മുപ്പത്തിയഞ്ചോളം കൊലപാതകങ്ങൾ, ഇനി ഭയക്കേണ്ട നാളുകൾ, ഗൾഫ് രാഷ്ട്രങ്ങളിലെ കടുത്ത ശിക്ഷാ നടപടികളിൽ എന്ത് കാര്യം? ഈ കണക്കുകൾ കണ്ടില്ലേ പ്രവാസികൾ, കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈത്തിന്റെ എല്ലാ ഭാഗങ്ങളിലും സുരക്ഷാ പട്രോളിങ് ശക്തമാക്കി...!
ഗൾഫ് രാഷ്ട്രങ്ങളിൽ പൊതുവെ കുറ്റകൃത്യം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷാ നടപടികളാണ് നടപ്പിക്കിവരുന്നത്. അതിനാൽ ഇവിടം സുരക്ഷിതമാണെന്ന് ധാരണയിലാണ് പ്രവാസികളടക്കമുള്ള എല്ലാവരും. പക്ഷേ അടുത്തിടെ കുവൈറ്റിൽ നടന്ന കൂട്ടക്കൊലപാതകമടക്കം പരിശോധിക്കുകയാണെങ്കിൽ കാര്യങ്ങൾ കുറച്ച് ഗൗരവമായി തന്നെ എടുക്കേണ്ടതുണ്ട്. ഇത് മാത്രമല്ല, ഇപ്പോൾ കുവൈത്തിലെ പ്രവാലികളെ അടക്കം നടുക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
കുവൈത്തില്‍ കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷത്തിനിടെ നിരവധി കൊലപാതകങ്ങളാണ്. അര്‍ദിയയില്‍ കുവൈത്തി കുടുംബത്തിലെ മൂന്നുപേര്‍ കുത്തേറ്റുമരിച്ചതാണ് ഒടുവിലത്തെ ഞെട്ടിക്കുന്ന സംഭവം. ഈ കേസിലെ പ്രതിയായ ഇന്ത്യക്കാരനെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
രണ്ട് പെണ്‍മക്കള്‍ ചേര്‍ന്ന് മാതാവിനെ കൊന്ന സംഭവവും ഈ മാസമാണ് കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ മുപ്പത്തിയഞ്ചോളം കൊലപാതകങ്ങൾക്കാണ് കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷത്തിനിടെ രാജ്യം സാക്ഷ്യം വഹിച്ചത്.ഇത് ഒരു ഗൾഫ് രാഷ്ട്രത്തെ സംബന്ധിച്ച് ഒരു നിസര കണക്കല്ല. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം ഇതുവരെയുമുള്ള കണക്കാണിത്.
ശിക്ഷാ നടപടികളിൽ ഒന്നും ഒരു പേടിയോ ഭയമോ കൽപ്പിക്കാതെയല്ലേ അപ്പോൾ ഇത്രയും കൊലപാതങ്ങൾ അവിടെ അരങ്ങേറിയത് എന്ന് വിലയിരുത്തേണ്ടതായിവരും.കൊടും കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നത് അധികൃതര്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്. വര്‍ധിക്കുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈത്തിന്റെ എല്ലാ ഭാഗങ്ങളിലും സുരക്ഷാ പട്രോളിങ് ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്.
ചെറിയ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞവര്‍ഷം 3800 സംഘര്‍ഷങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പൊതുസുരക്ഷ ഉറപ്പാക്കാന്‍ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കാനാണ് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്‍റ് ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ് ഫീല്‍ഡ് പട്രോളിങ് സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. മയക്കുമരുന്ന് ഉപയോഗം അക്രമം വര്‍ധിക്കുന്നതിന് കാരണമാകുന്നതായി വിലയിരുത്തുന്നു.
മിക്ക പ്രശ്നങ്ങളിലും യുവാക്കളാണുള്ളത്. കോവിഡ് കാലത്ത് കായിക വിനോദ പരിപാടികള്‍ കുറഞ്ഞത് യുവാക്കളെ ക്രിയാത്മക കാര്യങ്ങളില്‍ വ്യാപൃതരാക്കുന്നതില്‍ നിന്ന് തടയുന്നു എന്നാണ് വിലയിരുത്തൽ.ഇതിന് പകരം കൈയടക്കിയ വീഡിയോ ഗെയിമുകള്‍ പലതും അക്രമവാസന വര്‍ധിപ്പിക്കുന്നതാണെന്നാണ് വിദഗ്ധര്‍ പറയുന്നു.
അടുത്തിടെ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന പ്രവണതയുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ ബദര്‍ അല്‍ ഹുസൈനി പറഞ്ഞു. തലമുറയെ നല്ല സംസ്കാരത്തില്‍ വളര്‍ത്തുന്നതിന് കുടുംബത്തിന് ഏറെ പങ്കുവഹിക്കാനുണ്ടെന്നും ലക്ഷ്യബോധവും ജീവിതകാഴ്ചപ്പാടുമില്ലാത്ത ചെറുപ്പക്കാരാണ് അനാവശ്യ പ്രശ്നങ്ങളിലേക്കും മറ്റുള്ളവരുടെ അവകാശങ്ങളിലേക്കും കടന്നുകയറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്തായാലും ഇത്തരം പ്രവണതകൾ വർദ്ധിച്ചുവരുന്നതിനാൽ തടയിടാൻ തന്നെയാണ് ഭരണകൂടത്തിന്റെ തീരുമാനം.എന്നിരുന്നാലും ജാഗ്രത കൈവിടാതെ നിർദ്ദേശങ്ങൾ പാലിച്ച് മുന്നോട്ടുപോവുക.ഈ കണക്കുകൾ പുറത്തുവിട്ടത് തന്നെ എല്ലാവരുടേയും ഇള്ളിൽ ഒരു ജാഗ്രത കൊണ്ടുവരാനാണ്.
https://www.facebook.com/Malayalivartha