സൗദിയുടെ കർശന താക്കീത്...! പ്രവാസികൾ പണി വെറുതേ...ഇരന്നുവാങ്ങല്ലേ, അറിഞ്ഞുകൊണ്ടോ അറിയാതെയോ ഇത്തരത്തിൽ ജോലി ചെയ്യുന്നത് കണ്ടെത്തിയാൽ 1,00000 റിയാൽ പിഴയും ആറ് മാസം വരെ തടവും ശിക്ഷ...!

പ്രവാസികൾക്ക് കർശന മുന്നറിയിപ്പുമായി സൗദി പൊതു സുരക്ഷാവിഭാഗം രംഗത്തെത്തിയിരിക്കുകയാണ്. സ്‌പോൺസർക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്നവർക്കാണ് താക്കീത്. നിശ്ചിത തൊഴിൽ വിസയിലെത്തിയവർ മാറ്റ് തൊഴിലിൽ ഏർപ്പെടാൻ പാടുള്ളതല്ല.ഇത്തരത്തിൽ തൊഴിയെടുക്കാൻ തൊഴിലുടമ അനുവദിച്ചാൽ ശിക്ഷിക്കപ്പെടുമെന്നാണ് സൗദി സുരക്ഷാവിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
തന്റെ കീഴിലുള്ള തൊഴിലാളികളെ മറ്റുള്ളവർക്ക് വേണ്ടി സ്വയം അറിഞ്ഞുംകൊണ്ടോ അറിയാതെയോ ജോലി ചെയ്യുന്നത് കണ്ടെത്തിയാൽ വിദേശിയുടെ തൊഴിലുടമയ്ക്ക് 1,00000 റിയാൽ വരെ പിഴയും ചുമത്തും. ആറ് മാസം വരെ തടവ് ശിക്ഷയും നൽകും. അഞ്ച് വർഷം വരെ റിക്രൂട്ട്‌മെന്റ് നിരോധനമേർപ്പെടുത്തുമെന്നും പൊതു സുരക്ഷാവിഭാഗം വീണ്ടും മുന്നറിയിപ്പ് നൽകി.
കൂടാതെ തൊഴിൽ, അതിർത്തി, സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെകുറിച്ച് വിവരങ്ങൾ നൽകണമെന്ന് പൊതുജങ്ങളോട് സുരക്ഷാവിഭാഗം മുന്നറിയിപ്പ് നൽകി.മക്ക, റിയാദ് മേഖലകളിലുള്ളവർ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാവുന്നതാണെന്ന് അറിയിപ്പിൽ വ്യക്തമാക്കി.
അതേസമയം സൗദിയിലെ സമ്പൂര്‍ണ മദ്യ നിരോധനവുമായി ബന്ധപ്പെട്ട നിയമത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമായിരിക്കുകയാണ്. സൗദി ടൂറിസം വകുപ്പ് അസിസ്റ്റന്റ് മന്ത്രി ഹൈഫ ബിന്‍ത് മുഹമ്മദ് രാജകുമാരിയാണ് ഇതിൽ വ്യക്തതവരുത്തിയത്.സ്വിറ്റ്സര്‍ലന്‍ഡില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സൗദി സമ്പദ്വ്യവസ്ഥയുടെ സാധ്യതകളെ കുറിച്ച് നടന്ന സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന പുതിയ ടൂറിസ്റ്റ് നഗരമായ നിയോം സിറ്റിയില്‍ മദ്യം ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് നിയോം സിറ്റിയുടെ ടെക്ക് ആന്റ് ഡിജിറ്റല്‍ ഹോള്‍ഡിംഗ് കമ്പനി സിഇഒ ജോസഫ് ബ്രാഡ്ലി എഎഫ്പിക്ക് നല്‍കിയ അഭിമുഖത്തില്‍ നേരത്തേ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ മദ്യത്തിനുള്ള അനുമതി നല്‍കുമോ എന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉയര്‍ന്നത്.
എന്നാല്‍ സിഇഒയുടെ നിലപാടിനെ തള്ളിക്കൊണ്ടാണ് മന്ത്രിയുടെ മറുപടി ഉണ്ടായിരിക്കുന്നത്.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി യാത്രാ നിരോധനം വരുന്നതിന് മുമ്പുള്ള ആറു മാസത്തിനുള്ളില്‍ നാലു ലക്ഷം ടൂറിസ്റ്റ് വിസകളാണ് വിതരണം ചെയ്തതെന്നും ടൂറിസം വകുപ്പ് അസിസ്റ്റന്റ് മന്ത്രി ഹൈഫ ബിന്‍ത് മുഹമ്മദ് രാജകുമാരി അറിയിച്ചു.
2021ല്‍ സൗദി അറേബ്യയില്‍ 63 ദശലക്ഷം സന്ദര്‍ശകരാണ് എത്തിയതെന്നും ടൂറിസം പുരോഗതിയെക്കുറിച്ചുള്ള സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ടില്‍ സൗദി അറേബ്യ രണ്ടാം സ്ഥാനത്താണെന്നും 100 രാജ്യങ്ങളില്‍ 33ാം സ്ഥാനത്താണെന്നും അവര്‍ പറഞ്ഞു. ഹജ്ജ് ഉംറ തീര്‍ഥാടകര്‍ ഉള്‍പ്പെടെ 41 ദശലക്ഷം പേരാണ് 2018 ല്‍ രാജ്യം സന്ദര്‍ശിച്ചത്. എന്നാല്‍ 2021 ല്‍ ഇത് 63 ദശലക്ഷമായി ഉയര്‍ന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മദ്യത്തിന്റെ കാര്യത്തില്‍ രാജ്യം സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് രാഷ്ട്രത്തലവന്‍മാര്‍ തന്നെ പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള നിയമവുമായി മുന്നോട്ടുപോവും എന്നതാണ് ഇതുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട ചോദ്യത്തിന് ഉത്തരമെന്നും അവര്‍ പറഞ്ഞു.
നിലവിലെ നിയന്ത്രണങ്ങളുണ്ടായിട്ട് പോലും വലിയ തോതില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. വിദേശ സഞ്ചാരികള്‍ക്കായി രാജ്യത്ത് സൗകര്യങ്ങളൊരുക്കുന്ന കാര്യത്തിലും രാജ്യം നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.
ഇപ്പോൾ നല്‍കുന്ന സൗകര്യങ്ങള്‍ വച്ച് തന്നെ ടൂറിസം മേഖലയില്‍ മറ്റ് രാജ്യങ്ങളെ പിറകിലാക്കാന്‍ സൗദിക്ക് സാധിച്ചിട്ടുണ്ട്. പുതുതായി ഒന്നും കൊണ്ടുവന്നില്ലെങ്കിലും വിദേശികളെ ആകര്‍ഷിക്കാനുള്ള പലതും രാജ്യത്തുണ്ടെന്നും അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























