മക്കയിലും മദീനയിലും റോബോർട്ടുകളാണ് താരം, വിശ്വാസികളെ നയിക്കാനും നിർദ്ദേശങ്ങൾ നൽകാനും ഇവർ ചുണക്കുട്ടന്മാർ, ശുചീകരണ പ്രവർത്തനങ്ങളിലും സ്മാർട്ട്, ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ചയില്ല...!

മക്കയിലും മദീനയിലും വിശ്വാസികളെ നയിക്കാനും നിർദ്ദേശങ്ങൾ നൽകാനും ശുചീകരണ പ്രവർത്തനങ്ങളിലും സ്മാർട്ടായി റോബോട്ടുകൾ. പ്രവർത്തനങ്ങളിൽ സ്മാർട്ട് റോബോട്ടുകളും സ്മാർട്ട് ഗൈഡൻസ് റോബോട്ടുകൾ പങ്കാളികളാണ്.ഗ്രാൻഡ് മോസ്‌ക്കുകൾ വൃത്തിയാക്കാനും അണുവിമുക്തമാക്കാനുമായി 11 സ്മാർട്ട് റോബോട്ടുകളാണ് ഉള്ളത്.
ഒരു സമയം ജോലിയിൽ തുടരുന്ന 4000 തൊഴിലാളികൾക്കൊപ്പമാണ് സ്മാർട്ട് വർക്കിനായി റോബോട്ടുകളെ തയ്യാറാക്കിയതെന്ന് സേവന, ഫീൽഡ് അഫയേഴ്‌സ്, പരിസ്ഥിതി സംരക്ഷണ ഏജൻസി അണ്ടർ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ജാബ്രി പറഞ്ഞു. തീർഥാടകരുടെ സുഗമവും സംഘടിതവുമായ സഞ്ചാരം ഉറപ്പാക്കാൻ, ആരാധകരെ സ്വീകരിക്കാനും ഹറമിലെ വിവിധ പ്രവേശന, എക്‌സിറ്റ് പോയിന്റുകളിലേക്കും അവരെ നയിക്കാനും ഗ്രാൻഡ് മോസ്‌കിന്റെ 150 വാതിലുകളിലും സൂപ്പർവൈസർമാരെ ഏജൻസി നിയോഗിച്ചിട്ടുണ്ട്.
വിശ്വാസികളെ നിന്ത്രിക്കാനും സംരക്ഷിക്കാനും വിട്ടു വീഴ്ചകളില്ലാതെ ജനറൽ പ്രസിഡൻസി പ്രവർത്തന രംഗത്തുണ്ട്. തീർഥാടകർക്ക് സേവനം നൽകുന്നതിന് 8,000 ഇലക്ട്രിക് , സാധാരണ ഗോൾഫ് കാർട്ടുകളും ഉണ്ട്. അവയിൽ 5,000 സാധാരണ വണ്ടികളും ഏകദേശം 3,000 ഇലക്ട്രിക് കാർട്ടുകളും ഉൾപ്പെടുന്നു, അവ ഉപയോഗത്തിന് മുമ്പും ശേഷവും അണുവിമുക്തമാക്കുന്നതായും മുഹമ്മദ് അൽ ജാബ്രി പറഞ്ഞു.
വിശ്വസികളുടെ ആചാരങ്ങൾ അനുഷ്ഠിക്കുന്നതിനും ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കാനും ശുചീകരിക്കാനും ഏജൻസിയിൽ 840-ലധികം ഉപകരണങ്ങളും മെഷീനുകളും ഉപയോഗിക്കുന്നുണ്ട്. കൂടാതെ പ്രവേശന കവാടങ്ങളിൽ അണുവിമുക്തമാക്കൽ, ശുചിത്വ പ്രവർത്തനങ്ങൾ, ഗതാഗതം, മറ്റ് സേവനങ്ങൾ എന്നിവക്കായി നിരന്തരമായ മേൽനോട്ടവും ജനറൽ പ്രസിഡൻസി ഉറപ്പുവരുത്തുന്നുണ്ട്.
https://www.facebook.com/Malayalivartha

























