മകളെ കാണാനില്ലെന്ന വാർത്ത കേട്ടതോടെ പൊട്ടിക്കരഞ്ഞു, നാട്ടിലേക്കുള്ള യാത്രയിൽ മകളുടെ മരണവാർത്തയറിഞ്ഞു; പ്രദീപിനെ നിയന്ത്രിക്കാന്‍ ആർക്കും ആകുന്നില്ല... അച്ഛനെത്തുമ്പോൾ കാണേണ്ടത് മകളുടെ ചേതനയറ്റ ശരീരം!! നടുക്കം വിട്ടുമാറാതെ ഇളവൂരിലെ നാട്ടുകാർ
ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയതോടെ വിശ്വസിക്കാനാകാതെയാണ് കേരളം ഒന്നാകെ. ഇളവൂരിലെ നാട്ടുകാർക്ക് ഈ വാർത്ത ഉൾക്കൊള്ളാനാകുന്നില്ല. ഒഴുക്കുള്ള പുഴയിൽ വള്ളിപ്പടർപ്പിൽ കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു ദേവനന്ദയുടെ മൃതദേഹം. ഇനി മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചാലേ എന്താണ് കുട്ടിയ്ക്ക് സംഭവിച്ചതെന്ന് വ്യക്തമാകുകയുള്ളു. ഇന്ന് രാവിലെ മുങ്ങൽ വിദഗ്ധരാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്. വീട്ടിൽ കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതായത്. പള്ളിമൺ ഇളവൂർ സ്വദേശികളായ പ്രദീപ് - ധന്യ ദമ്പതികളുടെ മകളാണ് കാണാതായ ദേവനന്ദ. ഇന്നലെ രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തിൽ ഉത്സവ ചടങ്ങുകൾ നടക്കുകയാണ്. ഉത്സവത്തോട് അനുബന്ധിച്ചാണ് കുട്ടി ഇന്നലെ സ്കൂളിൽ നിന്ന് അവധിയെടുത്തത്. കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ക്ഷേത്രകമ്മിറ്റിക്കാരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തിയിരുന്നു. കുട്ടിയെ കണ്ടെത്താൻ കഴിയാത്തതോടെ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും അഗ്നിശമന സേനാംഗങ്ങളും തിരച്ചില്‍ നടത്തുകയായിരുന്നു. കുട്ടിയുടെ തിരോധാനത്തിൽ ബാലാവകാശ കമ്മീഷന്‍ ഇന്നലെ കേസെടുത്തിരുന്നു.
അതേസമയം ചിരച്ചുകൊണ്ട് അമ്മയ്ക്കരികില്‍ ചേര്‍ന്നിരിക്കുന്ന അവളുടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു കൊല്ലത്തെ ഇളവൂര്‍ ഗ്രാമം. കുട്ടിക്ക് വേണ്ടിയുള്ള തെരച്ചില്‍ കേരളമാകെ ഏറ്റെടുത്തിരിക്കുകയായിരുന്നു. കുട്ടിയെ കണ്ടുകിട്ടാനാകുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു കേരളക്കര. ദേവനന്ദയെ കാണാതായെന്ന വാർത്ത പ്രമുഖര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേരാണ് സന്ദേശം ഷെയര്‍ ചെയ്തത്. മകളുടെ തിരോധനന വാര്ത്ത പുറത്ത് വന്നപ്പോൾ ഒമാനില്‍ ജോലിയിലായിരുന്നു അച്ഛന്‍. വീട്ടില്‍ നിന്ന് മകളെ കാണാനില്ലെന്ന് അറിഞ്ഞ പ്രദീപിനെ നിയന്ത്രിക്കാന്‍ സഹ ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല. തേങ്ങുന്ന മനസ്സുമായി അച്ഛന്‍ പ്രദീപ് കുമാര്‍ മസ്‌കത്തില്‍ നിന്ന് ഇന്ന് നാട്ടിലെത്തും. പ്രസവ ശുശ്രൂഷകള്‍ക്കായാണ് ധന്യ കുടവട്ടൂരിലെ സ്വന്തം വീട്ടില്‍നിന്ന് ഇളവൂരിലെ കുടുംബവീട്ടിലെത്തിയത്. അച്ഛന്‍ മോഹനന്‍പിള്ളയ്ക്കും അമ്മ രാധാമണിയമ്മയ്ക്കും ഒപ്പമായിരുന്നു താമസം. വ്യാഴാഴ്ച രാവിലെ രാധാമണി തൊഴിലുറപ്പ് ജോലികള്‍ക്കും മോഹനന്‍പിള്ള ജോലിക്കായി പുറത്തേക്കും പോയ സമയത്താണ് കുട്ടിയെ കാണാതാകുന്നത്. കുട്ടികളെ വീട്ടിലാക്കിയ ശേഷം മുറ്റത്ത് തുണി കഴുകുകയായിരുന്ന അമ്മ ധന്യ തിരിച്ചെത്തിയപ്പോഴാണ് ദേവനന്ദയെ കാണാതായതായി അറിയുന്നത്. ഉടനെ അയല്‍വീടുകളിലും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിക്കാനായില്ലായിരുന്നു. നാട്ടുകാരില്‍നിന്ന് വിവരം അറിഞ്ഞെത്തിയ നെടുമ്ബന പഞ്ചായത്ത്‌അംഗം ഉഷ കണ്ണനല്ലൂരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് ഉടന്‍ തന്നെ വിവരം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയശേഷം സ്ഥലത്തെത്തി വ്യാപകമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
കൊല്ലത്തുനിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് സംഘം കുട്ടിയുടെ വീടിന് നൂറുമീറ്റര്‍ അകലെയുള്ള പള്ളിമണ്‍ ആറ്റില്‍ ആദ്യം പരിശോധന നടത്തിയില്ലെങ്കിലും കണ്ടെത്താനായില്ല. പൊലീസിന്റെ ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തെരച്ചില്‍ വിഫലമായതോടെ വൈകിട്ട് ആറോടെ ഫയര്‍ഫോഴ്‌സ് സംഘം പരിശോധന നിര്‍ത്തി മടങ്ങുകയായിരുന്നു. പൊലീസ് സംഘം പരിസര പ്രദേശത്തെ ഒഴിഞ്ഞ സ്ഥലങ്ങളെല്ലാം അരിച്ചുപെറുക്കി പരിശോധന നടത്തിയിരുന്നു. ദേവനന്ദയുടെ വീട്ടില്‍ നിന്നിറങ്ങിയ പൊലീസ് നായ മണം പിടിച്ച് ആറ്റിന് തീരത്തുകൂടെ പൊന്തക്കാട്ടിലേക്കാണ് ആദ്യം പോയത്. തുടര്‍ന്ന് ആറ്റിനക്കരയിലേക്കും വള്ളക്കടവ് എന്ന ആറ്റിന്റെ ഭാഗത്തേക്കും പോയെങ്കിലും തുമ്ബൊന്നും ലഭിച്ചിലായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ എല്ലാം പൊലീസ് ശേഖരിച്ച് പരിശോധിച്ചെങ്കിലും രാത്രി വൈകിയും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. അതിനിടയില്ലായിരുന്നു ഇന്ന് പുലർച്ചെ നാടിനെ ഞെട്ടിച്ച് കൊണ്ട് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുന്നത്.
https://www.facebook.com/Malayalivartha