മലയാളിയായ കുഞ്ഞുകുട്ടിയുടെ അധ്വാനത്തിൽ ഉണ്ടായ യു എ ഇ എക്സ്ചേഞ്ച് കൊടും ചതിയിലൂടെ തട്ടിയെടുത്ത് ഉടുപ്പികാരനായ ബി.ആർ ഷെട്ടി ബിസിനസ് സാമ്രാജ്യത്തിന്റെ തലവനായി... തട്ടിപ്പിലൂടെ ആരെയും ഞെട്ടിക്കുന്ന വളർച്ച ! കൂടെ നിക്കുന്നവരെ പോലും തകർത്ത് കണ്ണീരിന്റെ സമ്പാദ്യം പടുത്തുയർത്തിയ ഷെട്ടിയുടെ പതനം ഇവിടെ പൂർത്തിയാകുമ്പോൾ സംഭവിക്കുന്നത് മറ്റൊന്ന്....
1980 ൽ യു എ ഇ എക്സ്ചേഞ്ച് സ്ഥാപിച്ച വ്യവസായിയായി ലോകമാധ്യമങ്ങൾ മുഴുവൻ ബി.ആർ ഷെട്ടിയെ വാഴ്ത്തിപ്പാടി. എന്നാൽ യു എ ഇ എക്സ്ചേഞ്ച് എന്ന ഈ സ്ഥാപനത്തിന്റെ ഉടമ കുഞ്ഞുകുട്ടി എന്നൊരു മലയാളി ആയിരുന്നു. ആ കഥ കേരളം അറിയണം. സ്വന്തം അധ്വാനത്തിൽ യു എ ഇ എക്സ്ചേഞ്ച് എന്നൊരു സ്ഥാപനം തുടങ്ങി പിന്നീട് ബി.ആർ ഷെട്ടി തട്ടിയെടുത്ത് അവരുടെ കൊലവിളികൾക്ക് മുൻപിൽ പതറിപ്പോയി ഒരു പാവം മലയാളിയുടെ കഥ. ഡാനിയേൽ വർഗീസ് എന്ന കുഞ്ഞുകൂട്ടിയും ഭാര്യയും 1974 മുതൽ അബുദാബിയിലായിരുന്നു. അബുദാബിയിലെ സെൻട്രൽ ബാങ്ക് ഉദോഗസ്ഥയിരുന്നു ഇരുവരും. തങ്ങളുടെ ഉദ്യോഗസ്ഥ വൃത്തിയിലൂടെ സമ്പാദിച്ച തുകയൊക്കെ സ്വാരൂക്കൂട്ടി അവരൊരു സ്ഥാപനം തുടങ്ങി. പേര് യു എ ഇ എക്സ്ചേഞ്ച്. 1980 ഒക്ടോബർ 23നായിരുന്നു ഇരുവരും ആ സ്ഥാപനം ആരംഭിച്ചത്..
ഭാര്യയുടെ പേരിലും ഡാനിയേലിന്റെ സുഹൃത്തായിരുന്ന ബംഗ്ളാദേശ് സ്വദേശിയുടെ ഭാര്യ സുബൈദ അഹമ്മദിന്റെ പേരിലുമായിരുന്നു ഈ സ്ഥാപനം. അബുദാബിയിലെ ഡിസ്ട്രിബൂഷൻ കോപ്പറേറ്റിവ് ക്രഡിറ്റ് കാർഡ് ഉപയോഗിച്ചായിരുന്നു ഇരുവരും ചേർന്ന് ഈ സ്ഥാപനം ആരംഭിച്ചത്. സാധാരണായായി ധനകാര്യങ്ങൾ സ്ഥാപനങ്ങൾ തുടങ്ങാൻ അങ്ങനെ എളുപ്പത്തിൽ ആർക്കും ലൈസൻസ് ലഭിക്കിലായിരുന്നു. എന്നാൽ ദീർഘകാലത്തെ ബാങ്കിങ് പരിചയം കൊണ്ട് കുഞ്ഞുകുട്ടിയ്ക്ക് അത് എളുപ്പത്തിൽ കഴിഞ്ഞു. സ്ഥാപനം തുടങ്ങാൻ ആലോചനയിലായപ്പോൾ ഇന്ത്യൻ എംബസിയിൽ പോയി അംബാസിഡറെ കണ്ടു. തങ്ങൾക്കൊരു സ്‌പോൺസറെ വേണമെന്ന് കുഞ്ഞുകുട്ടി ആവശ്യപ്പെട്ടു. അപ്പോൾ അംബാസിഡർ പറഞ്ഞത് ഈ കാര്യങ്ങളെല്ലാം പരിചിതനായ ഒരു സുഹൃത്ത് എനിക്കുണ്ട്. പേര് ബി.ആർ ഷെട്ടി. ഈ അടുത്തുള്ള ഒരു ഫാർമസിയുടെ ഡിസ്റ്റ്‌ബുട്ടാറായിരുന്നു. ഇപ്പോൾ സ്വന്തമായി ഫാർമസി അയാൾ തുടങ്ങിയിട്ടുണ്ട്.
