Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

എങ്ങനെ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയെന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല: രക്ഷിക്കണമെന്ന് നിലവിളിച്ച് സാജു: ജയിലിലെ അവസ്ഥ ഇങ്ങനെ....

21 JANUARY 2023 03:22 PM IST
മലയാളി വാര്‍ത്ത

ബ്രിട്ടനില്‍ കെറ്ററിംഗിൽ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതി സാജു ജയിലിൽ കഴിഞ്ഞ ആഴ്ച ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഷേവ് ചെയ്യാൻ നൽകിയ റേസറിലെ ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. മരിക്കാൻ കഴിഞ്ഞേക്കും എന്ന പ്രതീക്ഷയോടെയാണ് സാജു കൈഞരമ്പു മുറിച്ചതെങ്കിലും അധികം വൈകാതെ ജയിൽ അധികൃതരുടെ ശ്രദ്ധയിൽ എത്തുക ആയിരുന്നു.

തുടർന്ന് ഒട്ടും വൈകാതെ ജയിലിനു സമീപമുള്ള എൻഎച്ച്എസ് ആശുപത്രിയിൽ ഇദ്ദേഹത്തെ പ്രവേശിപ്പിക്കുക ആയിരുന്നു. ജയിൽ അധികൃതർ നൽകിയ ഹൂഡി ധരിച്ചു തല മറച്ചാണ് സാജു ആശുപത്രിയിൽ എത്തിയത്. പരിശോധനയ്ക്കായി തലമറ മാറ്റിയപ്പോഴാണ് ആളെ തിരിച്ചറിയാൻ സാധിച്ചത്. ആശുപത്രി ജീവനക്കാർ സാജുവിനെ തിരിച്ചറിഞ്ഞതോടെ ഉടൻ ജയിൽ ജീവനക്കാർ പൊലീസ് സഹായത്തോടെ അയാൾക്കായി പ്രത്യേക മുറി സജ്ജമാക്കി അവിടെയാണ് നിരീക്ഷണം സാധ്യമാക്കിയത്.

കാര്യമായി രക്തം പോയിട്ടില്ലാത്തതിനാൽ ക്ഷീണം മാറിയ ഉടൻ സാജുവിനെ ആശുപത്രിയിൽ നിന്നും സുരക്ഷാ മുൻ നിർത്തി ഡിസ്ചാർജ് ചെയ്യുക ആയിരുന്നു. അഞ്ചുവിന്റെയും കുട്ടികളുടെയും മൃതദേഹം നാട്ടിലേക്ക് പുറപ്പെടുന്നതിനു തൊട്ടുമുമ്പാണു സാജു ആത്മഹത്യാ ശ്രമം നടത്തിയത്. ഭാര്യയുടെയും മക്കളുടെ മൃതദേഹം നാട്ടിൽ എത്തുമ്പോൾ ആരുടേയും കുറ്റപ്പെടുത്തൽ തന്നിൽ എത്താതിരിക്കാൻ ജീവനോടെ ബാക്കിയാകരുത് എന്നതായിരുന്നു സാജുവിന്റെ ആഗ്രഹം.

ഇതിന് പിന്നാലെ സാജുവിന്റെ ജയിലിൽ നിന്നുള്ള ഫോൺ വിളി അഞ്ജുവിന്റെ ഉറ്റവരെ തേടി എത്തി. ജയിലിലെ കാന്റീനിൽ ജോലി ചെയ്യുന്നത് വഴി ലഭിക്കുന്ന ഒരു പൗണ്ട് മുടക്കിയാണ് താൻ ഫോൺ വിളിക്കുന്നതെന്നും പറഞ്ഞാണ് സാജു സംസാരിച്ചത്.

