ഷാർജ എയര്‍പ്പോര്‍ട്ടില്‍ നിന്നും കാല്‍ നടയായി റാസല്‍ ഖൈമക്ക്; പതിനഞ്ച് വർഷം കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് നാട്ടിലെ ബാധ്യതകള്‍ എല്ലാം തീര്‍ത്തപ്പോൾ ബാക്കിയായത് മേജര്‍ ആക്‌സിഡന്റില്‍ ശരീരത്തിന്റെ മിക്ക സ്ഥലത്തുമുള്ള സ്റ്റീല്‍ റോഡുകള്‍; വിവാഹ സ്വപ്‍നം പോലും പാതിവഴിയിൽ ഇല്ലാതായി ജീവിതം തന്നെ കൈവിട്ടുപോയി: ഒരു പക്ഷെ ആരും തിരിഞ്ഞു നോക്കിയില്ലായിരുന്നുവെങ്കിൽ ആ മരുഭൂമിയില്‍ എവിടെയെങ്കിലും തൊണ്ട വറ്റി വീണുപോകാമായിരുന്നു ആ 44കാരൻ...
നാട്ടിലെ ബാധ്യതകള്‍ എല്ലാം തീര്‍ത്ത് സ്വന്തം ജീവിതം തന്നെ കൈവിട്ടുപോയ ഒരു പ്രവാസി മലയാളിയുടെ ജീവിതക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഫാസില്‍ മൂസ എന്നയാളാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജീവിതം തന്നെ നഷ്ടപ്പെട്ട മലയാളിയുടെ കഥ പറയുന്നത്.
ഫേസ്ബുക്ക് കുറിപ്പിങ്ങനെ;
വെള്ളിയാഴ്ച്ച രാവിലെ പത്തുമണി ..... എമിറേറ്റ്‌സ് റോഡ് വഴി ഖസബ് ഒമാനിലേക്കുള്ള പതിവ് യാത്ര യിലായിരുന്നു ഞാന്‍.. വെള്ളിയാഴ്ച്ച ആയത് കാരണം റോഡ് ഏറെ കുറെ വിജനമാണു , ഷാര്‍ജ്ജയുടെ അതിരും കടന്ന് അജ്മാന്‍ ഭാഗത്ത് എത്തിക്കാണും ഒരാള്‍ വഴിഅരികില്‍ കൂടി നടന്നു കൊണ്ട് എല്ലാ വണ്ടികള്‍ക്കും കൈകാണിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു, ഞാന്‍ ഹോണ്‍ മുഴക്കി അയാളുടെ ശ്രദ്ധക്ഷണിച്ചു കുറച്ച് മുന്നോട്ട് വണ്ടി ഒതുക്കി നിര്‍ത്തി,
അയാള്‍ ഓടിവന്ന് വണ്ടിയില്‍ കയറി, വണ്ടിയില്‍ നിന്നുമുള്ള മലയാളപാട്ട് കേട്ടുകൊണ്ടായിരിക്കാം വെള്ളമുണ്ടോ എന്ന് എന്നൊട് മലയാളത്തില്‍ ചോദിച്ചു , ഞാന്‍ വെള്ളം നല്‍കി , സംസാരത്തില്‍ നിന്നും മലയാളിയാണു തിരുവനന്തപുരമാണു സ്ഥലം റാസല്‍ഖൈമക്കാണു പോവേണ്ടത് എന്നൊക്കെ മനസ്സിലാക്കി , കയ്യില്‍ ഒരു മൊബെയില്‍ ഫോണു പോലും ഇല്ല , ഇയാള്‍ ഈ വിജനമായ സ്ഥലത്ത് എങിനെ വന്ന് പെട്ടു എന്ന അന്വേഷണം എന്റെ കണ്ണില്‍ കണ്ണീര്‍ പടര്‍ത്തി ...