അയാളുടെ ഒരു സ്പോൺസർ ഉണ്ട് ഇയാളെ കൊണ്ട് ഒരു സ്പോൺസർ ചെയ്യിപ്പിക്കാം. അങ്ങനെ ബി ആർ ഷെട്ടിയുടെ നിർദ്ദേശപ്രകാരം മറ്റൊരാൾ കുഞ്ഞുകുട്ടിയുടെ സ്പോൺസറായി വന്നു. ഈ സ്പോൺസർ പിന്നീട് യു എ ഇ ചീഫ് ജസ്റ്റിസ് ആയി മാറി എന്നത് കഥയുടെ പിന്നീടുള്ള ഭാഗം. ഒരു സ്പോസറെ കണ്ടെത്തി കൊടുത്തു എന്നത് മാത്രമായിരുന്നു. ബി ആർ ഷെട്ടിയുടെ അന്നത്തെ റോളെന്നായിരുന്നു കുഞ്ഞുകുട്ടി മലയാളിവർത്തയോട് തുറന്ന് പറഞ്ഞു. പിന്നീടുള്ള സംഭവങ്ങളെല്ലാം വിവരിക്കുമ്പോൾ കുഞ്ഞുകുട്ടിയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. മലയാളി വാർത്തയോട് തുറന്നു പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ് .. യാതൊരുവിധ മുതൽമുടക്കും ഇൻവോൾവ് മെന്റോ ഞങ്ങളുടെ സ്ഥാപനത്തിൽ ഉണ്ടായിരുന്നില്ല. ഞാൻ ഒരു സുഹൃത്തും ചേർന്ന് ആരംഭിച്ചതാണ്. എന്നാൽ സ്‌പോൺസറെ കണ്ടെത്തി തന്ന ഷെട്ടി ഞങ്ങളുടെ മാനേജറെ സ്വാധീനിച്ചു. ഒപ്പം വക്കീലിനെയും. ഇരുവരെയും വിലക്കെടുത്ത് പിന്നെ ചില കളികൾ ആരംഭിച്ചു.
സെൻട്രൽ ബാങ്ക് ജോലി നിർത്തി ഒരു ഇൻവെസ്റ്മെന്റ് ബാങ്ക് തുടങ്ങണമെന്നായിരുന്നു കുഞ്ഞുകുട്ടിയുടെ ആഗ്രഹം. അതിനുവേണ്ടിയുള്ള ശ്രമവും ആരംഭിച്ചു. അതിനുവേണ്ടിയുള്ള ആവശ്യത്തിനായി ഒരിക്കൽ കേരളത്തിലേക്ക് കുഞ്ഞുകുട്ടിയും ഭാര്യയും കേരളത്തിൽ പുറപ്പെട്ടു. അത് ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവമായിരുന്നു. നാട്ടിലെത്തിയപ്പോൾ ബിഎസ്എൻഎൽ മാനേജരായും വക്കീലിനെയും സ്വാധീനിച്ച സ്പോൺസർമാർ സ്ഥാപനം കൈക്കലാക്കി. ഒപ്പം ഉണ്ടായിരുന്ന പാട്ണറായിരുന്ന ബങ്ങളാദേശ് സ്വദേശിയെ വിരട്ടി വിട്ടു. മടങ്ങിയെത്തിയ കുഞ്ഞുകുട്ടിയെ ഭീഷണിപ്പെടുത്തി കൊന്നു കളയും എന്ന് തന്നെ പറഞ്ഞു. ഷെട്ടിയുടെ ബന്ധങ്ങൾ അനു ശക്തമായിരുന്നു അയാൾ എന്ത് ചെയ്താലും പറഞ്ഞാലും അത് നടക്കും. തന്റെ ജീവൻ പോലും അപകടത്തിലാണെന്ന് ഞാനോർത്തു കൂട്ടുന്നത് മാനേജർ ആയിരുന്നു ഇടപാടുകൾ കഴിഞ്ഞപ്പോൾ ജോർജ് തനിക്കു കൂടി ഉടമസ്ഥാവകാശം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ തന്റെ സ്വാധീനം ഉപയോഗിച്ച് ജോർജിനെ കള്ളക്കേസിൽ പെടുത്തി വർഷങ്ങൾ ജയിലിൽ കിടത്തി. ഒന്നും രണ്ടുമല്ല നീണ്ട 18 വർഷത്തെ ജയിൽവാസം.
