കുവൈത്തിലെ കൂട്ടക്കൊലപാതകം, വിരലടയാളം കൊലപാതകിയെ കണ്ടെത്താൻ സഹായിച്ചു, പിന്നിൽ ഇന്ത്യക്കാരനെന്ന് കുറ്റാന്വേഷണ വിഭാഗം, ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു, എല്ലാം വ്യക്തമായ പ്ലാനോടെ, കൃത്യം നടത്തിയ ശേഷം ധരിക്കുന്നതിനുള്ള വസ്ത്രങ്ങളും ഇയാള്‍ കയ്യില്‍ കരുതി, 300 ദിനാറും സ്വര്‍ണ്ണവും വീട്ടില്‍ നിന്ന് മോഷിടിച്ചതായും സമ്മതിച്ചു

കുവൈത്തിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ടായിരുന്നു കൂട്ടക്കൊലപാതക വാർത്ത പുറത്തുവന്നത്. സംഭവം കുവൈത്തി സമൂഹത്തിനിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു.ഒരു കുടുംബത്തിലെ മൂന്നുപേരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ആര്‍ദിയ പ്രദേശത്താണ് ഈ ഞെട്ടിക്കുന്ന കൂട്ടക്കൊലപാതകം ഉണ്ടായത്.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാകാം കൊലപാതകം നടന്നതെന്നാണ് നിഗമനം.മൃതദേഹങ്ങള്‍ അഴുകാന്‍ തുടങ്ങിയ നിലയിലായിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി സംശയം തോന്നിയതിനെ തുടര്‍ന്ന് ദിവസ വേതനത്തില്‍ അവിടെ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരിയെ ഡിറ്റക്ടീവുകള്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്ത് കൂടുതൽ ചോദ്യം ചെയ്തിരുന്നു.
എന്നാൽ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് കുറ്റ കൃത്യത്തില്‍ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു.സംഭവ സ്ഥലത്ത് നിന്നും ശേഖരിച്ച വിരലടയാളമാണ് ഇപ്പോൾ കൊലപാതകിലേക്ക് എത്താൻ സഹായിച്ചത്. സംഭവത്തിന് പിന്നിൽ ഇന്ത്യക്കാരനാണെന്നാണ് കുറ്റാന്വേഷണ വിഭാഗം കണ്ടെ്തിയത്.
പ്രതിയെ സുലൈബിയ പ്രദേശത്ത് വെച്ച് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവ ദിവസം കൊലപാതകം നടത്തുന്നതിനുള്ള പദ്ധതിയുമായിട്ടായിരുന്നു ഇയാള്‍ അവിടേക്ക് എത്തിയത്. കൃത്യം നടത്തിയ ശേഷം ധരിക്കുന്നതിനുള്ള വസ്ത്രങ്ങളും ഇയാള്‍ കയ്യില്‍ കരുതിയിരുന്നു. മോഷണത്തിനു വേണ്ടിയാണു കൃത്യം നടത്തിയത് എന്നും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമ്മതിച്ചു.
300 ദിനാറും സ്വര്‍ണ്ണവും വീട്ടില്‍ നിന്ന് മോഷിടിച്ചതായും സ്വര്‍ണ്ണം ഒരു ജ്വല്ലറിയില്‍ വിറ്റതായും ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ട്വിറ്റര്‍ വഴി നടത്തിയ ക്യാമ്പയിന് ഏറെ പ്രചാരം ലഭിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അര്‍ദിയ പ്രദേശത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വദേശി പൗരനായ അഹമ്മദ് (80), ഭാര്യ ഖാലിദ (50), മകള്‍ അസ്മ (18) എന്നിവരാണ് കൊലപാതകത്തിന് ഇരയായത്. മരണമടഞ്ഞ സ്വദേശിയുടെ ഭാര്യാ സഹോദരനാണു സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. ഇതേ തുടര്‍ന്ന് സ്ഥലത്ത് എത്തിയ കുറ്റാന്വേഷണ ഉദ്യോഗസ്ഥര്‍ സംഭവം സ്ഥിരീകരിക്കുകയായിരുന്നു.
3 മൃതദേഹങ്ങളും അഴുകിയ നിലയിലാണ് കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ ഇവരുടെ മരണം ചുരുങ്ങിയത് നാലു ദിവസം മുംബെങ്കിലും സംഭവിച്ചതായാണു നിഗമനം. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്ത് അറുത്താണു കൃത്യം നടത്തിയത് എന്നും ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
https://www.facebook.com/Malayalivartha



























