പ്രവാസികളുടെ സ്വപ്നം പൂവണിയുന്നു, ഇനി ശബളം മാത്രമല്ല പി.എഫും കൈപ്പറ്റാം,ഈ ആനൂകൂല്യം ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് പുറമേ...., ലക്ഷ്യം ദുബൈയില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ കുടുംബത്തിനും മെച്ചപ്പെട്ട ജീവിതവും സമ്പാദ്യവും ഉറപ്പാക്കാൻ

പ്രവാസ ജീവിതത്തിൽ നിന്ന് എന്തെങ്കിലും സ്വരുക്കൂട്ടിവച്ച് നാട്ടിലേക്ക് പോകണം എന്ന കണക്കുകൂട്ടലിലാണ് മിക്ക പ്രവാസികളും.അതിനായി ശമ്പളത്തിൽ ഒരു പങ്ക് കരുതലായി മറ്റിവയ്ക്കുന്ന നിരവധിപേർ ഉണ്ട്. എന്നാൽ നിങ്ങൾക്ക് വളരെയധികം സന്തോഷം ഉളവാക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ഇനി നിങ്ങളുടെ സ്വപ്നം യാഥാത്യമാക്കാൻ കരുതലായി മറ്റിവയ്ക്കുന്ന തുകയാക്ക് പുറമേ പ്രവാസികള്‍ക്ക് പ്രോവിഡന്റ് ഫണ്ട് ഏര്‍പ്പെടുത്താൻ ഒരുങ്ങുകയാണ് ദുബൈ സര്‍ക്കാര്‍.തുടക്കത്തില്‍ ദുബൈയിലെ സര്‍ക്കാര്‍ ജീവനക്കാരായ പ്രവാസികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
പിന്നെ ഇത് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും നടപ്പാക്കാമെന്ന് ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ നിര്‍ദേശം നല്‍കിയത്.ദുബൈയില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും ഇത് എങ്ങനെ നടപ്പാക്കാമെന്നത് സംബന്ധിച്ച് പഠനം നടത്താൻ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ നിലവിൽ പ്രവാസികൾക്ക് ലഭിക്കുന്ന ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് പുറമെയാണ് പി.എഫ് ആനൂകൂല്യം ലഭ്യമാക്കുക. സ്വകാര്യ മേഖലയിലേക്ക് കൂടി വ്യാപിക്കുന്നതോടെ പ്രവാസി മലയാളികൾക്കും ഏറെ ഉപകാരപ്പെടുന്ന നിയമമാണിത്.
ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിന് ശേഷം ദുബൈ കിരീടാവാകാശിയും കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാനാണ് ദുബൈ സര്‍ക്കാരിലെ പ്രവാസി ജീവനക്കാര്‍ക്ക് പ്രൊവിഡന്റ് ഫണ്ട് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയതായി പ്രഖ്യാപിച്ചത്.ദുബൈയില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ കുടുംബത്തിനും മെച്ചപ്പെട്ട ജീവിതവും സമ്പാദ്യവും ഉറപ്പാക്കാനാണ് ലക്ഷ്യമെന്ന് ശൈഖ് ഹംദാന്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര നിലവാരത്തിലാണ് പ്രോവിഡന്റ് ഫണ്ട് നടപ്പാക്കുക. ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ അഥവാ ഡിഐഎഫ് സിക്കായിരിക്കും ഫണ്ടിന്റെ മേല്‍നോട്ട ചുമതല. ഫണ്ടിലേക്ക് ജീവനക്കാരില്‍ നിന്ന് ഈടാക്കുന്ന വിഹിതം വിവിധ തരത്തില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ടാകും.താല്‍പര്യമുള്ളവര്‍ക്ക് ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക് ഫണ്ടിലോ, മുതല്‍മുടക്കിന് നഷ്ടംവരുത്താത്തവിധം ക്യാപിറ്റല്‍ പ്രോട്ടക്ഷന്‍ നല്‍കുന്ന രീതിയിലോ നിക്ഷേപിക്കാം.
അതേസമയം വീട്ടിലെത്തി ഡയാലിസിസ് ചെയ്യാനുള്ള സംവിധാനവുമായി കഴിഞ്ഞ ദിവസം ദുബൈ ഒരുക്കുമെന്ന് അറിയിച്ചിരുന്നു. അമേരികെയറും എൻ.എം.സി പ്രൊവിറ്റയും ചേർന്നാണ് വൃക്കതകരാറുള്ള രോഗികൾക്കായി ഈ സേവനം ഒരുക്കുന്നത്. ഡോക്ടര്‍മാരും തെറപ്പിസ്റ്റുകളും നഴ്‌സുമാരുമടങ്ങിയ സംഘമാണ് വീടുകളിലെത്തുന്നത്.
രോഗികൾക്ക് വീട്ടിലെ മറ്റ് ജോലിയിൽ മുഴുകുന്നതിനൊപ്പം ഡയാലിസിസും നടക്കും. സാധാരണ നാല് മണിക്കൂറോളം ആശുപത്രിയിൽ ചെലവഴിക്കുന്നതിന് പകരം വീട്ടിൽതന്നെ ഈ സമയം ചെലവിടാമെന്ന് എൻ.എം.സി സി.ഇ.ഒ മൈക്ക്ള്‍ ഡേവിസ് പറഞ്ഞു.
രോഗികളുടെ ജീവിതനിലവാരം വര്‍ധിപ്പിക്കാന്‍ ഈ സേവനങ്ങളിലൂടെ സാധ്യമാകുമെന്ന് എൻ.എം.സി പ്രൊവിറ്റ ജനറല്‍ മാനേജര്‍ സ്റ്റാന്‍ലി റോഡ്രിഗ്‌സ് പറഞ്ഞു. ആശുപത്രി, യാത്ര ചെലവുകൾ താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞനിരക്കിലാണ് ഇന്‍ഹോം സര്‍വിസ് നൽകുന്നതെന്ന് എൻ.എം.സി ഹെല്‍ത്ത് കെയര്‍ ഓപറേഷന്‍സ് പ്രസിഡന്‍റ് ക്ലാന്‍സി പോ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























