Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓപ്പറേഷൻ സിന്ദൂർ.. ഇന്ത്യൻ വ്യോമസേന തകർത്ത പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ഭീകരകേന്ദ്രത്തിന്റെ പുനർനിർമാണം..രഹസ്യാന്വേഷണ ഏജൻസികൾ തയാറാക്കിയ റിപ്പോർട്ട്..


അതിക്രൂരമായ മർദ്ദനത്തിന്റെ വാർത്ത.. രണ്ട് യുവാക്കള്‍ അതി ക്രൂര പീഡനത്തിനിരയായത്..മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു പീഡനം..ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കി..


നാളെ ആര്യാടന്‍ വലതുകാല്‍ വച്ച് സഭയില്‍ കയറും; രാഹുൽ ഇപ്പോൾ ഇ സാഹചര്യത്തിൽ സഭയിലെത്തിയാൽ..രാഹുലിനേറ്റ മുറിവിൽ ഭരണപക്ഷം വീണ്ടും കുത്തി നോവിപ്പിക്കും..ബോംബ് സതീശന്റെ നെഞ്ചിൽ..


കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്..പ്രസവിച്ചാൽ മാത്രം അമ്മയാകുമോ..നവജാത ശിശുവിന്റെ നെറ്റിയില്‍ നിന്നും രക്തം വരുന്നതും തൊണ്ടയില്‍ നിന്ന് ടിഷ്യു പേപ്പറും കണ്ടെത്തി.


ജെന്‍സണെ ആലോചിച്ച് ജീവിക്കുന്നില്ലത്രേ... അവള്‍ നന്ദിയില്ലാത്തവളായി മാറി: ഇൻബോക്‌സിലേക്ക് വരുന്ന വെറുപ്പുളവാക്കുന്ന മെസ്സേജുകളുടെ ലിങ്ക് സുഹൃത്തിനയച്ച് ശ്രുതി...

പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കാനാകില്ലെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ചൗബ; പ്രവാസികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നേരത്തെ തന്നെ കേരളം സജ്ജീകരിച്ചു, എന്നിട്ടുംവീണ്ടും കേന്ദ്രം തീരുമാനം മാറ്റുന്നു?

26 APRIL 2020 11:29 AM IST
മലയാളി വാര്‍ത്ത

പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷം പകർന്ന തീരുമാനമാണ് കേന്ദ്രസർക്കാർ ഇന്നലെ വ്യക്തമാക്കിയത്. എന്നാൽ പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കാനാകില്ലെന്ന് ഇന്നലെ ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ചൗബ വ്യക്തമാക്കിയിരിക്കുകയാണ്. ലോകത്തിന്റെ നാനാ ഭാഗത്തു നിന്ന് ഒരേ സമയം ഇന്ത്യക്കാരെ കൊണ്ടു വരുന്നത് സങ്കീർണമായ പ്രക്രിയയാണെന്നും ഇതിനായി വിശദമായ പ്രാരംഭ പ്രവർത്തനങ്ങൾ വേണമെന്നുമാണ് കേന്ദ്ര നിലപാട് എന്നത്. അതുകൊണ്ട് തന്നെ ഗള്‍ഫ്, യൂറോപ്പ് അടക്കമുള്ള സ്ഥലങ്ങളില്‍ യാത്രികരായും തൊഴിലിന്റെ ഭാഗമായും കുടുങ്ങിപ്പോയ പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിനുള്ള തീരുമാനത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ ഉടനെ നീങ്ങുകയില്ല എന്നതും ഇതിലൂടെ വ്യക്തമാക്കുകയാണ്.

