പ്രവാസികൾക്ക് ഇനി ആശ്വസത്തിന്റെ നാളുകൾ, ഇന്ത്യയിൽ അന്താരാഷ്‌ട്ര വിമാന ടിക്കറ്റ് നിരക്ക് കുറയും...!...ഫ്ലൈറ്റുകളുടെ എണ്ണം വർധിപ്പിക്കാനും, പതിവ് അന്താരാഷ്ട്ര വിമാന യാത്ര പുനരാരംഭിക്കാനും ഇന്ത്യൻ തീരുമാനത്തിന് പിന്നാലെ നിരക്ക് 40 ശതമാനം കുറയാൻ സാധ്യത

കൊവിഡ് ഏറ്റവും ഉയർന്ന സമയത്ത് വിമാനങ്ങൾ കുറവായതിനാൽ വിമാന നിരക്ക് കുതിച്ചുയർന്നിരുന്നു. മഹാമാരിയുടെ അപ്രതീക്ഷിത തിരിച്ചടി സാമ്പത്തികമായി പ്രവാസികളെ തളർത്തിയതിന് പിന്നാലെയായിരുന്നു വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയത്. ഇതെല്ലാം പ്രവാസികൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
രണ്ട് വർഷത്തിന് ശേഷം അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങളുടെ വിലക്ക് നീക്കുന്നതായി സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പാൻഡെമിക്ക് സമയത്ത് എല്ലാ സാധാരണ അന്താരാഷ്‌ട്ര ഫ്ലൈറ്റുകളും നിരോധിച്ചിരിക്കുന്നതിനാൽ, മറ്റ് രാജ്യങ്ങളുമായി ഉള്ള എയർ ബബിൾ പ്രോഗ്രാമുകൾക്ക് കീഴിലാണ് ഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തുന്നത്.
ലോകമെമ്പാടുമുള്ള എയർലൈനുകളിൽ പരിമിതമായ കപ്പാസിറ്റി ഉള്ളതിനാൽ കഴിഞ്ഞ രണ്ട് മാസങ്ങളിൽ വിമാന നിരക്ക് കുതിച്ചുയർന്നു. ചില റൂട്ടുകളിൽ വിമാന നിരക്ക് 100 ശതമാനം വരെയും ഉയർന്നിരുന്നു. എന്നാൽ ഇനി പറയുന്നത് ഒരു സന്തോഷവാർത്തയാണ്. അന്താരാഷ്ട്ര ടിക്കറ്റ് നിരക്കുകൾ സമീപ ഭാവിയിൽ 40 ശതമാനം കുറഞ്ഞേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
ഫ്ലൈറ്റുകളുടെ എണ്ണം വർധിപ്പിക്കാനും, പതിവ് അന്താരാഷ്ട്ര വിമാന യാത്ര പുനരാരംഭിക്കാനും ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തിന് ശേഷമാണ് വിമാന നിരക്ക് 40 ശതമാനം കുറയാൻ സാധ്യതയുണ്ടെന്ന് ഇൻഡസ്‌ട്രി എക്‌സിക്യൂട്ടീവുകൾ പറയുന്നത്. രണ്ട് വർഷത്തെ കൊവിഡ് ലോക്ക്ഡൗണുകൾക്കും നിയന്ത്രണങ്ങൾക്കും ശേഷമാണ് യാത്രകൾ ആരംഭിച്ചിരിക്കുന്നത്.
ലോകമെമ്പാടുമുള്ള എയർലൈനുകൾ തങ്ങളുടെ ഫ്ലൈറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. അന്താരാഷ്‌ട്ര ഫ്‌ളൈറ്റുകൾ താൽക്കാലികമായി നിർത്തിവച്ചത് ഡിമാൻഡ്-സപ്ലൈയിൽ അസന്തുലിതാവസ്ഥ സൃഷ്ടിച്ചു. ബബിൾ കരാറുകൾ പ്രകാരം ചില റൂട്ടുകളിൽ അന്താരാഷ്ട്ര യാത്രകൾ ചെലവേറിയതായിരുന്നു എന്നും ട്രാവൽ പോർട്ടൽ ഇക്‌സിഗോയുടെ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അലോക് ബാജ്‌പേയ് പറയുന്നു.
അതുകൊണ്ട് തന്നെ ഫ്ലൈറ്റുകളുടെ വർദ്ധനവും കൂടുതൽ റൂട്ടുകളും വരുന്നതിനാൽ, അന്താരാഷ്ട്ര നിരക്കുകൾ കോവിഡിന് മുമ്പുള്ള നിലയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സിംഗപ്പൂർ എയർലൈൻസ് നിലവിൽ ഇന്ത്യയിലുടനീളമുള്ള എട്ട് നഗരങ്ങളിൽ നിന്ന് 52 പ്രതിവാര ഫ്ലൈറ്റുകൾ നടത്തുന്നു. മാർച്ച് 21 മുതൽ അഹമ്മദാബാദ്, ചെന്നൈ, ഡൽഹി, കൊച്ചി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് 61 പ്രതിവാര ഫ്ലൈറ്റുകൾ വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്.
ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോയുടെ 100-ലധികം അന്താരാഷ്ട്ര വിമാനങ്ങൾ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം അന്താരാഷ്ട്ര വിമാനക്കമ്പനികളായ ലുഫ്താൻസയും ഗ്രൂപ്പ് കാരിയറായ സ്വിസ്സും അടുത്ത കുറച്ച് മാസങ്ങളിൽ ഏകദേശം ഇരട്ടി ഫ്ലൈറ്റുകൾ വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നു. സിംഗപ്പൂർ എയർലൈൻസ് ഫ്‌ളൈറ്റുകൾ 17 ശതമാനം വർധിപ്പിച്ചേക്കുമെന്ന് ഈ എയർലൈനുകളിലെ എക്‌സിക്യൂട്ടീവുകൾ പറയുന്നു.
https://www.facebook.com/Malayalivartha



























