Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓപ്പറേഷൻ സിന്ദൂർ.. ഇന്ത്യൻ വ്യോമസേന തകർത്ത പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ഭീകരകേന്ദ്രത്തിന്റെ പുനർനിർമാണം..രഹസ്യാന്വേഷണ ഏജൻസികൾ തയാറാക്കിയ റിപ്പോർട്ട്..


അതിക്രൂരമായ മർദ്ദനത്തിന്റെ വാർത്ത.. രണ്ട് യുവാക്കള്‍ അതി ക്രൂര പീഡനത്തിനിരയായത്..മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു പീഡനം..ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കി..


നാളെ ആര്യാടന്‍ വലതുകാല്‍ വച്ച് സഭയില്‍ കയറും; രാഹുൽ ഇപ്പോൾ ഇ സാഹചര്യത്തിൽ സഭയിലെത്തിയാൽ..രാഹുലിനേറ്റ മുറിവിൽ ഭരണപക്ഷം വീണ്ടും കുത്തി നോവിപ്പിക്കും..ബോംബ് സതീശന്റെ നെഞ്ചിൽ..


കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്..പ്രസവിച്ചാൽ മാത്രം അമ്മയാകുമോ..നവജാത ശിശുവിന്റെ നെറ്റിയില്‍ നിന്നും രക്തം വരുന്നതും തൊണ്ടയില്‍ നിന്ന് ടിഷ്യു പേപ്പറും കണ്ടെത്തി.


ജെന്‍സണെ ആലോചിച്ച് ജീവിക്കുന്നില്ലത്രേ... അവള്‍ നന്ദിയില്ലാത്തവളായി മാറി: ഇൻബോക്‌സിലേക്ക് വരുന്ന വെറുപ്പുളവാക്കുന്ന മെസ്സേജുകളുടെ ലിങ്ക് സുഹൃത്തിനയച്ച് ശ്രുതി...

സമൂഹ മാധ്യമങ്ങളിലൂടെ ‘ഇസ്‌ലാമോഫോബിയ’ പരത്തിയതിന് യുഎഇയിൽ മൂന്ന് ഇന്ത്യക്കാർക്കെതിരെ കൂടി നടപടി...നേരിട്ടുള്ള യുദ്ധത്തിലും നിഴല്‍ യുദ്ധത്തിലും ഇന്ത്യയെ തോൽപ്പിക്കാൻ ആകാത്തതിനാൽ പാക്കിസ്ഥാൻ പുതിയൊരു യുദ്ധമുറയായി സ്വീകരിച്ച സൈബര്‍ യുദ്ധം ആണോ ഇതെന്ന സംശയവും ബലപ്പെടുന്നു

03 MAY 2020 12:43 PM IST
മലയാളി വാര്‍ത്ത

സമൂഹ മാധ്യമങ്ങളിലൂടെ ‘ഇസ്‌ലാമോഫോബിയ’ പരത്തിയതിന് യുഎഇയിൽ മൂന്ന് ഇന്ത്യക്കാർക്കെതിരെ കൂടി നടപടി. ഇസ്ലാമിനോടോ മുസ്ലിംകളോടോ കാണിക്കുന്ന മുൻ‌വിധിയേയും വിവേചനത്തേയും സൂചിപ്പിക്കുന്ന ഒരു നവ പദമാണ്‌ ഇസ്ലാമോഫോബിയ അല്ലെങ്കിൽ ഇസ്ലാംപേടി.. 2001 സെപ്റ്റംബർ 21 ലെ ട്രേഡ് സെന്റർ ആക്രമണത്തിന്‌ ശേഷം ‌ ഇത് ഒരു പൊതുപ്രയോഗമായി മാറിയിരുന്നു

ദുബായിലെ ഇറ്റാലിയൻ റസ്റ്ററന്റിൽ ഷെഫായ റാവത് രോഹിത്, ഷാർജയിലെ കമ്പനിയിൽ സ്റ്റോർകീപ്പറായ സചിൻ കിന്നിഗോളി, കമ്പനി പേരു വെളിപ്പെടുത്താത്ത കാഷ്യർ എന്നിവരെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിടുകയും നിയമ നടപടികൾക്കായി പൊലീസിന് കൈമാറുകയും ചെയ്തത് . നേരത്തെ ഒട്ടേറെ ഇന്ത്യക്കാർക്ക് ഇതുപോലെ ജോലി നഷ്ടമാവുകയും നിയമനടപടിക്ക് വിധേയരാകേണ്ടി വരികയും ചെയ്തിട്ടുണ്ട്.