തന്റെ സ്വപ്നങ്ങളെല്ലാം നഷ്ടമായ കുഞ്ഞുകുട്ടി പിന്നീട് പ്രാർഥനകളിലേക്ക് തിരിഞ്ഞു. ബിസിനസ് ലോകത്തേക്ക് ഇനി ഒരു മടക്കം ഉണ്ടാകില്ലെന്ന് ശപഥം ചെയ്തു. പക്ഷേ സ്വന്തം സ്ഥാപനം തട്ടിയെടുത്ത ഒരു വികാരം ഉണ്ടല്ലോ അതുകൊണ്ടുതന്നെ കുഞ്ഞുകുട്ടി പോലീസിൽ കേസ് കൊടുത്തു. പോലീസിൻറെ പ്രാഥമിക അന്വേഷണത്തിൽ ഈ കമ്പനി തെറ്റായ മാർഗ്ഗത്തിലൂടെയാണ് ഈ കമ്പനി കൈവശമാക്കിയതെന്ന് തെളിഞ്ഞു. ഒടുവിൽ 1995 നു ഷെട്ടി ഒരു ഒത്ത് തീർപ്പിനെത്തി. അതോടെ എല്ലാം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങി.
അബുദാബി ഖലീഫ റോഡിലായിരുന്നു ഫാർമസി മെഡിക്കൽ ഷോപ്പിൽ റെപ്പായിട്ടായിരുന്നു ആദ്യമായി ഷെട്ടി യു.എ.ഇ യിലെത്തിയത്.പിന്നീട് ഈ ഫാർമസി ഉടമ ജയിലിലായി എന്നാണ് കഥയുടെ പിന്നാമ്പുറം. എന്തായാലും ഈ ഫാർമസി അവസാനിപ്പിച്ച് ഷെട്ടി മിസിസ്സ് റാവുവുമായി ചേർന്ന് ഒരു മെഡിക്കൽ സെന്ററായിരുന്നു അടുത്ത രംഗം. ഒരുവിൽ മിസിസ്സ് റാവുവിനെയും ഒഴിവാക്കിയെന്നത് ശ്രദ്ധയമായിരുന്നു.തുടക്കം മുതൽ ബാങ്കുകളിൽ നിന്നും വൻ തുക ലോകാനുകൾ എടുക്കുന്നതായിരുന്നു ഷെട്ടിയുടെ ഗാമിന്റെ പ്രേത്യേകത.ഷെട്ടിയ്ക്ക് ഉന്നത ബന്ധനകളും ഇഴയടുപ്പമുള്ള ബാങ്കിങ് ഉദ്യോഗസ്ഥരും ചേർന്നപ്പോൾ ഷെട്ടിയ്ക്ക് ഇത് എളുപ്പത്തിൽ കഴിഞ്ഞു. പിന്നീടുള്ള വളര്ച്ച ആരെയും അത്ഭുത പെടുത്തുന്നതായിരുന്നു. പിന്നീടുള്ള യു എ ഇ എക്സ്ചേഞ്ച് സ്ഥാപനത്തിന്റെ വളർച്ച മിന്നൽ വേഗത്തിലായിരുന്നു. 2018 ൽ പോക്സിന്റെ വിലയിരുത്തൽ പ്രകാരം അദ്ദേഹത്തിന്റെ വ്യക്തിപരമായ സമ്പാദ്യം മാത്രം ഏകദേശം 420 ഡോളർ.
ഒരു ഫാർമസി സ്വന്തമായി 2003ൽ തുടങ്ങിയപ്പോൾ അത് ഉത്ഘാടനം ചെയ്തത് അന്നത്തെ ഇന്ത്യൻ പ്രസിഡൻറ് എപിജെ അബ്ദുൽ കലാം ആയിരുന്നു. അതിനുശേഷം ഒരു അപ്പോയിന്റ്‌മെന്റിന് വേണ്ടി ഇന്ത്യൻ മന്ത്രിസഭയിലെ അംഗങ്ങൾ ക്യൂ നിൽക്കുന്ന അപൂർവ്വ കാഴ്ച. ഇന്ത്യയിൽ എവിടെയും സ്വീകാര്യനായ ബിസിനസുകാരൻ. ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയും ഒരു അപ്പോയ്ന്റ്മെന്റ് ചോദിച്ചാൽ ഓടിച്ചെല്ലും ഷെട്ടിയുടെ അടുത്ത്. വ്യവസായ പ്രമുഖനല്ലേ!
ബുർജ് ഖലീഫയിലെ 100 മത്തെയും 140 മതത്തെ നിലകൾ ഷെട്ടി സ്വന്തമാക്കി. അതിനുപുറമെ കണക്കില്ലാത്ത വസ്തുവകകൾ ഏറെ ഉണ്ട്. അതൊന്നും കൂടാതെ വലിയ വാഹന പ്രിയനും. അബുദാബിയിലെ ഖലീഫ സെന്ററിനടുത്ത് സ്വന്തം ആശുപത്രി സ്ഥാപിച്ച് തലയെടുപ്പോടെ ഉയർന്ന നിന്ന്. സ്വന്തം നാട്ടിലും ആശുപത്രികൾ പടുത്തുയർത്തി. കൂടാതെ 2013 ൽ തിരുവനന്തപുരത്തും ശ്രീ ഉത്രാടം തിരുന്നാൾ ആശുപത്രിയും ഷെട്ടി ഏറ്റെടുത്ത്.
അങ്ങനെഎണ്ണി തീർക്കാൻ പറ്റാത്ത ആരോഗ്യ സ്ഥാപങ്ങൾ പന്തലിച്ച് നിൽക്കുന്നു. അങ്ങനെ കുഞ്ഞുകുട്ടിയെ പറ്റിച്ച് നിമിഷമാത്രയിൽ പടുത്തുയർത്തിയത്. പക്ഷെ അവിടെ നിന്നും പതനത്തിന്റെ പടുകുഴിയിലേക്ക്.ആ കഥ ഇങ്ങനെയായിരുന്നു. ഇപ്പോഴിതാ ബി ആര്‍ ഷെട്ടിയുടെ ബാങ്ക് എക്കൗണ്ടുകള്‍ മരവിപ്പിക്കാനും ആസ്തികള്‍ കണ്ടുകെട്ടാനും യുഎഇ കേന്ദ്രബാങ്കിന്റെ ഉത്തരവ്. കടക്കെണിയില്‍ മുങ്ങിയ ഷെട്ടിയുടെ എന്‍എംസി ഹെല്‍ത്ത് എഫ്ടിഎസ്ഇ-100 സൂചികയില്‍ നിന്നും പുറത്തായതോടെയാണ് നടപടി. ഷെട്ടിക്ക് പുറമേ, കുടുംബാംഗങ്ങളുടെയും ഷെട്ടിക്ക് ഉടമസ്ഥാവകാശം ഉള്ള മറ്റ് കമ്പനികളുടെയും ബാങ്ക് എക്കൗണ്ടുകള്‍ മരവിപ്പിക്കാനും യുഎഇയിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രബാങ്ക് നിര്‍ദ്ദേശം നല്‍കി. ഇതിനിടെ കമ്പനി ഓഹരികള്‍ ഡിലിസ്റ്റ് ചെയ്യാന്‍ ലണ്ടന്‍ ഓഹരി വിപണിയില്‍ അപേക്ഷ സമര്‍പ്പിച്ചതായി എന്‍എംസി ഹെല്‍ത്ത് അറിയിച്ചു.
