അശ്ലീല ചിത്രങ്ങളോടും പുസ്തകങ്ങളോടും ആസക്തി...! നൂറ് ദിവസത്തിനുള്ളില്‍ എല്ലാം പമ്പകടക്കും, ജി.സി.സിയില്‍ ആദ്യമായി പുതിയ പദ്ധതിയുമായി സൗദി അറേബ്യ, പദ്ധതിയുടെ മെയിൽ ഹൈലൈറ്റായി സമ്മാനങ്ങളും...!
ഗൾഫ് രാഷ്ട്രങ്ങളിൽവെച്ച് പരമ്പരാഗതമായി കടുത്ത നിബന്ധനകളും ശിക്ഷാവിധികളും ഇപ്പോഴും പിന്തുടരുന്ന രാജ്യമാണ് സൗദി അറേബ്യ. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്ന രാജ്യം കൂടിയാണ്.എന്നാൽ ഇവിടെയെത്തുന്ന സഞ്ചാരികളെ സംബന്ധിച്ച് കടുത്ത നിബന്ധനകളാണ് നിലനിൽക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകളുടെ വസ്ത്രധാരണത്തിലുൾപ്പെടെ നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു.
ഷോട്ടസ് പോലുള്ളവ ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ഇപ്പോളിതാ പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് സൗദി. അശ്ലീല ചിത്രങ്ങളോടും പുസ്തകങ്ങളോടുമുള്ള ആസക്തി കുറയ്ക്കാനാണ് ഈ പദ്ധതി.അതും നൂറ് ദിവസത്തിനുള്ളില്‍ ഇതിനോടുള്ള ആസക്തി കുറയ്ക്കാന്‍ സൗദി പ്രധാനമായും ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.. ജി.സി.സിയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
പോണോഗ്രഫിയോടുള്ള ആസക്തിയില്‍ നിന്ന് മുക്തി നേടുന്നതിനായി ഒരു വെബ്‌സൈറ്റാണ് സൗദി പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ പ്രത്യേക സോക്കോളജിക്കല്‍ ക്ലാസുകളും മറ്റും ഉള്‍പ്പെടുന്നു.ഇതിന്റെ ഭാഗമായി പത്തിന പ്രോഗ്രാമും ഈ വെബ്‌സൈറ്റിലുണ്ടെന്ന് ഇഫാ (സൈക്കോളജിക്കല്‍ കൗണ്‍സിലിംഗ് പ്രോഗ്രാം) മേധാവി സൗദ് അല്‍ ഹസ്സാനി പറഞ്ഞു.
ചിട്ടയായ മാതൃകയില്‍ പോണ്‍ ആസക്തിക്കുള്ള ചികിത്സയാണ് ഈ വെബ്‌സൈറ്റ് വാഗ്ദാനം ചെയ്യുന്നാണ് പുറത്തുവരുന്ന വിവരം.കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, സ്പിരിച്വല്‍ തെറാപ്പി, സേഫ് സപ്പോര്‍ട്ട് എന്‍വയോണ്‍മെന്റ് എന്നിങ്ങനെ മൂന്ന് പ്രധാന ഭാഗങ്ങളടങ്ങുന്നതാണ് ചികിത്സ. 100 ദിവസമാണ് ഈ ചികിത്സാ പദ്ധതിക്ക് വേണ്ടി വരിക.
പോണോഗ്രഫിയുടെ ദോഷവശങ്ങള്‍, എന്തുകൊണ്ടാണ് ഇത് പെട്ടെന്ന് നിര്‍ത്താന്‍ കഴിയാത്തത്, ഇതില്‍ നിന്ന് മുക്തി നേടാനുള്ള മാര്‍ഗങ്ങള്‍ ഇസ്ലാമിക് അനുശാസനങ്ങളെ അടിസ്ഥാനമാക്കി വിശദമാക്കുക എന്നിവയാണ് വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.ഇതൊന്നുമല്ല ഇതിന്റെ ഹൈലൈറ്റ്...
ഇതിന് പുറമെ സമ്മാനങ്ങള്‍, ആഴ്ചതോറുമുള്ള ഇന്ററാക്ടീവ് മീറ്റിംഗുകള്‍, പോണ്‍ അഡിക്ഷനില്‍ നിന്ന് പുറത്തുവന്നവരുടെ വിജയകഥകള്‍ എന്നിവയും വെബ്‌സൈറ്റിലുണ്ട്. ഇത് പോണോഗ്രഫിയോടുള്ള ആസക്തിയിൽ നിന്നും മോചനം നേടാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനകരമാകും.
https://www.facebook.com/Malayalivartha