പ്രവാസികൾക്ക് ഇളവുകളുടെ പെരുമഴ...! കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് കലക്കൻ തീരുമാനവുമായി സൗദി

കൊവിഡ് കേസുകൾ ഒന്ന് ഒതുങ്ങി തുടങ്ങിയതോടെ സൗദിയിലെ പ്രവാസികൾക്ക് ഇളവുകളുടെ പെരുമഴയാണ്. കോവിഡ് വിശകലനവും റിപ്പോര്‍ട്ടുമടങ്ങുന്ന വാര്‍ത്താസമ്മേളനം സൗദി ആരോഗ്യമന്ത്രാലയം നിർത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിരിക്കുകയാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം.
ക്ലാസ്മുറികളില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏര്‍പ്പെടുത്തിയിരുന്ന സാമൂഹിക അകലം ഒഴിവാക്കാന്‍ സൗദി വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഇതുസംബന്ധിച്ച നിര്‍ദ്ദേശം രാജ്യത്തെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്ന മന്ത്രാലയത്തിന് കീഴിലുള്ള വകുപ്പുകള്‍ക്ക് നല്‍കി കഴിഞ്ഞതായി മന്ത്രാലയം അറിയിച്ചു.
പഠന സമയങ്ങളിലും, പഠ്യേതര പ്രവര്‍ത്തനങ്ങളുടെ സമയങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാമൂഹിക അകലം പാലിക്കുന്നത് നിര്‍ബന്ധമല്ലെന്ന് ഈ ഉത്തരവില്‍ വ്യക്തമാക്കുന്നു. അതേസമയം, വിദ്യാര്‍ത്ഥികളെ വിവിധ സംഘങ്ങളാക്കി തിരിച്ച് കൊണ്ട് ക്ലാസുകളിലേക്ക് പ്രവേശനം അനുവദിച്ചിരുന്ന രീതിയും ഒഴിവാക്കാന്‍ തീരുമാനിച്ചു. വിദ്യാലയങ്ങളില്‍ മൂന്നാം സെമസ്റ്റര്‍ ആരംഭിക്കുന്നത് മുതല്‍ ഈ തീരുമാനം നടപ്പിലാക്കുമെന്ന് അധികൃതര്‍ വിശദമാക്കി.
അങ്ങനെ സൗദിയിലെ ഇളവുകളുടെ കാര്യം പരിശോധിച്ചാൽ ഇങ്ങ് വിദ്യാഭ്യാസ മേഖലയിലേക്കും കടന്നിരിക്കുകയാണ്.ഇനി പരിമിതമായ നിയന്ത്രണങ്ങൾ മാത്രമാണ് രാജ്യത്ത് നിലനിൽക്കുന്നത്.ഇതും വരും ദിനങ്ങളിൽ അപ്പാടെ എടുത്തുകളയുമോ എന്ന് കണ്ടുതന്നെയാറിയണം.അതോടൊപ്പം തന്നെ കോവിഡ് കേസുകളുടെ പ്രതിദിന കണക്ക് പുറത്തുവിടുന്നതും നിര്‍ത്തിയ പശ്ചാത്തലത്തിൽ വിദഗ്ധര്‍ക്കും മറ്റും കോവിഡ് കണക്കുകള്‍ ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി പരിശോധിക്കാവുന്നതാണ്.
കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറ്റു പല വഴികളിലൂടെയും കൈമാറും. വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കും വിവരങ്ങള്‍ കൈമാറുന്നവര്‍ക്കും സമൂഹത്തെ ബോധവത്കരിക്കുന്നവര്‍ക്കും സൗദി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി നന്ദി പറയുകയുണ്ടായി. സൗദിയില്‍ കോവിഡ് അതിന്റെ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം തന്നെ സൗദി അറേബ്യയിലേക്ക് വരുന്ന വിദേശികളുടെ ഇമ്യൂണ്‍ സ്റ്റാറ്റസ് പരിശോധിക്കില്ലെന്നും ക്വാറന്റൈന്‍ ബുക്കിംഗ് ഇല്ലാതെ രാജ്യത്തേക്ക് പ്രവേശനാനുമതി നല്‍കുമെന്നും ആഭ്യന്തരമന്ത്രാലയം വക്താവ് മേജര്‍ തലാല്‍ അല്‍ശല്‍ഹൂബ് വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഉംറ, സന്ദര്‍ശക, ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ കോവിഡ് പാക്കേജ് ഇന്‍ഷുറന്‍സ് എടുത്തിരിക്കേണ്ടതാണ്.
സൗദിയില്‍ താമസിക്കുന്ന സമയത്ത് അവര്‍ക്ക് ഇന്‍ഷുറൻസ് നിര്‍ബന്ധമാണ്. പുതുക്കുമ്പോഴും രാജ്യത്തിന് പുറത്തുപോയി തിരിച്ചുവരുമ്പോഴും ഇന്‍ഷുറൻസ് വേണം എന്നും അദ്ദേഹം പറഞ്ഞു. സൗദിയിൽ ക്വാറന്റൈനും പി.സി.ആറും ഉൾപ്പെടെ എല്ലാ കോവിഡ് നിബന്ധനകളും പിൻവലിച്ചിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ ഇളവുകൾ.
https://www.facebook.com/Malayalivartha



























