കോഴിക്കോട് വിമാത്താവളങ്ങളിൽ സ്വർണവേട്ട; 2 ദിവസത്തിനിടെ 5 യാത്രക്കാരിൽനിന്ന് 81 ലക്ഷം രൂപയുടെ 1.559 ഗ്രാം സ്വർണവും ഇവരിൽ രണ്ടു പേരിൽനിന്ന് ഒരു ലക്ഷം രൂപയുടെ 11,000 സിഗരറ്റും എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി

തലസ്ഥാനത്ത് സ്വർണക്കടത്ത് കേസുമായുള്ള അന്വേഷണങ്ങൾ പുരോഗമിക്കവേ നിർണായക വഴിത്തിരിവുകളാണ് സംഭവിക്കുന്നത്. എന്നിരുന്നാൽ തന്നെയും വീണ്ടും അത്തരത്തിലുള്ള വാർത്തകൾ പുറത്തേക്ക് വരുന്നത് ഏറെ ഞെട്ടലോടെ തന്നെയാണ് പ്രവാസികൾ കേൾക്കുന്നത്. പലരും ചിന്തിക്കുക ഇത് ഇന്നല്ല ഇനിവരുന്ന നാളുകളിലും തുടരുക തന്നെ ചെയ്യുമെന്നതാണ്. അത്തരത്തിൽ ഒരു വാർത്തയാണ് വീണ്ടും പുറത്തേക്ക് വരുന്നത്. കോഴിക്കോട് വിമാനത്താവളത്തിൽ 2 ദിവസത്തിനിടെ 5 യാത്രക്കാരിൽനിന്ന് 81 ലക്ഷം രൂപയുടെ 1.559 ഗ്രാം സ്വർണവും ഇവരിൽ രണ്ടു പേരിൽനിന്ന് ഒരു ലക്ഷം രൂപയുടെ 11,000 സിഗരറ്റും എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയാതായി റിപ്പോർട്ട്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശി അനൂപ് ശരീരത്തിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 739 ഗ്രാം സ്വർണമാണ് കണ്ടെടുത്തത് തന്നെ.
അതോടൊപ്പം തന്നെ ഇതേ വിമാനത്തിലെത്തിയ കാസർകോട് തെക്കിൽ സ്വദേശി മജീദ് അബ്ദുൽ കാദറിൽനിന്നു വസ്ത്രത്തിൽ ഒളിപ്പിച്ച 175 ഗ്രാം സ്വർണവും ബാഗേജിൽ ഒളിപ്പിച്ച 5,000 നിരോധിത സിഗരറ്റും പിടിച്ചെടുത്തു.സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബായിൽനിന്നെത്തിയ കാസർകോട് മൂളിയാർ സ്വദേശി മുഹമ്മദ് ഫൈസൽ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച 215 ഗ്രാം സ്വർണവും ബാഗേജിൽ ഒളിപ്പിച്ച 6000 നിരോധിത സിഗരറ്റും പിടികൂടുകയുണ്ടായി.
അതേസമയം വിദേശത്തുനിന്ന് കടത്താന്‍ ശ്രമിച്ച 36 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം പിടികൂടി. മലപ്പുറം സ്വദേശി ഫാരീസിെന്റ (24) പക്കല്‍നിന്നാണ് 700 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം പിടികൂടിയത് തന്നെ. വ്യാഴാഴ്ച രാവിലെ ദുബൈയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ൈഫ്ല ദുബൈ എയര്ലൈന്സിെന്റ എഫ്.ഇസഡ് 8973ാം നമ്ബര്‍ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇദ്ദേഹം. മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ യുവാവ് ശ്രമിച്ചത്. എയര്‍ കസ്റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ ഡി. ഹരികൃഷ്ണെന്റ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ പി. രാമചന്ദ്രന്‍, യു. പുഷ്പാ, രാജീവ് രാജന്‍, സെലീന, ഇന്‍സ്പെക്ടര്‍മാരയ ഷിബു വിന്‍സെന്‍റ്, ഡി. വിശാഖ്, രാംകുമാര്‍, ബാല്‍മുകുന്ദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ കയ്യോടെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























