ശിശുസംരക്ഷണത്തിന് പഴുതില്ലാത്ത ബാലാവകാശ നിയമവുമായി യൂ എ ഇ
യൂ എ ഇയിൽ കുട്ടികളുടെ സംരക്ഷണവും അവകാശവും ലക്ഷ്യമിട്ട് പഴുതില്ലാത്ത ബാലാവകാശ നിയമത്തിന് രൂപം നൽകി. പ്രായപൂർത്തിയാകാത്ത കുട്ടികളെക്കൊണ്ട് ജോലിയെടുപ്പിക്കൽ, കുട്ടികളെ ദുരുപയോഗം ചെയ്യൽ എന്നിവയടക്കം 23 വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് യു.എഇ മന്ത്രിസഭ ബാലാവകാശ നിയമത്തിൽ കർശന നിബന്ധന ഏർപ്പെടുത്തി പരിഷ്കരിച്ചിരിക്കുന്നത്.
കുടുംബത്തിന് കുട്ടികളോടുള്ള ഉത്തരവാദിത്തങ്ങളും ഇതിൽ ഉൾപെടും. ജോലിയെടുപ്പിക്കുന്നത് നിയമം കര്‍ശനമായി വിലക്കുന്നുണ്ട്.
15 ന് വയസിന് മുകളിലുള്ള കുട്ടികള്‍ തൊഴിലെടുക്കാന്‍ ആരോഗ്യമുള്ളവരാണെന്ന് രണ്ട് മന്ത്രാലയങ്ങള്‍ സാക്ഷ്യപ്പെടുത്തിയാലേ ജോലിക്ക് നിയോഗിക്കാവൂ. കുട്ടികള്‍ക്കെതിരായ അതിക്രമം റിപ്പോര്‍ട്ട് ചെയ്യുന്നതിന് സ്കൂളുകളെയും സ്കൂള്‍ അധികൃതരെയും ഉള്‍പ്പെടുത്തി പ്രത്യേക റിപ്പോര്‍ട്ടിങ് സംവിധാനത്തിന് രൂപം നല്‍കി.
യു.എ.ഇയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍, ടെലിവിഷന്‍ പരിപാടികള്‍ എന്നിവ കുട്ടികള്‍ക്ക് കാണാന്‍ യോഗ്യതയുള്ളതാണെന്ന് പ്രത്യേകം രേഖപ്പെടുത്തണെന്നും നിയമം അനുശാസിക്കുന്നു. യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആൽ മക്തൂമാണ് ഉത്തരവ് ഇറക്കിയയിരിക്കുന്നത് . കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ വിവരങ്ങള്‍ പ്രത്യേകം സൂക്ഷിക്കാനും നിയമത്തില്‍ നിര്‍ദേശമുണ്ട്.
ട്ടു വയസുകാരിയായ യുഎഇ ബാലിക വദീമ പിതാവിന്റെയും കാമുകിയുടെയും ക്രൂര മർദനത്തിനിടെ മരിക്കാനിടയായതിനെ തുടർന്നാണ് ശിശുസംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവന്നത്. തുടർന്ന്, നിയമത്തിന് ‘വദീമ ലോ’ എന്ന് നാമകരണം ചെയ്യുകയായിരുന്നു. ശിശുസംരക്ഷണ നിയമം ലംഘിക്കുന്നവർക്ക് പത്തു ലക്ഷം ദിർഹം പിഴയും പത്തു വർഷം തടവുമാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.
https://www.facebook.com/Malayalivartha