Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കാനാകില്ലെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ചൗബ; പ്രവാസികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നേരത്തെ തന്നെ കേരളം സജ്ജീകരിച്ചു, എന്നിട്ടുംവീണ്ടും കേന്ദ്രം തീരുമാനം മാറ്റുന്നു?

26 APRIL 2020 11:29 AM IST
മലയാളി വാര്‍ത്ത

പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷം പകർന്ന തീരുമാനമാണ് കേന്ദ്രസർക്കാർ ഇന്നലെ വ്യക്തമാക്കിയത്. എന്നാൽ പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കാനാകില്ലെന്ന് ഇന്നലെ ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ചൗബ വ്യക്തമാക്കിയിരിക്കുകയാണ്. ലോകത്തിന്റെ നാനാ ഭാഗത്തു നിന്ന് ഒരേ സമയം ഇന്ത്യക്കാരെ കൊണ്ടു വരുന്നത് സങ്കീർണമായ പ്രക്രിയയാണെന്നും ഇതിനായി വിശദമായ പ്രാരംഭ പ്രവർത്തനങ്ങൾ വേണമെന്നുമാണ് കേന്ദ്ര നിലപാട് എന്നത്. അതുകൊണ്ട് തന്നെ ഗള്‍ഫ്, യൂറോപ്പ് അടക്കമുള്ള സ്ഥലങ്ങളില്‍ യാത്രികരായും തൊഴിലിന്റെ ഭാഗമായും കുടുങ്ങിപ്പോയ പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിനുള്ള തീരുമാനത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ ഉടനെ നീങ്ങുകയില്ല എന്നതും ഇതിലൂടെ വ്യക്തമാക്കുകയാണ്.

പ്രവാസികളെ കൊണ്ടു വരുമ്പോള്‍ താമസിപ്പിക്കണം. രോഗ ചികിത്സ സൗകര്യങ്ങള്‍ വേണം. ഒന്നിച്ച് ഒരു ലക്ഷം പേര്‍ എത്തുന്നുവെന്ന് കരുതിയാല്‍ അതിനുള്ള സൗകര്യങ്ങള്‍ കേരളമൊഴികെ അധികം സംസ്ഥാനങ്ങള്‍ പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ ഉടനെ പ്രവാസികളെ കൊണ്ടു വരാനാകില്ല എന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. പ്രവാസികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നേരത്തെ തന്നെ കേരളം സജ്ജീകരിച്ചുവെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ വരുത്തിയ വീഴ്ചയുടെ പേരില്‍ കേരളീയരായ പ്രവാസികളുടേയും അവരുടെ കുടുംബാംഗങ്ങളുടേയുപം നാട്ടുകാരുടേയും കാത്തിരിപ്പിന് പരിഹാരമില്ലാതെയായി.

അതേസമയം, ലോക്ക് ഡൗണിനു ശേഷം പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിൽ തീരുമാനമെടുക്കുന്നതിന് മുൻപ് സംസ്ഥാനങ്ങളുടെ കർമ്മ പദ്ധതികളിൽ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. എന്തൊക്കെ തയ്യാറെടുപ്പുകൾ സ്വീകരിച്ചെന്ന് വ്യക്തമാക്കണം. യാത്രക്കാരുടെ മുൻഗണനാ ക്രമം, വിമാനത്താവളങ്ങളിലെ പരിശോധന, ക്വാറന്റൈൻ സൗകര്യം, വാഹനങ്ങളിൽ കൊണ്ടുപോകൽ തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത തേടിയത്. ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, വിസിറ്റിംഗ് വിസയുള്ളവർ, കൊവിഡ് ബാധിക്കാത്തവർ എന്ന രീതിയിൽ ആദ്യ ബാച്ചുകളിൽ മുൻഗണന നൽകണമെന്നാണ് നിർദ്ദേശം.ചീഫ് സെക്രട്ടറിമാരുടെയും ഡി.ജി.പിമാരുടെയും യോഗത്തിൽ കുടിയേറ്റ തൊഴിലാളികളുടെ വിഷയവും ചർച്ചയായി. കുടിയേറ്റ തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിൽ തിരിച്ചെത്തിക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് മഹാരാഷ്‌ട്ര ആവശ്യപ്പെട്ടു. സ്വന്തം നാട്ടുകാരെ തിരിച്ചു കൊണ്ടുവരാൻ തയ്യാറാണെന്ന് ഉത്തർപ്രദേശ് അറിയിച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തുന്നതിന് മുന്നോടിയായാണ് കാബിനറ്റ് സെക്രട്ടറി യോഗം വിളിച്ചത്.

പ്രവാസികളെ കൊണ്ടു വരാന്‍ തീരുമാനം ഉണ്ടായാലും ഒന്നിച്ച് മുഴുവന്‍ ആളുകളേയും കൊണ്ടു വരാനാകില്ലയെന്ന് സൂചിപ്പിക്കപ്പെട്ടു. മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനമായി ഇതു മാറും. പ്രവാസികളുടെ വരവ് ഉടനെയില്ലാത്തതിനാല്‍ ഓരോ രാജ്യങ്ങളിലായി കുടുങ്ങിയവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ അവിടെ ഏര്‍പ്പെടുത്തുന്നതിനാവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉടനെ പ്രാധാന്യം കൊടുക്കുക. അതേ സമയം മടങ്ങിയെത്തുന്നവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ മറ്റു സംസ്ഥാനങ്ങള്‍ നിര്‍ബന്ധിതരാകും.

പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ ഉണ്ടാകേണ്ട ക്രമീകരണങ്ങളും സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തുന്നതില്‍ ചില സംസ്ഥാനങ്ങള്‍ നടപടി പൂര്‍ത്തീകരിക്കാത്തതാണ് കേന്ദ്ര തീരുമാനം വൈകുന്നതിന് പ്രധാനകാരണം. കേരളം നേരത്തെ തന്നെ വളരെ വ്യക്തമായ പദ്ധതി തയ്യാറാക്കി സജ്ജീകരണങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി കഴിഞ്ഞിരുന്നു. പക്ഷേ കേരളത്തിനു മാത്രമായി അനുമതി നല്‍കാന്‍ കഴിയുകയില്ല. രാജ്യത്ത് എല്ലായിടത്തും ഈ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം തീരുമാനമെടുക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നത്.

ഉദ്യോസ്ഥതല ചര്‍ച്ചയില്‍ പ്രവാസികളുടെ മടങ്ങിവരവ് തീരുമാനമായില്ലെങ്കിലും തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചര്‍ചയില്‍ കേരളത്തിന് പ്രവാസികളെ മടക്കി കൊണഅടു വരുന്ന കാര്യം സ്വന്തം ഉത്തരവാദത്തില്‍ നടപ്പാക്കുന്നതിന് അനുമതി തേടാവുന്നതാണ്. ലോക് ഡൗണ്‍ അച്ചടക്കം ലംഘിച്ചുകൊണ്ട് ഡല്‍ഹിയിലും ഹരിയാനയിലുമായി കുടുങ്ങിപ്പോയ ഉത്തര്‍പ്രദേശുകാരെ വാഹനങ്ങളില്‍ കൂട്ടത്തോടെ മടക്കി കൊണ്ടു പോകുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതൃകയില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന മലയാളി പ്രവാസികളെ സംസ്ഥാന സര്‍ക്കാരിന് മടക്കി കൊണ്ടുവരാവുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends