ഷാര്‍ജയിൽ മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയം പീഡനം, മാതാപിതാക്കള്‍ ജോലിക്ക് പോയ തക്കം നോക്കി പ്രവാസി പതിനൊന്നുകാരിയെ പീഡനത്തിനിരയാക്കി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രവാസിയെ അറസ്റ്റ് ചെയ്തു. ഷാര്‍ജയിലാണ് സംഭവം. ഇരുപത്തിയൊമ്പതുകാരനായ യുവാവാണ് പതിനൊന്നുകാരിയെ പീഡനത്തിനിരയാക്കിയത്. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയം നോക്കിയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്.
ഷാര്‍ജയിലെ അല്‍ തായ്വാന്‍ ഏരിയയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. പ്രതിയും പീഡനത്തിനിരയായ കുട്ടിയുടെ കുടുംബവും ഒരു വീട്ടിലാണ് താമസിച്ച് പോന്നിരുന്നത്. മാതാപിതാക്കള്‍ ജോലിക്ക് പോയ തക്കം നോക്കിയാണ് യുവാവ് കുട്ടിയെ പീഡിപ്പിച്ചത്.
ജോലികഴിഞ്ഞ് മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടി പീഡനവിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇവര്‍ അല്‍ ബുഹൈറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെയും പെണ്‍കുട്ടിയെയും ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇതോടെയാണ് പീഡനം നടന്നതായി സ്ഥിരീകരിച്ചത്.
അതേസമയം, കുവൈത്ത് അന്‍ജഫ ബീച്ചില്‍ കടലില്‍ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. ബീച്ചില്‍ കളിക്കുകയായിരുന്ന സഹോദരങ്ങളായ ഏഴ്, പത്ത്, 12 വയസ്സുള്ള കുട്ടികളാണ് അപകടത്തില്‍പെട്ടത്.രാവിലെ കാണാതായ കുട്ടികളെ രക്ഷിക്കാനുള്ള അധികൃതരുടെ ശ്രമം വിജയിച്ചില്ല. മൃതദേഹം കണ്ടെടുത്ത് ഫോറന്‍സിക് പരിശോധനക്കായി കൈമാറി.
https://www.facebook.com/Malayalivartha


























