പ്രവാസിയുടെ മൃതദേഹം വിട്ടു കിട്ടാൻ വൈകും, പോസ്റ്റുമോര്‍ട്ടം പൂർത്തിയാക്കിയ ശേഷം വിട്ടു നൽകൂ, കോഴിക്കോട് സ്വദേശിയുടെ ഖബറടക്കം അന്വേഷണ നടപടികള്‍ പൂര്‍ത്തിയായ ശേഷം...!

പ്രവാസിയെ സലാലയിലെ പള്ളിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിയമ നടപടികള്‍ പുരോഗമിക്കുന്നു. കോഴിക്കോട് പേരാമ്പ്ര, ചെറുവണ്ണൂര്‍ സ്വദേശി നിട്ടംതറമ്മല്‍ മൊയ്‍തീനെ (56) കൊലപ്പെട്ടത്.സംഭവുമായി ബന്ധപ്പെട്ട് ഒമാന്‍ പൗരനെ ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡന്‍റ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
പോസ്റ്റുമോര്‍ട്ടം നടക്കുന്ന മുറക്കേ മൃതദേഹം വിട്ടു കിട്ടുകയുള്ളൂ. അടുത്ത ദിവസം തന്നെ അതിന് സാധ്യതയുള്ളതായി സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.സലാല സാദയിലെ ഖദീജ മസ്ജിദില്‍ വെള്ളിയാഴ്ച രവിലെ 10 ഓടെയാണ് കൊല നടന്നത്. പള്ളിയില്‍ നമസ്കരിക്കുകയായിരുന്ന മൊയ്തീനെ വലിയ തോക്ക് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്.
കൊലയാളി തോക്ക് പള്ളിയില്‍ തന്നെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഖബറടക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തിയായ ശേഷമേ തീരുമാനിക്കുകയുള്ളൂവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മുപ്പതു വര്‍ഷമായി സലാലയില്‍ പ്രവാസിയായിരുന്ന അദ്ദേഹം ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ആയിശ. മക്കള്‍: നാസര്‍, ബുഷ്‌റ, അഫ്‌സത്ത്.
https://www.facebook.com/Malayalivartha

























