നാട്ടിലെത്തുന്ന പ്രവാസികൾക്കായി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നൽകി കേന്ദ്രം; നാട്ടിലെത്തി ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ഒഴിവാക്കണമെങ്കില്‍ ചെയ്യേണ്ടത്, ആഗസ്ത് രണ്ടിന് ഇറക്കിയ നിര്‍ദ്ദശങ്ങള്‍ക്കു പകരമാണ് പുതിയ ഉത്തരവ്

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കുകയുണ്ടായി. ആഗസ്ത് രണ്ടിന് ഇറക്കിയ നിര്‍ദ്ദശങ്ങള്‍ക്കു പകരമാണ് പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. നാട്ടിലെത്തി ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ഒഴിവാക്കണമെങ്കില്‍ തന്നേണ് പ്രവാസികൾ ആര്‍ടി പിസിആര്‍ ടെസ്റ്റിലൂടെ ലഭിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതാണ് പുതിയ വ്യവസ്ഥ എന്നത്. അല്ലാത്ത പക്ഷം വിമാനത്താവളത്തില്‍ നിന്ന് പുതിയ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാകേണ്ടതാണ്. ഇറങ്ങുന്ന വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് സംവിധാനമില്ലെങ്കില്‍ നെഗറ്റീവ് റിസല്‍ട്ടില്ലാതെ പോകുന്നവര്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരുന്നതായിരിക്കും.
അതേസമയം ക്വാറന്റൈന്‍ ഇളവിന് അപേക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ വിമാനം കയറുന്നതിന് 72 മണിക്കൂറിനുള്ളില്‍ ലഭിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി സമര്‍പ്പിക്കണം. www.newdelhiairport.in എന്ന പോര്‍ട്ടലിലാണ് ഈ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ്. ഇതിലൂടെ പരിശോധനാ ഫലം ഔദ്യോഗികമാണെന്ന് കാണിക്കുന്ന സത്യവാങ്മൂലവും വിമാനം കയറുന്നതിന് മുമ്പ് പൂരിപ്പിച്ച് ഓണ്‍ലൈനായി നല്‍കേണ്ടതാണ്. ഓണ്‍ലൈനായി നല്‍കാന്‍ പറ്റാത്തവര്‍ക്ക് വിമാനത്താവളത്തിലെ പ്രത്യേക കൗണ്ടറില്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനും സൗകര്യം നൽകുന്നതായിരിക്കും.
വിമാനം കയറുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ടവ;
- ആരോഗ്യ സേതു ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യണം
- രോഗലക്ഷണങ്ങളൊന്നുമില്ലാത്ത യാത്രക്കാരെ തെര്‍മല്‍ സ്‌കാനര്‍ പരിശോധനയിലൂടെ വിമാനം കയറാന്‍ അനുവദിക്കും.
-സാനിറ്റൈസര്‍, മാസ്‌ക്ക് എന്നിവ നിര്‍ബന്ധമാണ്.
- വിമാനത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സാമൂഹിക അകലം പാലിക്കണം.
ഒപ്പം യാത്രയ്ക്കിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍;
- ഓണ്‍ലൈനായി സത്യവാങ്മൂലം സമര്‍പ്പിക്കാത്തവര്‍ വിമാനത്തില്‍ വച്ച് അത് പൂരിപ്പിച്ച് വിമാനത്താവളത്തിലെ ആരോഗ്യവകുപ്പ്- എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം.
- വിമാനത്താവളത്തിലും യാത്രയ്ക്കിടയിലും കൊവിഡ് പെരുമാറ്റച്ചട്ടങ്ങളെ കുറിച്ചുള്ള കൃത്യമായ ബോധവല്‍ക്കരണത്തിന് സൗകര്യമൊരുക്കണം.
- യാത്രക്കാരും വിമാന ജീവനക്കാരും മാസ്‌ക്ക് ധാരണം, കൈകള്‍ അണുവിമുക്തമാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം.
വിമാനം ഇറങ്ങിയാല്‍ യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍;
- വിമാനം ഇറങ്ങിയ ശേഷം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഉടന്‍ ഐസൊലേഷനിലേക്ക് മാറ്റുകയും ആവശ്യമായ ചികില്‍സ ലഭ്യമാക്കുകയും വേണം.
- തെര്‍മല്‍ സ്‌ക്രീനിംഗിന് ശേഷം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഗര്‍ഭിണികള്‍, രോഗികള്‍, ചെറിയ കുട്ടികളുള്ളവര്‍ തുടങ്ങിയവര്‍ അതിനുള്ള അനുമതി ബന്ധപ്പെട്ടവരെ കാണിച്ച ശേഷം, 14 ദിവസത്തെ ഹോം ക്വാറന്റൈനിലേക്ക് പോവണം.
- നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരെ പരിശോധനയ്ക്കു ശേഷം 14 ദിവസത്തെ ഹോം ക്വാറന്റൈനിലേക്ക് പോവാന്‍ അനുവദിക്കും. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് ടെസ്റ്റിംഗ് സൗകര്യമുള്ള വിമാനത്താവളമാണെങ്കില്‍ അവിടെ വെച്ച് പരിശോധന നടത്തി നെഗറ്റീവാണ് ഫലമെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ഒഴിവാക്കാം.
https://www.facebook.com/Malayalivartha


























