സൗദിയുടെ കർശന മുന്നറിയിപ്പ്..., കൊവിഡിന് പിന്നാലെ അതും, മുന്നറിയിപ്പ് ലംഘിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് കടുത്ത പിഴയും..തടവും..!

കോവിഡ് മഹാമാരിയുടെ ഭീതി ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഒരുവിധം ഒഴിഞ്ഞ് തുടങ്ങിരിക്കുകയാണ്. ഇതിന്റെ ആശ്വാസത്തിലാണ് സ്വദേശികളും പ്രവാസികളും എല്ലാം. ഇതിന്റെ ഇടയിൽ കൊവിഡ് സംബന്ധമായി തെറ്റായ രീതിയിൽ ഊഹാപോഹങ്ങൾ പ്രചരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
ഇത് ലംഘിച്ച് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് പിഴ ചുമത്തുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഒരു ദശലക്ഷം റിയാൽ വരെയാണ് പിഴ ചുമത്തുക. കോവിഡ് സംബന്ധമായ തെറ്റായ വാർത്തകൾ, കിംവദന്തികൾ എന്നിവ പ്രചരിപ്പിക്കുന്നവർക്ക് ചുരുങ്ങിയത് ഒരു ലക്ഷം റിയാൽ പിഴയും, ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവും ശിക്ഷയായി ലഭിക്കും. ഇത്തരം പ്രവർത്തികൾക്ക് പരമാവധി ഒരു ദശലക്ഷം റിയാൽ വരെ പിഴ ചുമത്തപ്പെടാമെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ ജനങ്ങളിൽ പരിഭ്രാന്തി ഉളവാക്കുന്ന ഇത്തരം പ്രവർത്തികൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തപ്പെടും.അതേസമയം, കോവിഡിനെ മറികടന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ എന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് മുക്തമായതോടെ ഇതുസംബന്ധിച്ച വിശകലനവും വാര്‍ത്തസമ്മേളനവും നിര്‍ത്തലാക്കിയതായും കഴിഞ്ഞ ദിവസം മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇതുസംബന്ധിച്ച വിശകലനവും ദൈനംദിന വാര്‍ത്തസമ്മേളനവും ആരംഭിച്ചത്. 2020 മാര്‍ച്ച് രണ്ടിനാണ് രാജ്യത്ത് ആദ്യം കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.ആരോഗ്യ സഹമന്ത്രിയും മന്ത്രാലയ വക്താവുമായ ഡോ. മുഹമ്മദ് അബ്ദു അല്‍ അലിയാണ് ഇതിന് നേതൃത്വം നല്‍കിയിരുന്നത്.
കോവിഡ് അവസ്ഥകള്‍, രോഗികള്‍, സുഖംപ്രാപിച്ചവര്‍, ആശുപത്രിയില്‍ കഴിയുന്നവര്‍, വാക്സിനുകള്‍ എന്നിവ സംബന്ധിച്ച ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ വിശദീകരിച്ച ആരോഗ്യവക്താവിന്‍റെ അവസാനത്തെ വാര്‍ത്തസമ്മേളനം നടന്നത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്. രാജ്യം വിജയകരമായി മഹാമാരിയെ മറികടക്കുകയും പൂര്‍ണമായ വീണ്ടെടുക്കല്‍ ഘട്ടം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കോവിഡ് വ്യാപനമുണ്ടായ ആദ്യ നിമിഷം മുതല്‍ അതിനെ നേരിടാന്‍ സല്‍മാന്‍ രാജാവിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളുടെയും പദ്ധതികളുടെയും ഫലമായാണിത്.മഹാമാരിയെ മറികടന്ന് പൂര്‍ണമായ വീണ്ടെടുക്കലിന്‍റെ പരിധിയില്‍ എത്തിയതായി പ്രഖ്യാപിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നായി സൗദി അറേബ്യ മാറിയെന്നും ആരോഗ്യവക്താവ് പറഞ്ഞു.
മുന്‍ ആഴ്ചകളെ അപേക്ഷിച്ച് രാജ്യത്ത് കോവിഡ് കേസുകള്‍ 95 ശതമാനം കുറഞ്ഞു. അതേ കാലയളവില്‍ ഗുരുതരമായ കേസുകളുടെ 62 ശതമാനം കുറഞ്ഞിട്ടുണ്ട്. കോവിഡ് പ്രതിരോധപദ്ധതികളുടെ വിജയം, സമൂഹത്തിന്‍റെ ഉയര്‍ന്ന അവബോധം, പ്രതിരോധ കുത്തിവെപ്പുകള്‍ക്കുള്ള ഉയര്‍ന്ന ആവശ്യം എന്നിവയുടെ ഫലമായി വരും കാലയളവിലും സൂചകങ്ങള്‍ കുറയുന്നത് തുടരും.
വാക്‌സിന്‍ ദേശീയപദ്ധതി രോഗത്തിന്‍റെ ഫലങ്ങള്‍ ലഘൂകരിക്കുന്നതിലും അതിന്‍റെ വ്യാപനം പരിമിതപ്പെടുത്തുന്നതിലും നല്ല സ്വാധീനം ചെലുത്തിയെന്നും ആരോഗ്യവക്താവ് പറഞ്ഞിരുന്നു.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന ഏതാണ്ടെല്ലാ നിയന്ത്രണങ്ങളും ആഭ്യന്തര മന്ത്രാലയം ഒഴിവാക്കിയതായി അറിയിച്ചിരുന്നു. സാമൂഹ്യ അകലം പാലിക്കല്‍, പൊതു ഇടങ്ങളില്‍ മാസ്‌ക്ക് ധരിക്കല്‍, യാത്രക്കാര്‍ക്കുള്ള പിസിആര്‍ ടെസ്റ്റുകള്‍, ക്വാറന്റൈന്‍ വ്യവസ്ഥകള്‍, സ്ഥാപനങ്ങളിലെ പ്രവേശന നിയന്ത്രണങ്ങള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കിയവയില്‍ ഉള്‍പ്പെടുന്നു.
വാക്സിനേഷന്‍ എടുത്തിരിക്കണം എന്ന നിബന്ധന മാത്രമാണ് സൗദിയിലേക്കുള്ള യാത്രക്കാര്‍ ഇനിമുതൽ പാലിക്കേണ്ടത്. കൊവിഡ് വ്യാപനം വലിയ തോതില്‍ കുറഞ്ഞ സാഹചര്യത്തിലാണ് രാജ്യം കൊവിഡ് പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചുപോകുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. എന്നാൽ രാജ്യത്ത് കൊവിഡ് പ്രതിരോധ ആപ്പായ തവക്കല്‍നാ ആപ്പിന്റെ ഉപയോഗം തുടരും.
https://www.facebook.com/Malayalivartha



























