ഇളവുകൾ ഒരാന്നായ് പോരട്ടേ....! സൗദിക്ക് പിന്നാലെ ഖത്തറും, പുതിയ ഇളവുകളിൽ പ്രവാസികൾ ആശ്വാസത്തിൽ, ഇനി അവരുടെ മുഖത്തും പുഞ്ചിരി വിടരട്ടേ..., മാർച്ച് ഇരുപത് മുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനം
നിയന്ത്രണങ്ങളിൽ അയവുവരുത്താനുള്ള ഗൾഫ് രാഷ്ട്രങ്ങളുടെ തീരുമാനം കൊവിഡ് കേസുകളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. ഇത്രയും കടുത്ത നിയന്ത്രണങ്ങളിൽ ഇനിയും മുന്നോട്ട് പോയാൽ അത് ജനങ്ങളുടെ മാനസികാവസ്ഥയെ സാരമായി തന്നെ ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
എല്ലാം അഭിപ്രായങ്ങളും രോഗവ്യാപനവും കണക്കിലെടുത്താണ് യാത്ര നിയന്ത്രണങ്ങളിലും മറ്റും ഇളവുകൾ അനുവദിച്ചത്.സൗദിയിലെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്ന മന്ത്രാലയത്തിന് കീഴിലുള്ള വകുപ്പുകള്‍ക്ക് ഇളവുകൾ നല്‍കിയതായി മന്ത്രാലയം അറിച്ചിരുന്നു.പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിൽ.
ഇപ്പോൾ ഖത്തറും വിദ്യാലയങ്ങളിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ച് മുന്നോട്ട് വന്നിരിക്കുകയാണ്.രാജ്യത്തെ സ്‌കൂളുകളിലും, കിന്റര്‍ഗാര്‍ട്ടണുകളിലും ഏര്‍പ്പെടുത്തിയിട്ടുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ ഞായറാഴ്ച്ച മുതല്‍ ഇളവ് അനുവദിക്കാനാണ് തീരുമാനം. ഖത്തറിലെ പൊതു, സ്വകാര്യ സ്‌കൂളുകളിലും, കിന്റര്‍ഗാര്‍ട്ടണുകളിലും പന്ത്രണ്ടും, അതില്‍ താഴെയും പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌കുകള്‍ ഒഴിവാക്കാന്‍ അനുവാദം നല്‍കി.
മാസ്‌കുകള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവയുടെ ഉപയോഗം തുടരാമെന്നും അധികൃതര്‍ വ്യക്തമാക്കി. വാക്‌സിനെടുക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ച്ച തോറുമുള്ള ആന്റിജന്‍ റാപിഡ് ടെസ്റ്റ് (വീടുകളില്‍ നിന്ന് നടത്തുന്ന) മുന്‍നിശ്ചയിച്ച നടപടിക്രമങ്ങള്‍ പാലിച്ച് കൊണ്ട് തുടരാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ മറ്റെല്ലാ കോവിഡ് മുന്‍കരുതലുകളും പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.സൗദിയിൽ പഠന സമയങ്ങളിലും, പഠ്യേതര പ്രവര്‍ത്തനങ്ങളുടെ സമയങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാമൂഹിക അകലം പാലിക്കുന്നത് നിര്‍ബന്ധമല്ലന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയത്.
വിദ്യാര്‍ത്ഥികളെ വിവിധ സംഘങ്ങളാക്കി തിരിച്ച് കൊണ്ട് ക്ലാസുകളിലേക്ക് പ്രവേശനം അനുവദിച്ചിരുന്ന രീതിയും ഒഴിവാക്കാന്‍ തീരുമാനിച്ചു. വിദ്യാലയങ്ങളില്‍ മൂന്നാം സെമസ്റ്റര്‍ ആരംഭിക്കുന്നത് മുതല്‍ ഈ തീരുമാനം നടപ്പിലാക്കുമെന്ന് അധികൃതര്‍ വിശദമാക്കിയത്. അങ്ങനെ സൗദിയിലെേയും ഖത്തരിലേയും ഇളവുകളുടെ കാര്യം പരിശോധിച്ചാൽ ഇങ്ങ് വിദ്യാഭ്യാസ മേഖലയിലേക്കും കടന്നിരിക്കുകയാണ്.
ഇനി പരിമിതമായ നിയന്ത്രണങ്ങൾ മാത്രമാണ് നിലനിൽക്കുന്നത്.ഇതും വരും ദിനങ്ങളിൽ അപ്പാടെ എടുത്തുകളയുമോ എന്ന് കണ്ടു തന്നെയറിയണം.അതേസമയം, ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുകയാണ്.നിയമം ലംഘിച്ച 346 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു.
ഇവരില്‍ 326 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ് അധികൃതര്‍ പിടികൂടിയത്. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിനും ആളുകളെ അധികൃതര്‍ പിടികൂടി. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.
https://www.facebook.com/Malayalivartha