പ്രവാസികൾക്ക് അടുത്ത മുട്ടൻപണി... എട്ട് തസ്തികകളിൽ ഇനി പ്രവാസികളെ നിയമിക്കാനാവില്ല, നിലവിലുള്ളവർ മറ്റൊരു തസ്തികയിലേക്ക് മാറണമെന്നാണ് തൊഴിൽ മന്ത്രാലയം...!!

സൗദിയിലെ സ്വദേശിവത്ക്കരണ നടപടികളിൽ പെുതിമുട്ടിയിരിക്കുകയാണ് പ്രവാസികൾ. വിവിധ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിരവധി പ്രവാസികൾ തൊഴിൽ ഭീഷണി നേരിടുകയാണ്. കൊവിഡിൽ ഉണ്ടായ തൊഴിൽ പ്രതിസന്ധി തരണം ചെയ്ത് കരകയറി കൊണ്ടിരിക്കുന്ന പ്രവാസികൾക്ക് പരീക്ഷണങ്ങൾ ഒരോന്നായി വന്നുകൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ പ്രവാസികൾക്ക് അടുത്തപണി എത്തിയിരിക്കുകയാണ്. എട്ട് തസ്തികകളിൽ ഇനി പ്രവാസികളെ നിയമിക്കാനാവില്ല. അതായത് ലേബർ ഉൾപ്പടെയുള്ള എട്ട് തസ്തികകളിൽ ഇനി സൗദിയിലേക്ക് വിദേശ റിക്രൂട്ട്മെന്റ് ഉണ്ടാകില്ല.തസ്തികകളിൽ നിലവിലുള്ളവർ മറ്റൊരു തസ്തികയിലേക്ക് മാറണമെന്നാണ് തൊഴിൽ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
എട്ട് തസ്തികകൾ ഇവയാണ്....ഡോക്ടർ, സ്‍പെഷ്യലിസ്റ്റ്, എൻജിനീയർ, സാങ്കേതിക വിദഗ്ദ്ധൻ, പ്രത്യേക വിഷയത്തിലെ വിദഗ്ധൻ, കൺട്രോൾ ടെക്നീഷ്യൻ, തൊഴിലാളി, സാദാ തൊഴിലാളി എന്നീ തസ്തികകളിൽ നിലവിലുള്ളവർ മറ്റൊരു തസ്തികയിലേക്ക് മാറണം.
തൊഴിലാളിയുടെ അനുമതി കൂടാതെ ഇത് മാറ്റാൻ ഇനി തൊഴിലുടമക്ക് സാധിക്കും. തൊഴിലുടമകൾക്ക് തങ്ങളുടെ കീഴിൽ ‘തൊഴിലാളി’, ‘സാദാ തൊഴിലാളി’ എന്നീ തസ്തികകളിലുള്ള ജീവനക്കാരെ 67 തസ്തികകളിൽ ഒന്നിലേക്ക് മാറ്റാനാകും.മേൽപ്പറഞ്ഞ എട്ട് തൊഴിലുകളിൽ ഇനി വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കില്ല.
തൊഴിലാളി, സാദാ തൊഴിലാളി എന്നീ തസ്തികകളുടെ മാറ്റത്തിനുള്ള ഫീസും ഒഴിവാക്കി. തൊഴിൽ മന്ത്രാലയത്തിന്റെ ‘ക്വിവ’ പ്ലാറ്റ്ഫോമിൽ ഫീസ് നൽകാതെ തസ്തിക തിരുത്തുന്ന നടപടി ആരംഭിച്ചു. സാധാരണഗതിയിൽ തൊഴിൽ മാറുമ്പോൾ തൊഴിലാളിയുടെ അനുമതിയും 2,000 റിയാൽ ഫീസും ആവശ്യമാണ്. അതിൽ നിന്നാണ് മേൽപ്പറഞ്ഞ എട്ട് തസ്തികകളെ ഒഴിവാക്കിയത്.
എന്നാൽ ആദ്യ തവണത്തെ തൊഴിൽ മാറ്റത്തിന് മാത്രമാണ് ഫീസ് ഇളവ്. രണ്ടാം തവണ തൊഴിൽ മാറ്റുമ്പോൾ നിശ്ചിത ഫീസ് അടക്കേണ്ടതുണ്ട്. തൊഴിലാളി, സാദാ തൊഴിലാളി എന്നിങ്ങനെ ഇഖാമയിൽ രേഖപ്പെടുത്തിയിരിക്കുന്നവർക്ക് 67 മറ്റ് തസ്തികകളിലേക്കാണ് മാറാൻ കഴിയുക. തൊഴിലാളികളുടെ റിക്രൂട്ടിങ് നടത്തുമ്പോൾ ഏത് തസ്തികകളിലേക്കാണ് എന്ന് കൃത്യമായ വിവരണം നൽകേണ്ടതുണ്ട്.
ക്വിവ ഫ്ലാറ്റ്ഫോമിലൂടെ തൊഴിൽ മാറ്റം നടത്താൻ അനുവാദം കമ്പനികൾക്ക് മാത്രമാണ്. വ്യക്തിഗത സ്പോൺഷിപ്പിലുള്ളവർക്ക് ഈ പ്ലാറ്റ്ഫോമിലൂടെ തൊഴിൽ മാറ്റാനാകില്ല.അതേസമയം, സൗദിയില്‍ നാല് തൊഴിലുകള്‍ കൂടി പൂര്‍ണമായും സൗദി പൗരന്മാര്‍ക്ക് മാത്രമായി നിജപ്പെടുത്തിയ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു.
ട്രാന്‍സ്‌ലേറ്റര്‍, സ്‌റ്റോര്‍ കീപ്പര്‍, ഡാറ്റാ എന്‍ട്രി, ഓഫീസ് സെക്രട്ടറി എന്നീ ജോലികളാണ് സമ്പൂര്‍ണമായും സ്വദേശിവത്കരിച്ചത്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ട്രാന്‍സ്‌ലേറ്റര്‍, സ്‌റ്റോര്‍ കീപ്പര്‍, ഡാറ്റാ എന്‍ട്രി, ഓഫീസ് സെക്രട്ടറി എന്നീ മേഖലകളിലെ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥവരെയുണ്ടായി.
സൗദി പൗരന്‍മാരായ യുവതി - യുവാക്കള്‍ക്ക് സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും തൊഴില്‍ വിപണിയില്‍ അവരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും മന്ത്രാലയം നടത്തി വരുന്നപദ്ധതിയുടെ ഭാഗമാണിത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇത് സംബന്ധിച്ച തീരുമാനം സൗദി മാനവവിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha


























