Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ.... ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ട് മരണം....


ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..

എൻ പേര് 'പടയപ്പ.....!! കാട്ടുകുറുമ്പനെ പേടിക്കാതെ കെഎസ്ആർടിസി ഡ്രൈവർ, ഇരുപത്തിരണ്ട് തവണ റോഡിൽ കണ്ടിട്ടുണ്ടുണ്ടെങ്കിലും മൂന്നടി മുന്നിൽ വന്ന് സലാം പറഞ്ഞുപോയത് ആദ്യം, കണ്ടുമുട്ടൽ മറക്കാതിരിക്കാൻ ഒരു സമ്മാനമെന്ന പോലെ കൊമ്പ് കൊണ്ട് അവൻ മുൻഗ്ലാസിൽ കോറി, രണ്ടാം തവണ കൊമ്പ് തൊട്ടപ്പോൾ ഗ്ലാസ് പൊട്ടി...പടയപ്പയെ കുറിച്ച് ബാബുരാജിനും പറയാനുണ്ട്....

09 APRIL 2022 09:55 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

രാത്രികാലങ്ങളില്‍ മൂന്നാര്‍ ടൗണിലടക്കം സ്ഥിരം സാന്നിധ്യമായിരുന്ന ആനയെ തൊഴിലാളികളാണ് 'പടയപ്പ' എന്ന ഓമനപ്പേരിട്ട് വിളിക്കാൻ തുടങ്ങിയത്. വഴിയോരകടക്കുള്ളില്‍ നിന്നും ഭക്ഷ്യ സാധനങ്ങള്‍ ഭക്ഷിക്കുന്നതുള്‍പ്പെടെ പതിവുമായിരുന്നു. ലോക്ഡൗൺ സമയത്ത് ടൗണിലെ സ്ഥിരം സന്ദർശകനായി മാറിയ ആന പക്ഷെ പിന്നീട് കാട്ടിലേക്ക് പോവാതെ നാട്ടിൽ തന്നെ തുടരുകയായിരുന്നു.

കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിന് മുന്നിലെത്തിയ കാട്ടുകൊമ്പൻ ‘പടയപ്പ പതിവുപോലെ മൂന്നാർ ജി എച്ച് റോഡിൽ പെരുമ്പാവൂർ ചെറുകുന്നം സ്വദേശി എം‌ സി ഔസേപ്പ് നടത്തുന്ന കടയുടെ മുൻവശം തകർത്ത കാട്ടാന ആറു പഴുത്ത വാഴക്കുലകളും ആപ്പിൾ, മുന്തിരി, മാതളം എന്നിവയും തിന്നുതീർത്ത ശേഷം 25 കിലോഗ്രാം പച്ചക്കറിയും അകത്താക്കി. ഇത് ആറാം തവണയാണ് ഔസേപ്പിന്റെ കട തേടി പടയപ്പ എത്തുന്നത്. ഓരോ തവണയും കട തകർത്ത് പഴവും പച്ചക്കറിയും അകത്താക്കിയശേഷം നീട്ടിയൊന്ന് ചിന്നം വിളിച്ച് തിരികെ കാടുകയറുന്നതാണ് പതിവ്. ദേവികുളത്തുനിന്ന് വനംവകുപ്പിന്റെ ദ്രുതപ്രതികരണസേനയെത്തി പടക്കം പൊട്ടിച്ചാണ് ആനയെ തിരിച്ചയച്ചത്.

2020 ലാണ് ആന ആദ്യമായി ഈ കട നശിപ്പിച്ചത്. ഇതുവരെ ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടമാണ് ഔസേപ്പിനുണ്ടായത്. വനംവകുപ്പിൽ നിന്ന് ആകെ ലഭിച്ച നഷ്ടപരിഹാരം 50,000 രൂപയും. അവധിക്കാലം ആരംഭിച്ചതോടെ മൂന്നാറിലേക്കു വിനോദസഞ്ചാരികളുടെ തിരക്ക് വർധിക്കുകയാണ്. രാത്രി വൈകിയും എത്തുന്ന വാഹനങ്ങൾക്ക് കാട്ടാനകൾ ഭീഷണി ഉയർത്തുന്നുണ്ട്. വനംവകുപ്പ് സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നു നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.

എന്നാൽ പടയപ്പയെ പേടിക്കാതെ മൂന്നാറിൽ നിന്ന് ഉദുമൽ പേട്ടയിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആർടിസി ബസ് ഡ്രൈവർ ബാബുരാജ് കണ്ടക്ടറും സഹയാത്രികരും പകർത്തിയ വീഡിയോയിൽ അക്ഷോഭ്യനായി ഇരിക്കുകയായിരുന്നു. പടയപ്പയുടെ കുറുമ്പിനെ കുറച്ച് നന്നായി അറിയാവുന്ന ആളാണ് ഇദ്ദേഹം. വന്യമൃഗങ്ങളും കാട്ടാനകളും സ്വൈരവിഹാരം നടത്തുന്ന റൂട്ടുകളിലൂടെയാണ് ബാബുരാജ് വർഷങ്ങളായി വാഹനം ഓടിക്കുന്നത്.

2007ലാണ് ബാബുരാജ് കെഎസ്ആർടിസിയിൽ എത്തുന്നത്. അതിനു മുൻപും ഈ റൂട്ടുകളിലൂടെ ബസും ലോറിയും ഓടിച്ചിട്ടുണ്ട്. ഇതിനിടെ പടയപ്പയെ 22 തവണ റോഡിൽ കണ്ടിട്ടുണ്ടുണ്ടെങ്കിലും മൂന്നടി മുന്നിൽ വന്ന് സലാം പറഞ്ഞുപോയത് ആദ്യമായാണ്.കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചയ്ക്കിടെ കൊമ്പ് കൊണ്ട് അവൻ മുൻഗ്ലാസിൽ ഒന്നു കോറി പടയപ്പ കുറുമ്പുക്കാട്ടി. ഒരിക്കൽ പോലും പടയപ്പ ആക്രമണ സ്വഭാവം കാണിച്ചിട്ടില്ലെന്നാണ് ബാബുരാജ് പറയുന്നത്

രാത്രിയായാലും പകലായാലും മാറിനിന്നു വഴി തന്നിട്ടുണ്ട്. ആ വിശ്വാസത്തിലാണു ബസിൽ തന്നെ ഇരുന്നത്. അവൻ അടുത്തുവന്നു മണത്തു നോക്കി, തൊട്ടുനോക്കി, മാറിനിന്നു. രണ്ടാമത്തെ പ്രാവശ്യം കൊമ്പ് തൊട്ടപ്പോൾ ഗ്ലാസിൽ പൊട്ടലുണ്ടായി. യാത്രക്കാരുമായി ഞാൻ റിസ്ക് എടുത്തെന്നു പറയുന്നവരുമുണ്ട്. ഏത് വിഷയത്തിലും രണ്ട് പക്ഷമുണ്ടാകുമല്ലോ എന്നാണ് അദ്ദേഹം പറയുന്നത്.

കെഎസ്ആർടിസി ബസ് ഡ്രൈവർ ബാബുരാജ് ആളൊരു മൃഗസ്നേഹിയാണ്. ചിന്നാർ കാട്ടിലൂടെ ബസ് ഓടിക്കുന്നതിനിടെ 11 തവണ പുലിയെ കണ്ടിട്ടുണ്ട്. ഈ കണ്ടുമുട്ടലിന്റെയെല്ലാം കൃത്യമായ കണക്കും അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട്  (27 minutes ago)

പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകും... വോട്ടെടുപ്പിന് ഇനി പതിനേഴ് ദിവസങ്ങൾ മാത്രം.... മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്തനംതിട്ടയിൽ പ്രചാരണം തുടങ്ങും, രാഹുൽ ഗാന്ധി 25ന് കോഴിക്കോട്ട് റാലിയിൽ പങ്കെടു  (43 minutes ago)

ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല...  (51 minutes ago)

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (8 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (8 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (8 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (9 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (10 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (10 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (10 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (10 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (10 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (11 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (12 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (12 hours ago)

Malayali Vartha Recommends