നാളെ പ്രവാസികളുമായി കേരളത്തിൽ എത്തുക രണ്ടു വിമാനം മാത്രം; കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതനുസരിച്ച് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്താതെയാണ് വിദേശ രാജ്യങ്ങളില്‍നിന്ന് ആളുകളെ എത്തിക്കുന്നതെങ്കില്‍ അവര്‍ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

നാളെ പ്രവാസികളുമായി കേരളത്തിൽ എത്തുക രണ്ടു വിമാനം മാത്രം. കൊച്ചിയിൽ രണ്ടും കോഴിക്കോട് രണ്ടും വിമാനങ്ങൾ നാളെ എത്തുമെന്നാണ് നേരത്തെ അറിയിച്ചത്. എന്നാൽ രണ്ടു വിമാനങ്ങളുടെ യാത്ര നീട്ടിവച്ചു. കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതനുസരിച്ച് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്താതെയാണ് വിദേശ രാജ്യങ്ങളില്‍നിന്ന് ആളുകളെ എത്തിക്കുന്നതെങ്കില്‍ അവര്‍ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു എന്നാൽ ഇന്നത്തെ വാർത്ത സമ്മേളംനത്തിൽ മുഖ്യമന്റ്റ്രി പറഞ്ഞ ഒരു കാര്യമായുണ്ട് വിദേശ രാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും മടങ്ങിയെത്തുന്നവരിൽ ഗർഭിണികളെയും ചെറിയ കുട്ടികളെയും സർക്കാർ കേന്ദ്രങ്ങളിലെ ക്വാറന്റീനിൽ നിന്നും ഒഴിവാക്കും.
പ്രവാസികളുടെ മടക്കം:
കണ്ണൂർ വിമാനത്താവളത്തെ കൂടി ഇപ്പോൾ ഉൾപ്പെടുത്തിയതായി കേന്ദ്രം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾ നാളെ മുതല്‍ കേരളത്തില്‍ മടങ്ങിയെത്തുകയാണ്. അവരുടെ മടങ്ങിവരവ് സംബന്ധിച്ച നടപടിക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. സിവില്‍ വ്യയോമയാന മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള വിമാനങ്ങളിലും പ്രതിരോധ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള കപ്പലുകളിലുമാണ് പ്രവാസികള്‍ മടങ്ങിയെത്തുന്നത്. അബുദാബിയില്‍നിന്നു കൊച്ചിയിലേക്കും ദുബായില്‍നിന്നു കോഴിക്കോട്ടേക്കും രണ്ട് വിമാനങ്ങളാണ് നാളെ എത്തുന്നത്.
നാളെ പ്രവാസികളുമായി ആദ്യ വിമാനം കൊച്ചിയിലെത്തുമ്പോൾ ഇവിടെ ഒരുക്കങ്ങൾ പൂർത്തിയായെങ്കിലും ആശങ്കകളും അവ്യക്തതകളും ബാക്കിയാണ്. കേന്ദ്ര സർക്കാരിന്റെ നിർദേശവും സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനങ്ങളും തമ്മിലുള്ള അവ്യക്തതയുടെ അകലം കുറയാൻ ഇന്നു വൈകുന്നേരമെങ്കിലും ആകും. കേരളത്തിലേയ്ക്ക് എത്തുന്ന പ്രവാസികളുടെ എണ്ണത്തിൽ മുതൽ പരിശോധന നടത്തുന്ന കാര്യവും ക്വാറന്റീൻ വിഷയം വരെ അന്തിമ തീരുമാനം വരാൻ കാത്തിരിക്കുകയാണ്.
നാളെ തുടങ്ങി 13–ാം തീയതി വരെയുള്ള പത്തു വിമാനങ്ങളിലായി 2150 യാത്രക്കാർ കൊച്ചിയിൽ മാത്രം എത്തുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. അതേസമയം ഘട്ടങ്ങൾ ഇത്ര എന്ന മട്ടിലുള്ള കണക്കുകളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നായിരുന്നു ഇന്നലെ കേന്ദ്ര മന്ത്രി വി. മുരളീധരന്റെ പ്രസ്താവന. എല്ലാവരെയും കോവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരിക്കും വിമാനത്തിൽ പ്രവേശിപ്പിക്കുക എന്ന് കേന്ദ്രം പറയുമ്പോഴും, യാത്രയ്ക്ക് ഒരുങ്ങുന്ന ആരെയും ഇതുവരെ പരിശോധന നടത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് അബുദബിയിൽ നിന്ന് ലഭിക്കുന്ന വിവരം. ഇവിടെ എത്തുന്നവരുടെ രോഗ പരിശോധന ഏതു രീതിയിലായിരിക്കും എന്ന കാര്യത്തിലും ഇനിയും വ്യക്തത വരാനുണ്ട്.
വരുന്ന എല്ലാ ആളുകളെയും ക്വാറന്റീൻ ചെയ്യണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശത്തിനു വിപരീതമായി ആളുകളെ വീടുകളിൽ ക്വാറന്റീനിൽ പോകുന്നതിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ പ്രധാനമന്ത്രിക്കു കത്തയിച്ചിരുന്നു. പിന്നാലെ ഏഴു ദിവസം ക്വാറന്റീൻ എന്ന തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതു സംബന്ധിച്ച തീരുമാനം ഇന്നു വൈകുന്നേരത്തോടെയെ ഉണ്ടാകൂ. എല്ലാവരെയും കുറഞ്ഞത് 14 ദിവസം ക്വാറന്റീനിലാക്കണമെന്ന നിർദേശം നടപ്പാക്കും എന്നു തന്നെയാണ് വിലയിരുത്തൽ. ഇതിനുള്ള ഒരുക്കങ്ങളാണ് ജില്ലാ ഭരണകൂടം തകൃതിയിൽ നടത്തുന്നത്.
https://www.facebook.com/Malayalivartha