ഈ നാല്‍പത്തിനാലുകാരന്‍ 15 വര്‍ഷമായി പ്രവാസിയാണ്, രണ്ടു സഹോദരിമാരെ കെട്ടിച്ചയച്ച കടംവീട്ടി വരുന്നതിനിടയില്‍ സ്വന്തം വിവാഹം സ്വപ്നം മാത്രമായി ഒതുങ്ങി, ഇടക്ക് ജോലി സ്ഥലത്തുനിന്നും ഉണ്ടായ ഒരു മേജര്‍ ആക്‌സിഡന്റില്‍ ശരീരത്തിന്റെ മിക്ക സ്ഥലത്തും സ്റ്റീല്‍ റോഡുകള്‍ സ്ഥാനം പിടിച്ചു, പിന്നീട് ഭാരിച്ച ജോലി ഒന്നും ചെയ്യാനാകാതെ ഒരു കംബനിയില്‍ പ്ലംബറായി ജോലി ചെയ്യുകയായിരുന്നു, അവിടേയുള്ള ജോലി നഷ്ടപ്പെട്ട് വിസ കാന്‍സല്‍ ചെയ്തു നാട്ടിലേക്ക് മടങ്ങാന്‍ നേരം കയ്യില്‍ ബാക്കി യുള്ള തുക പലിശക്കാര്‍ വീതിച്ചപ്പോള്‍ ഭാക്കിയായത് ഇന്ത്യയുടെ ആയിരം രൂപയും നാട്ടിലെ കൊടുക്കാന്‍ ഭാക്കിയുള്ള രണ്ടര ലക്ഷം രൂപയുടെ കടക്കാരുടെ പേരടങ്ങിയ ലിസ്റ്റും ,
എന്നാല്‍ നാട്ടില്‍ എത്താനുള്ള വഴിയും ഷാർജ എയര്‍പ്പോര്‍ട്ടില്‍ പോയപ്പോള്‍ അയാളുടെ മുന്നില്‍ അടഞാണു കണ്ടത്, കാരണം ജോലി ചെയ്ത കംബനിയുടെ ഒരു ഫൈന്‍ അടച്ചാല്‍ മാത്രമെ യാത്ര അനുവദിക്കുകയുള്ളൂ എന്ന് പറഞ്ഞു എമിഗ്രേഷന്‍ ഇയാളെ തിരിച്ചയച്ചു, അങ്ങിനെ ഷാര്‍ജ്ജ എയര്‍പ്പോര്‍ട്ടില്‍ നിന്നും കാല്‍ നടയായി റാസല്‍ ഖൈമക്ക് പോകുമ്പോൾ 28 കിമി ഓളം പിന്നിട്ടപ്പോഴാണു എന്റെ ശ്രദ്ധയില്‍ പെടുന്നത് ,
രാത്രി മുതല്‍ ആഹാരം ഒന്നും കഴിക്കാത്ത ക്ഷീണം അയാളില്‍ കാണാമായിരുന്നു, ഒരു പക്ഷെ ആരും തിരിഞ്ഞു നോക്കിയില്ലെങ്കില്‍ ആ മരുഭൂമിയില്‍ എവിടെയെങ്കിലും തൊണ്ട വറ്റി വീണുപോകുമായിരുന്ന ഒരു യുവാവ്, കയ്യില്‍ കുറച്ച് കശു വെച്ച് കൊടുത്തപ്പോള്‍ ആദ്യം നിരസിച്ചുകൊണ്ടു പറഞ്ഞു എനിക്ക് ഭക്ഷണം മാത്രം മതി കാശു വേണ്ടാന്ന്, പിന്നീട് നിര്‍ബന്ധിച്ചപ്പോഴാണു സ്വീകരിച്ചത്.
ഇതുമൊരു ഗള്‍ഫ് കാരന്റെ കഥയാണു, നാം കാണുന്ന പളപളപ്പുകള്‍ക്കിടയില്‍ ജീവിക്കുന്ന ജന്മങ്ങള്‍, ഇവരും നമ്മുടെ കൂടപ്പിറപ്പുകളാണു, ഇങ്ങിനെയുള്ളവരെ കാണുംബഴാണു നമുക്ക് ദൈവം നല്‍കിയ മഹത്തായ അനുഗ്രഹങ്ങളെ പറ്റി നാം ശ്രദ്ധാലുവാകുക.
റാസല്‍ ഖൈമയില്‍ കൂടെ ജോലി ചെയ്ത ആളുടെ അടുത്ത് കൊണ്ട് ചെന്നാക്കിയപ്പോള്‍ ആ രണ്ടു കണ്ണും നിറഞ്ഞൊഴുകി, ഒന്നും പറയാതെ നടന്നകന്നു...
https://www.facebook.com/Malayalivartha