വാക്കുകൾക്ക് തപ്പിത്തടഞ്ഞു, വികാരവിവശനായി സംസാരിച്ച സാജു എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ പോലും പ്രയാസപ്പെടുക ആയിരുന്നു. താൻ എങ്ങനെ ഭാര്യയെയും മക്കളെയും കൊന്നു എന്ന് ഓർത്തെടുക്കാൻ ഇപ്പോഴും തനിക്കു കഴിയുന്നില്ല എന്നാണ് സാജു പറഞ്ഞത്. തനിക്ക് ഒറ്റയ്ക്കുള്ള സെല്ലിൽ കിടന്നു തല പെരുക്കുകയാണ് എന്നും സാജു പറയുന്നുണ്ട്. തനിക്ക് ഇതിൽ നിന്നും താത്കാലിക മോചനം എങ്കിലും കിട്ടാൻ കുറച്ചു പുസ്തകം എങ്കിലും എത്തിച്ചു നൽകണമെന്നാണ് സാജു തുടർന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്കു മാറി ധരിക്കാൻ വസ്ത്രം കൈവശം ഇല്ലെന്നും സാജു പറയുന്നു.

 

ഒപ്പം സാധിക്കുമെങ്കിൽ തന്നെ ആരെങ്കിലും വന്നു കാണണം എന്നും ഇയാൾ അറിയിച്ചിട്ടുണ്ട്. സംസാരത്തിനിടയിൽ അഞ്ജുവിന്റെ വീട്ടിൽ വിളിച്ച് അച്ഛനുമായി സംസാരിക്കാൻ ശ്രമിച്ചെന്നും എന്നാൽ ഫോൺ കണക്ട് ആയില്ലെന്നും സാജു പറയുന്നു. ആരും സഹായത്തിനില്ലാത്ത 85 വയസായ അമ്മയെ വിളിക്കാനും സാജു ശ്രമിക്കുന്നുണ്ട്. എല്ലാവരോടും ക്ഷമ ചോദിക്കാൻ മാത്രമാണ് ഇപ്പോൾ സാജുവിന് കഴിയുന്നുള്ളൂ. ഭാര്യയും മക്കളും ഇല്ലാത്ത ഈ ലോകത്തു തനിക്കൊറ്റയ്ക്കു ജീവിക്കേണ്ടെന്നും സാജു പറയുന്നു. നല്ല നിലയിൽ ഉപയോഗിക്കാൻ കഴിയുന്ന തന്റെ കാർ ആർക്കെങ്കിലും വിറ്റ് ആ പണം തുല്യമായി രണ്ടു കുടുംബങ്ങളെയും ഏൽപ്പിക്കണമെന്നും സാജു വികാരവിവശനായി പറയുന്നുണ്ട്.

 

അതിനിടെ അഞ്ജുവിന്റെ കുടുംബത്തെ സഹായിക്കാൻ കെറ്ററിങ് മലയാളി അസോസിയേഷൻ നൽകിയ ആഹ്വാനത്തെ തുടർന്ന് യുകെ മലയാളികൾ നൽകിയ 31 ലക്ഷം രൂപയുടെ സഹായധനം ചെലവ് മാറ്റിയ ശേഷം അഞ്ജുവിന്റെ പിതാവിനെ ഏൽപ്പിക്കാൻ തീരുമാനമായി. മനോജിന്റെ യാത്ര ചെലവിനും പൊതുദർശന സമയത്തെ ചിലവുകളും ഓൺലൈൻ ഫണ്ടിങ്ങിലെ കമ്മീഷനും കഴിഞ്ഞ ശേഷം അഞ്ജുവിന്റെ കുടുംബത്തിനായി 28,726 പൗണ്ടായിരിക്കും നൽകുക. കെറ്ററിങ് മലയാളി അസോസിയേഷന് വേണ്ടി സിബുവിനൊപ്പം ബെന്നി ജോസഫ്, അരുൺ സെബാസ്റ്റ്യൻ, സോബിൻ ജോൺ, ലിജോ ജോർജ്, പ്രബീഷ് സദാശിവൻ, ജിന്നി കിണറ്റുംകര, ഷിൻസൺ ലുക്ക്, ജോർജ് പുത്തൻപുരയിൽ എന്നിവർ ചേർന്ന നേതൃ നിരയാണ് തീരുമാനം എടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (1 hour ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (3 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (3 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (4 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (4 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (4 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (5 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (5 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (5 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (5 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (6 hours ago)

Malayali Vartha Recommends