പെണ്‍കുട്ടികൾ തടങ്കലിൽ...! യമനിലെ ഹൂതികളുടേത് കൈവിട്ട കളി, സൗദി അറേബ്യയുടെ ചടുല നീക്കത്തിൽ പകച്ച് ഹൂതികള്‍, ഒടുവിൽ അത് സംഭവിച്ചു

സൗദി അറേബ്യയ്ക്ക് നേരെയും യു.എ.ഇയ്ക്ക് നേരെയും യമനിലെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങൾ ചെറുതൊന്നുമല്ല. കിട്ടുന്ന അവസരങ്ങളെല്ലാം പാഴാക്കാതെ അവർ ആക്രമണങ്ങൾ അഴിച്ചുവിടാറുണ്ട്. തിരിച്ചടിക്കുന്ന കാര്യത്തിൽ സൗദിയും,യു.എ.ഇയും ഒട്ടും പിന്നോട്ടല്ല. ഹൂതികള്‍ ആക്രമണവുമായി ഇങ്ങോട്ടുവന്നാൽ ഇരട്ടിയായി അത് തിരിച്ച് കൊടുക്കുയാണ് പതിവ്.
യമന്‍ തലസ്ഥാനമായ സന്‍ആയിയിൽ കുടുംബ സന്ദര്‍ശനത്തിനായി എത്തിയ രണ്ട് അമേരിക്കന്‍ പെൺകുട്ടികളെ ഇവർ തടഞ്ഞുനിര്‍ത്തി യമന്‍ വിമത സായുധ സംഘമായ ഹൂതികള്‍ ബന്ധികളാക്കിയ വാർത്ത പുറത്തുവന്നിരുന്നു. യമനില്‍ ഹൂതികള്‍ ബന്ധികളാക്കിയ ഈ രണ്ട് അമേരിക്കന്‍ യുവതികളെ സൗദിയുടെ ശ്രമഫലമായി മോചിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വാർത്ത.ഇരുവരുടേയും മോചനം സാധ്യമായതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
ഹൂതി നിയന്ത്രണത്തിലുള്ള യമന്‍ തലസ്ഥാനമായ സന്‍ആയിലാണ് പെണ്‍കുട്ടികളെ തടങ്കലില്‍ പാര്‍പ്പിച്ചത്. സൗദി അറേബ്യയുടെ ശ്രമ ഫലമായാണ് മോചനം. അമേരിക്കയും സൗദിയും തമ്മിലുള്ള സൈനിക സഹകരണത്തിന്‍റെയും സുരക്ഷ ഏകോപനത്തിന്‍റെയും ഭാഗമായാണ് പ്രത്യേക സുരക്ഷാനടപടികളിലൂടെ പെണ്‍കുട്ടികളെ മോചിപ്പിച്ചത്. സന്‍ആയില്‍നിന്ന് കുട്ടികളെ യമന്‍റെ താല്‍ക്കാലിക തലസ്ഥാനമായ ഏദനിലേക്കും അവിടെനിന്ന് പിന്നീട് റിയാദിലേക്കും എത്തിച്ചു.
കുടുംബ സന്ദര്‍ശനത്തിനായി സന്‍ആയില്‍ എത്തിയപ്പോഴാണ് ഈ പെണ്‍കുട്ടികളെ തടഞ്ഞുനിര്‍ത്തി യമന്‍ വിമത സായുധ സംഘമായ ഹൂതികള്‍ ബന്ധികളാക്കിയത്. അവരോട് ഹൂതികള്‍ മോശമായാണ് പെരുമാറിയതെന്നും വക്താവ് വിശദീകരിച്ചു. സൗദി എയര്‍ഫോഴ്സ് വിമാനത്തിലാണ് ഏദനിനിന്ന് പെണ്‍കുട്ടികളെ റിയാദിലെത്തിച്ചത്. ഇരുവര്‍ക്കും വേണ്ട ആരോഗ്യ പരിചരണം നല്‍കിയ ശേഷം അവരെ സ്വീകരിക്കാനെത്തിയ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
യമനില്‍ നിന്ന് അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ സൗദിയും അമേരിക്കയും നടത്തുന്ന ഈ സംയുക്ത പ്രവര്‍ത്തനം ഉഭയകക്ഷി ബന്ധത്തിന്‍റെ ഭാഗമാണെന്നും ബ്രിഗേഡിയര്‍ അല്‍മാലികി പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന സുരക്ഷ സഹകരണത്തിന്‍റെ തുടര്‍ച്ച കൂടിയാണിത്. യമനിലെ ഭീകര സംഘടനകളെ ചെറുക്കുന്നതിനുള്ള സുരക്ഷ, രഹസ്യാന്വേഷണ സഹകരണത്തിന്‍റെ ചട്ടക്കൂടിലാണ് ഈ പ്രവര്‍ത്തനങ്ങളെന്നും ബ്രിഗേഡിയര്‍ അല്‍മാലികി പറഞ്ഞു.
അതേസമയം വർഷാരംഭം മുതൽ തന്നെ യുഎഇയ്‌ക്കെതിരെ നിരന്തരമായി ആക്രമണം നടത്തിവരുകയാണ് ഹൂതി വിമതർ. ഇതിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് അമേരിക്കൻ സൈന്യം രംഗത്ത് എത്തുകയുണ്ടായി. സൗദിക്കെതിരെ നിരന്തരമായി ആക്രമണം നടത്തി വന്നിരുന്ന ഇവർ യുഎഇയെയും ലക്ഷ്യംവച്ചപ്പോൾ കടുത്ത അമർഷമാണ് ഗൾഫ് രാഷ്ട്രങ്ങളിൽ ഉയർന്നത്.
അടുത്തിടെ വടക്കന്‍ യമനില്‍ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ജയില്‍ സൗദി സഖ്യസേന ആക്രമിച്ചിരുന്നു. ഇതിനുള്ള മറുപടിയായി ഹൂത്തികള്‍ യുഎഇയെ ആക്രമിക്കുകയുണ്ടായി. ഇതിനുശേഷം യുഎഇക്ക് നേരെ ആക്രമണം നടന്നിരുന്നു.ഹൂതികള്‍ക്കെതിരായ നീക്കത്തില്‍ സൗദി അറേബ്യയ്‌ക്കൊപ്പം നില്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. ബൈഡന്‍ ഹൂത്തികളുടെ ആക്രമണത്തില്‍ സൗദിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.
സൗദിക്കും യുഎഇക്കും നേരെ ഹൂത്തികള്‍ ആക്രമണം നടത്തുന്നത് ശക്തമായ വേളയിലാണ് അമേരിക്കന്‍ പ്രസിഡന്റ് സല്‍മാന്‍ രാജാവുമായി സംസാരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തത്.അതോടൊപ്പം തന്നെ ഗള്‍ഫിലെ അമേരിക്കയുടെ സഖ്യരാജ്യങ്ങളാണ് സൗദിയും യുഎഇയും. രണ്ടു രാജ്യങ്ങളും ഭീഷണി നേരിടുമ്പോള്‍ അമേരിക്ക നോക്കി നില്‍ക്കില്ല എന്ന സന്ദേശമാണ് ജോ ബൈഡന്‍ ഇതോടെ വ്യക്തമാക്കിയത്. എന്നാൽ പ്രഖ്യപന ശേഷവും ഹൂഹികൾ ആക്രമണം നടത്തുകയുണ്ടായി.
https://www.facebook.com/Malayalivartha



