പ്രവാസികളെ കൊണ്ടു വരുമ്പോള്‍ താമസിപ്പിക്കണം. രോഗ ചികിത്സ സൗകര്യങ്ങള്‍ വേണം. ഒന്നിച്ച് ഒരു ലക്ഷം പേര്‍ എത്തുന്നുവെന്ന് കരുതിയാല്‍ അതിനുള്ള സൗകര്യങ്ങള്‍ കേരളമൊഴികെ അധികം സംസ്ഥാനങ്ങള്‍ പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ ഉടനെ പ്രവാസികളെ കൊണ്ടു വരാനാകില്ല എന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. പ്രവാസികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നേരത്തെ തന്നെ കേരളം സജ്ജീകരിച്ചുവെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ വരുത്തിയ വീഴ്ചയുടെ പേരില്‍ കേരളീയരായ പ്രവാസികളുടേയും അവരുടെ കുടുംബാംഗങ്ങളുടേയുപം നാട്ടുകാരുടേയും കാത്തിരിപ്പിന് പരിഹാരമില്ലാതെയായി.

അതേസമയം, ലോക്ക് ഡൗണിനു ശേഷം പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിൽ തീരുമാനമെടുക്കുന്നതിന് മുൻപ് സംസ്ഥാനങ്ങളുടെ കർമ്മ പദ്ധതികളിൽ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. എന്തൊക്കെ തയ്യാറെടുപ്പുകൾ സ്വീകരിച്ചെന്ന് വ്യക്തമാക്കണം. യാത്രക്കാരുടെ മുൻഗണനാ ക്രമം, വിമാനത്താവളങ്ങളിലെ പരിശോധന, ക്വാറന്റൈൻ സൗകര്യം, വാഹനങ്ങളിൽ കൊണ്ടുപോകൽ തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത തേടിയത്. ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, വിസിറ്റിംഗ് വിസയുള്ളവർ, കൊവിഡ് ബാധിക്കാത്തവർ എന്ന രീതിയിൽ ആദ്യ ബാച്ചുകളിൽ മുൻഗണന നൽകണമെന്നാണ് നിർദ്ദേശം.ചീഫ് സെക്രട്ടറിമാരുടെയും ഡി.ജി.പിമാരുടെയും യോഗത്തിൽ കുടിയേറ്റ തൊഴിലാളികളുടെ വിഷയവും ചർച്ചയായി. കുടിയേറ്റ തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിൽ തിരിച്ചെത്തിക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് മഹാരാഷ്‌ട്ര ആവശ്യപ്പെട്ടു. സ്വന്തം നാട്ടുകാരെ തിരിച്ചു കൊണ്ടുവരാൻ തയ്യാറാണെന്ന് ഉത്തർപ്രദേശ് അറിയിച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തുന്നതിന് മുന്നോടിയായാണ് കാബിനറ്റ് സെക്രട്ടറി യോഗം വിളിച്ചത്.

പ്രവാസികളെ കൊണ്ടു വരാന്‍ തീരുമാനം ഉണ്ടായാലും ഒന്നിച്ച് മുഴുവന്‍ ആളുകളേയും കൊണ്ടു വരാനാകില്ലയെന്ന് സൂചിപ്പിക്കപ്പെട്ടു. മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനമായി ഇതു മാറും. പ്രവാസികളുടെ വരവ് ഉടനെയില്ലാത്തതിനാല്‍ ഓരോ രാജ്യങ്ങളിലായി കുടുങ്ങിയവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ അവിടെ ഏര്‍പ്പെടുത്തുന്നതിനാവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉടനെ പ്രാധാന്യം കൊടുക്കുക. അതേ സമയം മടങ്ങിയെത്തുന്നവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ മറ്റു സംസ്ഥാനങ്ങള്‍ നിര്‍ബന്ധിതരാകും.

പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ ഉണ്ടാകേണ്ട ക്രമീകരണങ്ങളും സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തുന്നതില്‍ ചില സംസ്ഥാനങ്ങള്‍ നടപടി പൂര്‍ത്തീകരിക്കാത്തതാണ് കേന്ദ്ര തീരുമാനം വൈകുന്നതിന് പ്രധാനകാരണം. കേരളം നേരത്തെ തന്നെ വളരെ വ്യക്തമായ പദ്ധതി തയ്യാറാക്കി സജ്ജീകരണങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി കഴിഞ്ഞിരുന്നു. പക്ഷേ കേരളത്തിനു മാത്രമായി അനുമതി നല്‍കാന്‍ കഴിയുകയില്ല. രാജ്യത്ത് എല്ലായിടത്തും ഈ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം തീരുമാനമെടുക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നത്.