അച്ചടക്ക ലംഘനത്തെ തുടർന്ന് ഷെഫ് റാവത് രോഹിതിനെ പിരിച്ചുവിട്ടതായും ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചതായും ഇറ്റാലിയൻ റസ്റ്ററന്റ് ശൃംഖല നടത്തുന്ന അസാദിയ ഗ്രൂപ്പ് വക്താവ് പറഞ്ഞു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജോലിക്ക് വരേണ്ടതില്ലെന്ന് സചിൻ കിന്നിഗോളിയെ അറിയിച്ചതായി ന്യൂമിക് ഓ ട്ടോമേഷൻ കമ്പനിയുടമയും അറിയിച്ചു. കൂടാതെ, ഇയാളുടെ ശമ്പളം കമ്പനി പിടിച്ചുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

മതപരമായ വിവേചനം പ്രകടിപ്പിക്കുന്നവരെ തങ്ങൾ ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്ന് കമ്പനികൾ വ്യക്തമാക്കി. വിശാൽ താകൂർ എന്ന പേരിലാണ് മൂന്നാമൻ ഫെയ്സ് ബുക്കിലൂടെ ഇസ് ലാമിനെതിരെ പോസ്റ്റുകൾ ഇട്ടിരുന്നതെന്ന് ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ട്രാൻസ് ഗ്വാർഡ് ഗ്രൂപ്പ് അറിയിച്ചു.

കമ്പനി നടത്തിയ അന്വേഷണത്തിൽ വിശാൽ താകൂർ തങ്ങളുടെ ജീവനക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇയാളെ ദുബായ് പൊലീസിന് കൈമാറിയതെന്നാണ് കമ്പനി അറിയിക്കുന്നത് . പിഴ, ജോലിയിൽ നിന്ന് പിരിച്ചുവിടൽ, നാടുകടത്തൽ തുടങ്ങിയ അച്ചടക്ക നടപടികളാണ് യുഎഇ സൈബർ നിയമമനുസരിച്ച് കുറ്റക്കാർക്കെതിരെ സ്വീകരിക്കുക. അതേസമയം, ട്രാൻസ് ഗ്വാർഡ് ജീവനക്കാരൻ എന്നവകാശപ്പെട്ട് പ്രകാശ് കുമാർ എന്നയാൾ ട്വിറ്ററിലൂടെ മതഅസഹിഷ്ണുത പ്രകടിപ്പിക്കുന്നുണ്ടെന്നും എന്നാൽ ഇയാൾക്ക് കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്നും അറിയിച്ചു.

അടുത്തകാലത്ത് ഇത്തരത്തിൽ ഇസ്‌ലാമോഫോബിയ പ്രചരിപ്പിച്ചതിന് ഗൾഫ് നാടുകളിൽ ഒട്ടേറെ ഇന്ത്യക്കാർക്ക് ജോലി നഷ്ടപ്പെടുകയും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ഇത്തരം പ്രവണതകളിൽ നിന്ന് മാറിനിൽക്കാൻ മുന്നറിയിപ്പ് നൽകുകയുമുണ്ടായി. ഗൾഫിലെ മറ്റു രാജ്യങ്ങളിലെ സ്ഥാനപതിമാരും ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

അതേസമയം സമൂഹ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള പാകിസ്ഥാൻ തന്ത്രമാണ് ഇതെന്ന രീതിയിലുള്ള റിപ്പോർട്ടുകളും വരുന്നുണ്ട് .നേരിട്ടുള്ള യുദ്ധത്തിലും നിഴല്‍ യുദ്ധത്തിലും ഇന്ത്യയെ തോൽപ്പിക്കാൻ ആകാത്തതിനാൽ പാക്കിസ്ഥാൻ പുതിയൊരു യുദ്ധമുറയായി സ്വീകരിച്ച സൈബര്‍ യുദ്ധം ആണോ ഇതെന്ന സംശയവും ബലപ്പെടുന്നുണ്ട്

പാക്ക് ഭീകര സംഘടനകളുടെ സഹായത്തോടെ നടക്കുന്ന ഇത്തരം പ്രവൃത്തികൾക്ക് പതാക വാഹകരായി ഗള്‍ഫിലുള്ള മലയാളികളും കേരളത്തിലുള്ള ചില നേതാക്കൾവരെയും ഉണ്ടോ എന്ന സംശയവും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ ..അറബ്, ക്രിസ്ത്യന്‍, ഹിന്ദു പേരുകളിലുള്ള വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ വിദ്വേഷപ്രചാരണം നടത്തുകയാണെന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളാണ് കണ്ടെത്തിയത്.

ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാറിനു കൈമാറിയിരിക്കുന്നത്. 'ഇസ്ലാമോഫോബിയ ഇന്‍ ഇന്ത്യ', 'ഷെയിം ഓണ്‍ മോദി', 'കയോസ് ഇന്‍ ഇന്ത്യ' തുടങ്ങിയ ട്വിറ്റര്‍ ഹാഷ് ടാഗുകളുടെ എല്ലാം ഉറവിടം പാക്കിസ്ഥാനാണെന്ന് ഉറപ്പായിട്ടുണ്ട്. മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ ആക്രമിക്കപ്പെടുന്ന തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളുമാണ് ഇത്തരം ഹാന്‍ഡിലുകള്‍ പ്രധാനമായും പുറത്ത് വിടുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ മോദി സര്‍ക്കാര്‍ വിരുദ്ധ വികാരം ജനിപ്പിക്കാനും ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ അഭിപ്രായഭിന്നത സൃഷ്ടിക്കാനുമാണ് ഇത്തരം പ്രവൃത്തിയിലൂടെ ഉദ്ദേശിക്കുന്നത് എന്നും വ്യക്തമാണ് . കേന്ദ്രം ജമ്മു കാശ്മീരിന്റെ പ്രത്യേക പദവികള്‍ എടുത്തുകളഞ്ഞപ്പോഴും കാശ്മീരില്‍ ലോക്ക്ഡൗണ്‍ കൊണ്ടുവന്നപ്പോഴും പാകിസ്ഥാന്‍ സൈബര്‍ ഇടങ്ങള്‍ വഴി രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്നു എന്നതും ഇവിടെ ഓർക്കേണ്ടതാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈലാടുംകുന്നില്‍ മുത്തച്ഛനെ കൊച്ചുമകന്‍ കുത്തിക്കൊലപ്പെടുത്തി കൊച്ചുമകന്‍  (6 hours ago)

ധനകാര്യ സ്ഥാപനങ്ങളും ജപ്തി ചെയ്യുന്നത് ഒഴിവാക്കാനുള്ള നിയമം ഉള്‍പ്പെടെ എട്ടു ബില്ലുകള്‍ അവതരിപ്പിക്കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി  (6 hours ago)

ഗവേഷണ പ്രബന്ധത്തില്‍ നിലപാട് ആവര്‍ത്തിച്ച് വീണാ ജോര്‍ജ്  (6 hours ago)

ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ കണ്ണില്‍ പശ തേച്ച് സഹപാഠികള്‍  (8 hours ago)

14കാരിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയില്‍  (8 hours ago)

നീന്തല്‍ കുളത്തിലെ വെള്ളം മൂക്കില്‍ കയറിയതാണ് 17കാരന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതിന് കാരണം  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് വീക്ഷണത്തില്‍ ലേഖനം  (9 hours ago)

റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു  (9 hours ago)

റണ്‍വേ അവസാനിക്കാറായിട്ടും പറന്നുയരാന്‍ കഴിയാതെ ഇന്‍ഡിഗോ വിമാനം 'എമര്‍ജന്‍സി ബ്രേക്കിട്ട്' പൈലറ്റ്  (10 hours ago)

ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍  (10 hours ago)

പുതിയ തുടക്കവുമായി ബേസില്‍ ജോസഫ്  (10 hours ago)

വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി; കാലതാമസം വരുത്തുന്ന നടപടിക്രമങ്ങള്‍ ഒഴിവാക്കി അടിയന്തര നടപടി സ്വീകരിക്കാന്‍ സാധ്യമാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍ എന്ന് വനം  (11 hours ago)

കണ്ണൂരില്‍ ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി  (11 hours ago)

സംഘപ്രസ്ഥാനത്തിന് മലയാളക്കരയില്‍ അടിത്തറപാകിയ നേതാക്കന്മാരില്‍ ഒരാളായിരുന്നു പി.പി. മുകുന്ദന്‍; പി.പി. മുകുന്ദന്‍ അനുസ്മരണ സമ്മേളനത്തിൽ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്  (11 hours ago)

ജനങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയെ കൊണ്ട് നിയമസഭയില്‍ മറുപടി പറയിക്കുമെന്ന് വി ഡി സതീശന്‍  (11 hours ago)

Malayali Vartha Recommends