പ്രവാസികൾക്ക് ഒരു സന്തോഷ വാർത്തയുമായി കേന്ദ്രം; വിദേശത്ത് നിന്ന് വരുന്നവർക്ക് ക്വാറന്‍റൈന്‍ ആവശ്യമില്ലെന്ന് പുതിയ മാർഗ നിർദേശം, എന്നാൽ കയ്യിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം, പുതുക്കിയ മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ

കേന്ദ്രത്തിന്റെ ഇളവുകൾ പ്രകാരം വിമാനങ്ങൾ സാധാരണഗതിയിലേക്ക് സർവീസുകൾ ആരംഭിച്ചതിനാൽ തന്നെ പ്രവാസികൾ നാട്ടിലേക്ക് മടങ്ങുകയാണ്. നാട്ടിൽ എത്തുന്ന പ്രവാസികൾക്കായി മറ്റ് ഇളവുകളും നൽകുകിയിരിക്കുകയാണ് കേന്ദ്രം. കൊറോണ വ്യാപനത്തിനുശേഷം നാട്ടിലേക്ക് എത്തുന്ന പ്രവാസികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ചെറു അവധികൾ പോലും ക്വാറന്‍റൈന്‍ ആവശ്യത്തിനായി പോകുന്നതും പ്രവാസികളെ ആശങ്കയിൽ ആഴ്ത്തുന്നു. നാട്ടിൽ എത്തിയാൽ തന്നെ തിരിച്ചുവരാൻ കഴിയുമോ എന്ന ആശങ്കയാണ് ഇതിനുകാരണം. എന്നാലിതാ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വിദേശത്ത് നിന്ന് വരുന്നവർക്ക് ക്വാറന്‍റൈന്‍ ആവശ്യമില്ലെന്ന് പുതിയ മാർഗ നിർദേശം നൽകുകയുണ്ടായി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കോവിഡ് പ്രോട്ടോകോള്‍ പുതുക്കിയത് തന്നെ.
അതോടൊപ്പം തന്നെ വിദേശത്ത് നിന്ന് വരുന്നവര്‍ വിമാനയാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണം. ടെസ്റ്റ് നെഗറ്റീവാണെങ്കില്‍ നാട്ടിലെത്തിയാല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല. ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്താതെ രാജ്യത്തേക്ക് എത്തുന്നവരില്‍ അതിന് സൗകര്യമുള്ള എയർപോർട്ടുകളില്‍ പരിശോധന നടത്താൻ സാധിക്കുന്നതാണ്. അത്തരത്തില്‍ നെഗറ്റീവ് ആകുന്നവർക്കും ക്വാറന്‍റൈന്‍ ഒഴിവാക്കുന്നതാണ്. നെഗറ്റീവ് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനും പിന്നീടുള്ള ഏഴ് ദിവസം ഹോം ക്വാറന്‍റൈനും വിധേയമാകണമെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ പുതുക്കിയ കോവിഡ് പ്രോട്ടോകോളിൽ വ്യകതമാക്കുന്നുണ്ട്.
അടിയന്തര സാഹചര്യത്തില്‍ യാത്ര ചെയ്യുന്ന എല്ലാവരും ന്യുഡല്‍ഹി എയര്‍പോർട്ടില്‍ 72 മണിക്കൂർ മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഗർഭാവസ്ഥ, കുടുംബത്തിലെ മരണം, ഗുരുതര രോഗങ്ങള്‍, അച്ഛനമ്മമാരോടും പത്തുവയസുള്ള കുട്ടികളോടും ഒപ്പമുള്ള അടിയന്തര യാത്രകളില്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും യാത്ര ചെയ്യാൻ സാധിക്കുന്നതാണ്. പക്ഷേ ഇവർക്ക് 14 ദിവസം ക്വാറന്‍റൈന്‍ നിർബന്ധമാക്കിയിട്ടുണ്ട്. ക്വാറന്‍റൈന്‍ ഇളവ് ലഭിക്കുന്നവർ അടുത്ത 14 ദിവസത്തേക്ക് ആരോഗ്യം സ്വയം നിരീക്ഷിക്കണമെന്ന് കൂടി പുതിയ പ്രോട്ടോകോളില്‍ നിർദേശിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























