കൂട്ടക്കൊലപാതകത്തിൽ നടുങ്ങി പ്രവാസികൾ, കുവൈത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കുത്തി കൊലപ്പെടുത്തിയ നിലയിൽ, മൃതദേഹങ്ങള്‍ അഴുകാന്‍ തുടങ്ങി, പ്രവാസി വനിത അറസ്റ്റിൽ...!

നമ്മൾ സുരക്ഷിതരല്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഒരോ സംഭവങ്ങളും. അതിപ്പൊ നാട്ടിലെന്നില്ല ഗൾഫ് നാടുകളിൽ എന്നില്ല ഒരുടവും സുരക്ഷിതല്ല ആരും. അത്തരത്തിലൊരു സംഭവമാണ് കുവൈത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്. കുവൈത്തികളേയും പ്രവാസികളേയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ട് കൂട്ടക്കൊലപാതകം നടന്നിരിക്കുകയാണ്.
ഒരു കുടുംബത്തിലെ മൂന്നുപേര്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആര്‍ദിയ പ്രദേശത്താണ് ഈ ഞെട്ടിക്കുന്ന കൂട്ടക്കൊലപാതകം ഉണ്ടായത്. കുവൈത്തി പൗരനെയും ഭാര്യയും മകളെയും വീടിനുള്ളില്‍ കുത്തി കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. മരണമടഞ്ഞ സ്വദേശിയുടെ ഭാര്യ സഹോദരനാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാകാം കൊലപാതകം നടന്നതെന്നാണ് നിഗമനം. മൃതദേഹങ്ങള്‍ അഴുകാന്‍ തുടങ്ങിയ നിലയിലായിരുന്നു. മൂന്നുപേരെയും നിരവധി തവണ മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് അക്രമി കുത്തിക്കൊലപ്പെടുത്തിയതായാണ് എന്നാണ് പ്രാഥമിക നിഗമനത്തില്‍ വ്യക്തമാകുന്നത്.
സംശയം തോന്നിയതിനെ തുടര്‍ന്ന് ദിവസ വേതനത്തില്‍ അവിടെ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരിയെ ഡിറ്റക്ടീവുകള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്ത് കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.
കൊല്ലപ്പെട്ട ഭാര്യയുടെയും മകളുടെയും സ്വര്‍ണാഭരണങ്ങളും പണവും ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല. അതിനാല്‍ മോഷണം ലക്ഷ്യമിട്ടുള്ള കൊലപാതകമല്ലെന്നാണ് നിലവിലെ കണ്ടെത്തല്‍. അതിനാൽ കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
മോഷണമല്ലെങ്കിൽ പിന്നെ എന്ത് ലക്ഷ്യവയ്ച്ചിട്ടാണ് ഇത്തരത്തിലൊരു കൂട്ടക്കൊലപാകത്തിലേക്ക് നയിച്ചത്, കൊലപ്പെടുത്താനുണ്ടായ സാഹചര്യം എന്നിവ അന്വേക്കേണ്ടതുണ്ട്. കുടുംബത്തോട് ശത്രുത കൊണ്ടാണോ ഇത്തരത്തിലൊരും കൊടും ക്രൂരതയാക്ക് പിന്നിലെന്നും അന്വേഷിക്കുകയാണ്.
കുവൈറ്റിലെ ഫർവാനിയായിൽ വ്യാജ വേലക്കാരെ സപ്ലൈ ചെയ്യുന്ന ഓഫീസ് നടത്തുന്ന നാല് ഏഷ്യൻ താമസ നിയമലംഘകരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഫർവാനിയ ഗവർണറേറ്റിൽ ദിവസക്കൂലിക്ക് ആയി തൊഴിലാളികളെ അയയ്ക്കുന്ന ഓഫീസിൽ നടത്തിയ പരിശോധനയിലാണ് ഈ നാലു പേരെ പിടികൂടിയതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അറിയിച്ചു. ഇവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























