യു.എ.ഇയിൽ ഡോക്ടർ ദമ്പതികൾ തൂങ്ങി മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് മകന്റെ അപ്പാർട്ട്മെറ്റിൽ, ഷാര്‍ജ പൊലീസിന്റെ നേതൃത്ത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു...!

ഇന്ത്യക്കാരായ ഡോക്ടർ ദമ്പതികളെ യു.എ.ഇയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുകയാണ്. ഷാര്‍ജയിലെ അപ്പാര്‍ട്ട്മെന്റിലാണ് ഇരുവരേയും തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം അല്‍ നബ്ബ ഏരിയയിലായിരുന്നു അതിദാരുണമായ സംഭവമെന്ന് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
മുംബൈ സ്വദേശികളായ ഡോ. ജാവേദ് (76), ഡോ. ഫർഹത്ത് ഫാത്തിമ (70) എന്നിവരെയാണ് കഴിഞ്ഞ ദിവസം ഷാർജ അൽനബ്ബ ഏരിയയിലെ അപാർട്ട്മെന്റിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇരുവര്‍ക്കും 73 വയസ് പ്രായമുണ്ടെന്ന് പൊലീസ് അറിയിച്ചു.യുഎഇയില്‍ താമസിക്കുന്ന മകനെ സന്ദര്‍ശിക്കാനെത്തിയ ദമ്പതികളെയാണ് മകന്റെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പതിവുപോലെ കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകൻ മാതാപിതാക്കളുടെ മുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലാണ് കണ്ടത്. ഉടൻ തന്നെ കെട്ടിടത്തിലെ മെയിന്റൻസ് വിഭാഗത്തിൽ വിവരമറിയിച്ചു. അവരെത്തി വാതിൽ ബലമായി തുറന്നപ്പോൾ ഇരുവരും തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. അപ്പോൾ തന്നെ ഇവരുടെ മകൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഷാർജ പൊലീസ് പട്രോൾ സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പിന്നീട്, മൃതദേഹങ്ങൾ അൽ കുവൈത്തി ആശുപത്രിയിലേക്ക് മാറ്റുകയും ഒട്ടോപ്സിയ്ക്കായി ഫൊറൻസിക് ലാബിലേയ്ക്കും അയച്ചു.മുൻ യുഎഇ പ്രവാസികൾ കൂടിയായ ഡോക്ടർ ദമ്പതികൾ ഇടയ്ക്കിടെ ഷാർജയില്‍ താമസിക്കുന്ന മകനെയും കുടുംബത്തെയും സന്ദർശിച്ചിരുന്നുവെന്ന് അടുത്തുള്ള താമസക്കാർ പറയുന്നു.
കഴിഞ്ഞ രണ്ട് വർഷമായി ഡോക്ടറായ ഇവരുടെ മകൻ ഇവിടെ താമസിക്കുന്നതായി കാവൽക്കാരൻ പറഞ്ഞു. ഡോക്ടർ ദമ്പതികൾ മിക്കപ്പോഴും പുറത്തേയ്ക്ക് നടക്കാനോ ഭക്ഷണം കഴിക്കാനോ പോകുന്നത് കാണാറുണ്ടായിരുന്നു എന്നും അടുത്തുള്ളവർ പറഞ്ഞു.മുൻ യുഎഇ പ്രവാസികൾ കൂടിയായ ഡോക്ടർ ദമ്പതികളുടേത് ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഷാര്‍ജ പൊലീസിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ കണ്ടെത്താനായി അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തില്‍ ഷാര്‍ജ പൊലീസിന്റെ നേതൃത്ത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. വിദ്യാഭ്യാസമുള്ളവരും പ്രഫഷനലുകളുമായ ഇരുവരുടെയും മരണത്തിന് പിന്നിലെ കാരണം ഉടൻ കണ്ടെത്തുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha


























