പ്രവാസികൾ ഇനി അതിന് പണം മുടക്കേണ്ടതില്ല, ഇത് യു.എ.ഇയുടെ പെരുന്നാൾ സമ്മാനം, ഏഴ് ദിവസത്തേക്ക് സൗജന്യം...!

രണ്ട് വര്‍ഷത്തെ കൊവിഡ് മഹാമാരിയ്ക്ക് ശേഷം പെരുന്നാള്‍ ആഘോഷത്തിനായി യുഎഇ അടക്കമുള്ള എല്ലാം ഗൾഫ് രാഷ്ട്രങ്ങളും തയ്യാറെടുപ്പുകളിലാണ്. പെരുന്നാളിനെ വരവേൽക്കാൻ യുഎഇയുടെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ പെരുന്നാളിന് ഇളവെന്ന പോലെ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് യു.എ.ഇ.ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ഏഴ് ദിവസം വാഹന പാര്‍ക്കിംഗ് ഫീ നൽകേണ്ടതില്ല.
ഈദുൽ ഫിത്ർ അവധിക്കാലത്ത് ദുബായിൽ ഏഴ് ദിവസം വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാം. ഇന്ന് മുതൽ മേയ് 6 വരെ പാർക്കിങ് ഫീസ് ഈടാക്കില്ലെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.അതുപോലെ തന്നെ ഏപ്രില്‍ 30 മുതല്‍ മെയ് 6 വരെ അജ്മാനിലും പാര്‍ക്കിംഗ് ഫീസ് ഈടാക്കില്ല. അബുദാബി മുന്‍സിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.ഇനി മെയ് 7 മുതല്‍ മാത്രമേ പാര്‍ക്കിംഗ് പുനരാരംഭിക്കൂവെന്നും അധികൃതര്‍ അറിയിച്ചു.
കസ്റ്റമേഴ്സ് ഹാപ്പിനസ് സെന്റര്‍, പണമടച്ചുള്ള പാര്‍ക്കിങ് സോണുകള്‍, പൊതു ബസുകള്‍, ദുബായ് മെട്രോ, ട്രാം, മറൈന്‍ ട്രാന്‍സിറ്റ് മാര്‍ഗങ്ങള്‍, സേവന ദാതാക്കളുടെ കേന്ദ്രങ്ങള്‍ (സാങ്കേതിക പരിശോധന) എന്നിവയുള്‍പ്പെടെ പെരുന്നാള്‍ അവധിക്കാലത്ത് ആര്‍ടിഎ തങ്ങളുടെ എല്ലാ പൊതുഗതാഗത സേവനങ്ങളുടെയും പ്രവൃത്തി സമയം പ്രഖ്യാപിച്ചു.
എല്ലാ പൊതുഗതാഗത സേവന കേന്ദ്രങ്ങള്‍ക്കും ഏപ്രില്‍ 30 മുതല്‍ മെയ് 8 വരെ അവധിയായിരിക്കും. 9 ന് സേവനം പുനരാരംഭിക്കും. സേവന ദാതാക്കളുടെ കേന്ദ്രങ്ങള്‍ക്ക് ഏപ്രില്‍ 30 മുതല്‍ മെയ് 7 വരെയും അവധിയായിരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 9 ദിവസം വരെയും സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അഞ്ച് ദിവസം വരെയും അവധിയായിരിക്കും.
അതേസമയം, വിവധ മേഖലകളുടെ പ്രവര്‍ത്തനം 100 ശതമാനം ശേഷിയിലേക്ക് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അബുദാബി. വാണിജ്യ, ടൂറിസം മേഖലകളുടെ പ്രവര്‍ത്തനമാണ് 100 ശതമാനം ശേഷിയിലേക്ക് ഉയര്‍ത്തുന്നത്. ഇതിന് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അനുമതി നല്‍കി.
വെള്ളിയാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു. അതേസമയം, അല്‍ ഹൊസന്‍ ഗ്രീന്‍ പാസ് സാധുത 30 ദിവസമാക്കി ഉയര്‍ത്താനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവരുടെ ഗ്രീന്‍ പാസ് സാധുത നിലവിലെ 14 ദിവസം എന്നതില്‍ നിന്ന് 30 ദിവസമാക്കി ഉയര്‍ത്തുന്നതിനാണ് കമ്മിറ്റി തീരുമാനിച്ചത്.
https://www.facebook.com/Malayalivartha

























