പ്രവാസികളുടെ ശ്രദ്ധയ്ക്ക്...! ഖത്തർ ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടികള്‍ തുടരുന്നു, 262 പേര്‍ കൂടി പിടിയിൽ, ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായി നടപടി സ്വീകരിച്ച് അധികൃതര്‍

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പൂർണമായി എടുത്ത് കളഞ്ഞിട്ടില്ല. എല്ലാ അടച്ചിട്ട പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്നത് രാജ്യത്ത് നിര്‍ബന്ധമാണ്. എന്നിരിക്കെ നിയമം ലംഘിക്കുന്നവ്‍ക്കെതിരെ നടപടി ശക്തമാക്കാൻ തന്നെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായായി നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ച് തുടങ്ങി.
നിയമം ലംഘിച്ച 262 പേര്‍ കൂടി വെള്ളിയാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 249 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ് അധികൃതര്‍ പിടികൂടിയത്. കൂടാതെ മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നവരുൾപ്പെടെ പിടിയിലാവരിലുണ്ട്. നിയന്ത്രണങ്ങളുടെ കാര്യത്തിൽ ഒരുവിട്ടുവീഴ്ച്ചയ്ക്കു തയ്യാറല്ല ഖത്തർ.
13 പേരെയാണ് ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിരെ തുടർന്ന് അധികൃതര്‍ പിടികൂടിയത്. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.
അതിനാൽ കൃത്യമായി നിയന്ത്രണങ്ങൾ പാലിക്കാൻ പ്രവാസികൾ ശ്രദ്ധിക്കുമല്ലോ......ക്യാബിനറ്റ് തീരുമാന പ്രകാരമാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് അറിയിച്ചത്.
https://www.facebook.com/Malayalivartha



























