ഇഖാമ പുതുക്കി കിട്ടാത്തത് വിനയായി..! പ്രവാസി നാട്ടിൽ പോകാനാവാതെ ബുദ്ധിമൂട്ടിയത് ആറ് വർഷം, സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസിക്ക് ദാരുണാന്ത്യം, മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിച്ചു

ഇഖാമ പുതുക്കി കിട്ടാത്തത് മൂലം നാട്ടിൽ പോകാനാവാതെ ബുദ്ധിമുട്ടിയ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശിയും കേളി കലാസാംസ്‌കാരിക വേദി അംഗം കൂടിയായ സുരേഷ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിച്ചു.അൽഖർജിലെ ഒരു സ്വകാര്യ കമ്പനിയിൽ ലേബറായി ജോലി ചെയ്‍തിരുന്ന സുരേഷിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
നീണ്ട 30 വർഷമായി റിയാദിലെ വിവിധ കമ്പനികളിലായി ജോലി ചെയ്തു വരികയായിരുന്നു.മൂന്നു മാസങ്ങൾക്ക് മുൻപാണ് സ്‌പോൺസർഷിപ്പ് മാറ്റുന്നതിനായി അൽഖർജിലെ ഒരു കമ്പനി തയ്യാറായത്. തുടർന്ന് സ്‌പോൺസർഷിപ്പ് മാറ്റുന്നതിനും നാട്ടിൽ പോകുന്നതിനുമുള്ള രേഖകൾ എംബസി മുഖേന ശരിയാക്കി വരുന്നതിനിടയിലാണ് മരണം സംഭവിക്കുന്നത്.
ഇക്കാമയോ മറ്റ് അനുബന്ധ രേഖകളോ ഇല്ലാത്തതിനാലും നിലവിലെ സ്പോൺസർ സഹകരിക്കാത്തതിനാലും മൃതശരീരം അയക്കുന്നതിൽ കാലതാമസം നേരിട്ടു. കേളിയുടെ ജീവകാരുണ്യ വിഭാഗമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്.
അതേസമയം സൗദി അറേബ്യയില്‍ ഹൃദ്രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മറ്റൊരു പ്രവാസി മലയാളിയും മരണത്തിന് കീഴടങ്ങി. 33 വർഷമായി ഒലയിലെ ശെൽബ കോൺഡ്രാക്ടിങ് കമ്പനിയിൽ ജീവനക്കാരനായിരുന്ന മലപ്പുറം പൊന്നാനി എ.എൻ നഗർ പുളിക്കകടവ് സ്വദേശി കളത്തിൽ പറമ്പിൽ മുസ്തഫ (52) ആണ് റിയാദിൽ മരിച്ചത്.
ദാറുൽ ശിഹ ആശുപത്രിയിൽ ഹൃദ്രോഗബാധിതനായി ചികിത്സയിലായിരുന്നു.
പരേതരായ ബാവ, റുക്കിയ ദമ്പതികളുടെ മകനാണ്. ഭാര്യ: സുലൈഖ. മക്കൾ: മുഹമ്മദ് ദിൽഷാൻ, ഷഹാന ഷെറിൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിയമനടപടികൾ നടന്ന് വരികയാണ്.
https://www.facebook.com/Malayalivartha


