ഉദ്യോസ്ഥതല ചര്‍ച്ചയില്‍ പ്രവാസികളുടെ മടങ്ങിവരവ് തീരുമാനമായില്ലെങ്കിലും തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചര്‍ചയില്‍ കേരളത്തിന് പ്രവാസികളെ മടക്കി കൊണഅടു വരുന്ന കാര്യം സ്വന്തം ഉത്തരവാദത്തില്‍ നടപ്പാക്കുന്നതിന് അനുമതി തേടാവുന്നതാണ്. ലോക് ഡൗണ്‍ അച്ചടക്കം ലംഘിച്ചുകൊണ്ട് ഡല്‍ഹിയിലും ഹരിയാനയിലുമായി കുടുങ്ങിപ്പോയ ഉത്തര്‍പ്രദേശുകാരെ വാഹനങ്ങളില്‍ കൂട്ടത്തോടെ മടക്കി കൊണ്ടു പോകുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതൃകയില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന മലയാളി പ്രവാസികളെ സംസ്ഥാന സര്‍ക്കാരിന് മടക്കി കൊണ്ടുവരാവുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈലാടുംകുന്നില്‍ മുത്തച്ഛനെ കൊച്ചുമകന്‍ കുത്തിക്കൊലപ്പെടുത്തി കൊച്ചുമകന്‍  (2 hours ago)

ധനകാര്യ സ്ഥാപനങ്ങളും ജപ്തി ചെയ്യുന്നത് ഒഴിവാക്കാനുള്ള നിയമം ഉള്‍പ്പെടെ എട്ടു ബില്ലുകള്‍ അവതരിപ്പിക്കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി  (2 hours ago)

ഗവേഷണ പ്രബന്ധത്തില്‍ നിലപാട് ആവര്‍ത്തിച്ച് വീണാ ജോര്‍ജ്  (2 hours ago)

ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ കണ്ണില്‍ പശ തേച്ച് സഹപാഠികള്‍  (4 hours ago)

14കാരിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയില്‍  (4 hours ago)

നീന്തല്‍ കുളത്തിലെ വെള്ളം മൂക്കില്‍ കയറിയതാണ് 17കാരന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതിന് കാരണം  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് വീക്ഷണത്തില്‍ ലേഖനം  (5 hours ago)

റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു  (5 hours ago)

റണ്‍വേ അവസാനിക്കാറായിട്ടും പറന്നുയരാന്‍ കഴിയാതെ ഇന്‍ഡിഗോ വിമാനം 'എമര്‍ജന്‍സി ബ്രേക്കിട്ട്' പൈലറ്റ്  (6 hours ago)

ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍  (6 hours ago)

പുതിയ തുടക്കവുമായി ബേസില്‍ ജോസഫ്  (6 hours ago)

വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി; കാലതാമസം വരുത്തുന്ന നടപടിക്രമങ്ങള്‍ ഒഴിവാക്കി അടിയന്തര നടപടി സ്വീകരിക്കാന്‍ സാധ്യമാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍ എന്ന് വനം  (7 hours ago)

കണ്ണൂരില്‍ ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി  (7 hours ago)

സംഘപ്രസ്ഥാനത്തിന് മലയാളക്കരയില്‍ അടിത്തറപാകിയ നേതാക്കന്മാരില്‍ ഒരാളായിരുന്നു പി.പി. മുകുന്ദന്‍; പി.പി. മുകുന്ദന്‍ അനുസ്മരണ സമ്മേളനത്തിൽ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്  (7 hours ago)

ജനങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയെ കൊണ്ട് നിയമസഭയില്‍ മറുപടി പറയിക്കുമെന്ന് വി ഡി സതീശന്‍  (7 hours ago)

Malayali Vartha Recommends