ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍, ആദ്യ ദിനം മൂന്ന് ലക്ഷത്തിലേറെ അപേക്ഷകൾ, ഇത്തവണ തീര്‍ത്ഥാടകരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന നിയന്ത്രണങ്ങള്‍..!

ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ച് ആദ്യ ദിവസം മൂന്ന് ലക്ഷത്തിലേറെ അപേക്ഷകള്‍ ലഭിച്ചന്ന് സൗദി അറേബ്യ.ഹജ്ജ്, ഉംറ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഹിഷാം സയീദാണ് ഇക്കാര്യം അറിയിച്ചത്. തീര്‍ത്ഥാടകരുടെ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കുന്ന നിയന്ത്രണങ്ങള്‍ ഇത്തവണ ഉണ്ടാകും.
ഹജ്ജ് തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിനുകള്‍ സ്വീകരിക്കണം. ഹജ്ജ് തീര്‍ത്ഥാടകര്‍ രാജ്യത്തേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവായ പിസിആര്‍ പരിശോധനാ ഫലവും സമര്‍പ്പിക്കണം. ഹജ്ജിനു പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് https://www.haj.gov.sa/en/InternalPages/Haj എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം.
അനുമതിയില്ലാതെ ഹജ്ജ് കര്‍മ്മത്തിന് പോകുന്ന പ്രവാസികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സൗദി സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. നിയമം ലംഘിച്ചാല്‍ പ്രവാസികളുടെ വിരലടയാളം രേഖപ്പെടുത്തുകയും നാടുകടത്തുകയും ചെയ്യുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് അറിയിച്ചു.
പെര്‍മിറ്റ് ലഭിക്കാതെ ഹജ്ജിന് പോകുന്നവര്‍ പിടിക്കപ്പെട്ടാല്‍ 10 വര്‍ഷത്തേക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അടുത്തമാസം 11 വരെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
https://www.facebook.com/Malayalivartha


























