പ്രവാസികളുടെ പ്രതീക്ഷകൾ താളം തെറ്റിച്ച് സൗദിയുടെ നീക്കം, ഇനിയെല്ലാം സ്വന്തം ചിലവിൽ സാമ്പത്തിക സഹായം നിർത്തലാക്കി, കൈയ്യൊഴിഞ്ഞ് ഭരണകൂടം...!
ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ ജനങ്ങൾക്ക് ഒപ്പം നിൽക്കേണ്ടത് അവിടുത്തെ ഭരണകൂടമാണ്. ലോകമെമ്പാടും വിവിധ മേഖലകളിൽപ്രത്യാഘാതങ്ങളുണ്ടാക്കിയ കൊവിഡ് എന്ന മഹാമാരി പൂർണമായി ഒരിടത്തുനിന്നും ഒഴിഞ്ഞുപോയതായി പറയാറായിട്ടില്ല. പ്രത്യേകിച്ച് ഗൾഫ് രാഷ്ട്രങ്ങളിൽ. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളൊന്നും തന്നെ പൂർണ്ണമായി നീക്കാൻ ഇതുവരെ സൗദി ഭരണകൂടവും തയ്യാറായിട്ടില്ല.
ചില യാത്ര ഇളവുകൾ മാത്രമാണ് പ്രഖ്യാപിച്ചത്. മഹാമാരി പൂർണമായി മാറിയിട്ടില്ലെങ്കിലും ഈ സാഹചര്യത്തിൽ സർക്കാർ സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്ക് ഏർപ്പെടുത്തിയ സാമ്പത്തിക സഹായം നിർത്തലാക്കുകയാണ്.
സൗദിയില്‍ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സച്ചെലവുകള്‍ ഇനിമുതല്‍ രോഗികള്‍ വഹിക്കേണ്ടിവരും. ഇതുവരെ സര്‍ക്കാര്‍ ചെലവില്‍ ലഭ്യമായിരുന്ന ചികിത്സ നിര്‍ത്തിവെച്ചതായി ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കുമായി അയച്ച സര്‍ക്കുലറില്‍ കോഓപറേറ്റിവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് (സി.സി.എച്ച്.ഐ) അതോറിറ്റി വ്യക്തമാക്കി. എന്നാല്‍, ഈ മാസം 13ന് മുമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ചികിത്സച്ചെലവ് സർക്കാർ വഹിക്കുമെന്നാണ് വിവരം.
ഇന്‍ഷുറന്‍സ് പരിരക്ഷക്ക് അര്‍ഹതയില്ലാത്ത രോഗികളെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രോഗ്രാമില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടിയും ഓപറേറ്റിങ് കമ്പനി മുഖേന ആരോഗ്യ സേവനങ്ങള്‍ വാങ്ങിയും ചികിത്സ തുടരും. കോവിഡ് ബാധിച്ച് ന്യുമോണിയ ആയി മാറുകയോ ഓക്സിജന്റെ അഭാവം മൂലം അവര്‍ക്ക് രോഗം ഗുരുതരമാവുകയോ ഹിപ്നോസിസ് ആവശ്യമായി വരുകയോ ചെയ്താല്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെയും അംഗീകൃത പ്രോട്ടോകോള്‍ അനുസരിച്ച് രണ്ടു കോവിഡ് പരിശോധന നെഗറ്റിവ് ഫലങ്ങള്‍ തെളിയിക്കപ്പെടുന്നതുവരെയും സൗജന്യ ചികിത്സ ലഭിക്കും.
എന്നാല്‍, മറ്റു രോഗബാധിതര്‍ക്ക് കോവിഡ് ബാധിച്ചാലും സൗജന്യ ചികിത്സ ലഭിക്കില്ല. ഇത് സ്വകാര്യ ആശുപത്രികളെ അടിയന്തിര സാഹചര്യത്തിൽ ആശ്രയിക്കേണ്ടിവരുന്ന പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ്.ഭീമമായ തുക മുഴുവൻ ഇനി കൈയ്യിൽ നിന്ന് കൊടുക്കേണ്ട അവസ്ഥയാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് ഗുണഭോക്താക്കള്‍ക്ക് പോളിസിയുടെ പരിധിക്കനുസൃതമായി എല്ലാ ചികിത്സ ചെലവുകളും ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കും.
ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളനുസരിച്ച് കോവിഡിനെതിരെ എല്ലാ വാക്സിനേഷന്‍ ഡോസുകളും ബൂസ്റ്റര്‍ ഡോസുകളും പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമായതിനെത്തുടര്‍ന്നാണ് പുതിയ പ്രഖ്യാപനം എന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha