ഞെടുപ്പിലും നൂറിലധികം സീറ്റുകളുമായി ഐക്യജനാധിപത്യ മുന്നണി അധികാരത്തിലേക്ക് തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു. .
ഇപ്പോള്‍ ഒപ്പത്തിനൊപ്പമാണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിക്കുന്നത്. വലിയ മാര്‍ജിന്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുണ്ട്. 125 നിയോജക മണ്ഡലങ്ങളിലും പുതുയുഗയാത്രയുമായി പോയി. അതിന് മുന്‍പ് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ ജില്ലകളിലും പോയി. കഴിഞ്ഞ ആറു മാസത്തിനിടെ എല്ലാ ജില്ലകളിലും പോയിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ നിയോജകമണ്ഡലങ്ങളിലും രണ്ടും മൂന്നു തവണ പോയി. ജനവികാരം സര്‍ക്കാരിനെതിരെ അതിശക്തമായി നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. .
ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എന്തൊക്കെ ചെയ്യണമെന്ന നിര്‍ദ്ദേശങ്ങളും ഗവേഷണതുല്യമായ പ്രവര്‍ത്തനങ്ങളും നടത്തി നല്ല തയാറെടുപ്പോടെയാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എവിടെയെല്ലാം സര്‍ക്കാര്‍ പരാജയപ്പെട്ടോ അവിടെയെല്ലാം കേരളത്തെ കൈപിടിച്ച് എഴുന്നേല്‍പ്പിക്കാനുള്ള ബദല്‍ പദ്ധതികളുമായാണ് യു.ഡി.എഫ് വരുന്നത്. സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റി കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റാനുള്ള പദ്ധതിയും യു.ഡി.എഫിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എയര്‍പോര്‍ട്ടുകളെ കൂട്ടിയിണക്കിയുള്ളഏവിയേഷന്‍ പദ്ധതിയും യു.ഡി.എഫ് അവതരിപ്പിച്ചിട്ടുണ്ട്. പതിനായിരം സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള തൊഴില്‍ പദ്ധതിയും ഇന്ദിര ഗ്യാരണ്ടിയും ഉള്‍പ്പെടെ സമഗ്രമായ തയാറെടുപ്പോടെയാണ് യു.ഡി.എഫ് വരുന്നത്. ഈ സര്‍ക്കാര്‍ തുടരാന്‍ പാടില്ലെന്നും അവരെ താഴെയിറക്കണമെന്നും യു.ഡി.എഫ് സര്‍ക്കാര്‍ ഇവര്‍ പരാജയപ്പെട്ട സ്ഥാനത്ത് വിജയിക്കുമെന്നും ജനങ്ങള്‍ക്ക് നല്ല വിശ്വാസമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ നൂറിലധികം സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























