പ്രവാസികൾക്ക് കനത്ത തിരിച്ചടി..! സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കാൻ യുഎഇ, പുതിയ നയം രൂപവത്കരിച്ചതായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യുഎഇ പൗരന്മാരെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് അധിക ആനുകൂല്യങ്ങൾ....

പ്രവാസികൾക്ക് തിരിച്ചടിയായി സ്വദേശിവത്കരണം കടുപ്പിക്കാനുള്ള നീക്കം തുടങ്ങിയിരിക്കുകയാണ് യു.എ.ഇ. സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കാൻ യുഎഇ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുതിയ നയം രൂപവത്കരിച്ചതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അറിയിച്ചു.
2026 ഓടെ 75,000 യു.എ.ഇ പൗരന്മാരെ സ്വകാര്യ മേഖലയിൽ നിയമിക്കാനാണ് യുഎഇ സർക്കാർ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് പുതിയ നയം രൂപവത്കരിച്ചതായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അറിയിച്ചു. യുഎഇ പൗരന്മാരെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് അധിക
ആനുകൂല്യങ്ങൾ നൽകും. ജോലി ഒഴിവ്, താമസം, വികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ യു.എ.ഇ പൗരന്മാർക്കായിരിക്കും പ്രാമുഖ്യം ലഭിക്കുക. യു.എ.ഇ മന്ത്രിസഭ യോഗത്തന്റേതാണ് പുതിയ തീരുമാനം.
പൗരന്മാർ രാജ്യത്തിന്റെ കരുത്താണെന്നും അവരുടെ വളർച്ച രാജ്യത്തിന്റെ വികസനത്തിൽ നിർണായകമാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരിൽപത്തു ശതമാനമെങ്കിലും സ്വദേശികളെ നിയമിക്കുന്നതിന് സെപ്റ്റംബറിൽ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. 2026ഓടെ 75,000 സ്വദേശികളെ സ്വകാര്യ മേഖലയിൽ നിയമിക്കാനാണ് യു.എ.ഇ ലക്ഷ്യമിടുന്നത്.പദ്ധതി നടപ്പാക്കി ആദ്യ മൂന്നു മാസത്തിനുള്ളിൽ 2000 പേരെ നിയമിക്കാൻ കഴിഞ്ഞു.
ജോലി പരിശീലനം, സ്വദേശികളായ ജീവനക്കാർക്ക് സബ്‌സിഡി, സ്വന്തം സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്ക് പിന്തുണ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. ടൂറിസം വികസനത്തിന് പുതിയ കൗൺസിൽ, ഗ്രാമീണ മേഖലയുടെയും അതുവഴി ടൂറിസം മേഖലയുടെയും വികസനത്തിന് പ്രാധാന്യം നൽകാൻ എമിറേറ്റ്‌സ് കൗൺസിൽ ഫോർ ബാലൻസ്ഡ് ഡെവലപ്‌മെൻറ് എന്ന പേരിൽ സമിതി രൂപവത്കരിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.
ശൈഖ് തെയാബ് ബിൻ മുഹമ്മദ് ബിൻ സായിദിനായിരിക്കും പ്രവർത്തനങ്ങളുടെ ചുമതല.അതേസമയം കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കാൻ ഒരുങ്ങുകയാണ് സൗദി. സൗദി മാനവ വിഭവശേഷി മന്ത്രി എൻജിനീയർ അഹ്മ്മദ് അൽറാജിഹിയാണ് ഇക്കാര്യം ദിവസങ്ങൾക്ക് മുമ്പ് അറിയിച്ചത്. വാർത്ത സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ ഭൂരിഭാഗം തൊഴിൽ മേഖലകളും ജോലികളും സ്വദേശിവത്കരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.കഴിഞ്ഞ വർഷം 32 മേഖലകളിൽ സ്വദേശിവത്കരണം നടന്നു. സ്വദേശികൾ ആയ യുവതി യുവാക്കൾക്ക് ജോലി നൽകി. 17,000 എൻജിനീയർമാർക്കും, അകൗണ്ടിങ് മേഖലകളിൽ 16,000 പേർക്കും, 3000 ഡോക്ടർമാർക്കും, 6000 ഫാർമസിസ്റ്റുകൾക്കും സൗദി ജോലി നൽകി.
ഇതോടെ തൊഴിൽ മേഖലയിൽ സ്വദേശികളുടെ എണ്ണം 19 ലക്ഷം കഴിഞ്ഞു. തൊഴിൽ മേഖലകളിൽ കാര്യക്ഷമമായ മാറ്റങ്ങൾ ആണ് സൗദി ലക്ഷ്യം വെക്കുന്നത്. ലോകത്തെ മികച്ച 20 രാജ്യങ്ങളിൽ എത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ ആണ് സൗദിയുടെ ഭാഗത്ത് നിന്നും ഉണ്ടാക്കുന്നതെന്നും അതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ സ്വദേശികൾക്ക് തൊഴിൽ നൽകാൻ വേണ്ടി വൻകിട പദ്ധതികൾ കൊണ്ടുവരാൻ ആണ് ലക്ഷ്യം വെക്കുന്നത്. സ്വകാര്യ മേഖലയിൽ 1,32,000ത്തിലധികം യുവാക്കൾക്കും യുവതികൾക്കും ജോലി നൽകാൻ ആണ് ലക്ഷ്യം വെക്കുന്നത്.
https://www.facebook.com/Malayalivartha



