ഷെട്ടിക്കും കുടുംബാംഗങ്ങള്‍ക്കും രാജ്യത്തെ ബാങ്കുകള്‍ നല്‍കിയ വായ്പകളുടെയും ഇവര്‍ക്ക് ബാങ്കുകളിലുള്ള സുരക്ഷിത നിക്ഷേപങ്ങളുടെയും അവര്‍ നടത്തിയ ധന ഇടപാടുകളുടെയും വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്രബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഷെട്ടിയുമായി ബന്ധമുള്ള നിരവധി കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും സൂചനയുണ്ട്. എന്‍എംസിക്ക് ഏറ്റവുമധികം വായ്പ നല്‍കിയ അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് (എഡിസിബി) കമ്പനിക്കെതിരെ ക്രിമിനല്‍ പരാതി ഫയല്‍ ചെയ്തതിന് പിന്നാലെയാണ് കേന്ദ്രബാങ്കിന്റെ ഈ നീക്കം. ഏതാണ്ട് 3 ബില്യണ്‍ ദിര്‍ഹത്തിന്റെ ബാധ്യതയാണ് എന്‍എംസിക്ക് എഡിസിബിയില്‍ ഉള്ളത്. തട്ടിപ്പ്, വഞ്ചന തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് എന്‍എംസി സ്ഥാപകനായ ബി ആര്‍ ഷെട്ടി, മുന്‍ സിഇഒ പ്രശാന്ത് മങ്ങാട്ട് ഉള്‍പ്പടെ ആറോളം പേര്‍ക്കെതിരെയാണ് എഡിസിബി പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ഈ ആറുപേര്‍ക്കെതിരെ ക്രിമിനല്‍ കേസ് അന്വേഷണം ആരംഭിക്കണമെന്നാണ് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന് സമര്‍പ്പിച്ച പരാതിയില്‍ എഡിസിബി ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരുടെയും കുടുംബാംഗങ്ങളുടെയും എല്ലാ എക്കൗണ്ടുകളും അവരുടെ പേരിലുള്ള സ്വകാര്യ കമ്പനി എക്കൗണ്ടുകളും മരവിപ്പിക്കണമെന്ന് കേന്ദ്രബാങ്കിനോടും എഡിസിബി ആവശ്യപ്പെട്ടിട്ടുണ്ട്.
കുറ്റാരോപിതരുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ പേരിലുള്ള എല്ലാ കമ്പനികളും സാമ്പത്തിക സ്ഥാപനങ്ങളും കണ്ടെത്തി മരവിപ്പിക്കാന്‍ യുഎഇയിലെ എല്ലാ ഇക്കോണമിക് ഡിപ്പാര്‍ട്‌മെന്റുകള്‍ക്കും സ്വതന്ത്ര മേഖല അതോറിട്ടികള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നും പബ്ലിക് പ്രോസിക്യൂഷനോട് എഡിസിബി ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാവര ജംഗമ വസ്തുവകകളും റിയല്‍ എസ്റ്റേറ്റ് വസ്തുവകകളും ഉള്‍പ്പടെയുള്ള ആസ്തികള്‍ വില്‍ക്കാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഇവരുടെ വീടുകളില്‍ റെയ്ഡ് നടത്തണമെന്നും രേഖകളും സാമ്പത്തിക പത്രങ്ങളും കമ്പ്യൂട്ടറുകളും മറ്റ് തെളിവുകളും കണ്ടുകെട്ടണമെന്നും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഷെട്ടിയുടെ പതനം ഇവിടെ പൂർത്തിയാകുമ്പോൾ കുഞ്ഞികുട്ടിയുടെ കണ്ണീരും ഇവിടെ ചേർത്ത് വായിക്കേണ്ടതാണ്. മലയാളിയുടെ കണ്ണീര് വീണ യു എ ഇ എക്സ്ചേഞ്ചിന്റെ ഈ കഥ, ഇനിയുമുണ്ട് അറിയാ കഥകൾ.
https://www.facebook.com/Malayalivartha